12ാം വയസ്സിൽ മൈക്കിള്‍ ഷൂമാക്കറിനോടുള്ള ആരാധന മൂത്താണ് അന്റോയിന്‍ ഹുബെര്‍ട്ട് കാറോട്ടവേദിയിലെത്തുന്നത്.
ഫോര്‍മുല 2 ബെല്‍ജിയന്‍ ഗ്രാന്‍പ്രിക്കിടെ മുന്നു റേസിങ് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 22 കാരനായ ഫ്രാന്‍സ് താരത്തിന് ദാരുണാന്ത്യം. തന്റെ 12ാം വയസ്സിൽ മൈക്കിള്‍ ഷൂമാക്കറിനോടുള്ള ആരാധന മൂത്ത് കാറോട്ടവേദിയിലെത്തിയ അന്റോയിന്‍ ഹുബെര്‍ട്ടിനാണ് മൽസരത്തിനിടെ ജീവൻ നഷ്ടപ്പെട്ടത്.
കാറോട്ടമല്‍സരത്തിന്റെ രണ്ടാം ലാപ്പിലാണ് മുന്നുയിരുന്നു അപകടം. അമേരിക്കയുടെ യുവാന്‍ മാനുവല്‍ കോറിയയുടെ കാറുമായി കൂട്ടിയിടിച്ച് ഹുബര്‍ട്ടിന്റെ കാര്‍ മറിയുകയായിരുന്നു. അപകടത്തിൽ പെട്ട് ട്രാക്കിൽ കിടന്ന ഹുബെര്‍ട്ടിന്റെ കാർ ഫ്രാന്‍സിന്റെ തന്നെ ഗിലിയാനോ അലെസി ഇടിച്ചുതെറിപ്പിക്കുകയും ചെയ്തു. ഇതോടെ ഹുബെര്‍ട്ടിന്റെ കാര്‍ രണ്ടായി പിളരുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഹുബര്‍ട്ടിന് അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമേരിക്കയുടെ കോറിയയും പരിക്കേറ്റ് ചികില്‍സയിലാണ്. അപകടത്തെത്തുടര്‍ന്ന് മല്‍സരം ഉപേക്ഷിച്ചു.
അര്‍ഡെന്‍ താരമായ ഹുബര്‍ട്ട് കഴിഞ്ഞ വര്‍ഷം ഗ്രാന്‍പ്രി ത്രി ചാംപ്യന്‍ഷിപ്പ് സ്വന്തമാക്കിയിരുന്നു. ഫോര്‍മുല ടുവില്‍ രണ്ട് വിജയവുമായി ഡ്രൈവേഴ്സ് പട്ടികയില്‍ മുന്‍പന്തിയിലായിരുന്നു ഹുബര്‍ട്.