ഗ്രൂപ്പ് ബി യിലെ മത്സരത്തില്‍ എതിരില്ലാതെ ആറ് ഗോളിനാണ് ശാക്തറിനെ മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തിയത്.
ഓൾഡ് ട്രഫോര്‍ഡിലെ തോല്‍വിക്ക് യുവന്റസിന് മറുപടികൊടുത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം. യുവന്റ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് മാഞ്ചസ്റ്ററിന്റെ ജയം. ഇതോടെ അവസാന പതിനാറിലേക്കുള്ള പ്രതീക്ഷകള്‍ യുണൈറ്റഡ് നിലനിര്‍ത്തി.
ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളില്‍ യുവന്റസാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ മത്സരം അവസാനിക്കാന്‍ നാല് മിനിറ്റ് ശേഷിക്കെ യുവാന്‍ മാറ്റയിലൂടെ യുണൈറ്റഡ് ഒപ്പത്തിനൊപ്പമെത്തി. മത്സരം സമനിലയിലേക്ക് എന്ന് പ്രതീക്ഷിച്ചിരിക്കെയാണ് അവസാന നിമിഷത്തില്‍ സാന്ദ്രോയുടെ സെല്‍ഫ് ഗോളിലൂടെ റെഡ് ഡെവിൾസ് ജയം പിടിച്ചെടുത്തത്.
ഗ്രൂപ്പ് ബി യിലെ മത്സരത്തില്‍ എതിരില്ലാതെ ആറ് ഗോളിനാണ് ശാക്തറിനെ മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തിയത്. ബ്രസില്‍ താരം ഗബ്രിയേല്‍ ജീസസ് മത്സരത്തില്‍ ഹാട്രിക് നേടി. ഡേവിഡ് സില്‍വ, മെഹ്റാസ്, റഹീം സ്റ്റെര്‍ലിങ് എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍.
ദുര്‍ബലരായ വിക്ടോറിയ പ്ലാസയെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് റയല്‍ മാഡ്രിഡ് തകര്‍ത്തത്. റയലിനായി കരിം ബെല്‍സേമ രണ്ട് വട്ടം ലക്ഷ്യം കണ്ടപ്പോള്‍ കസമീറോ, ഗാരെത് ബെയില്‍, ടോണി ക്രൂസ് എന്നിവര്‍ ഓരോ തവണ ഗോള്‍ നേടി. ടൂര്‍ണമെന്റില്‍ ഫോമില്ലായ്മ നേരിടുന്ന ബയേണ്‍ മ്യൂനിക്കിന് ഏഥന്‍സിനെതിരെ ആശ്വാസ ജയം. സൂപ്പര്‍ സ്ട്രൈക്കര്‍ റോബെര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ ഇരട്ട ഗോള്‍ മികവിലായിരുന്നു ബയേനിന്റെ ജയം.