ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള മത്സരത്തിന് മുമ്പ് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് യുവന്റസ് താരം ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞത്.
ലൈംഗിംക ആരോപണ കേസില്‍ പ്രതികരണവമായി പോർച്ചുഗൽ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ രംഗത്ത്. തനിക്കെതിരായുണ്ടായ ആരോപണങ്ങള്‍ നിഷേധിച്ച താരം സത്യം പുറത്തുവരുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. 2009ല്‍ ലാസ് വെഗാസിലെ ഹോട്ടല്‍ മുറിയില്‍വെച്ച് തന്നെ റൊണാള്‍ഡോ പീഡിപ്പിച്ചുവെന്ന അമേരിക്കന്‍ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് താരത്തിനെതിരെ വിവാദം ഉണ്ടായത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. നേരത്തെ റൊണാള്‍ഡോയുടെ അഭിഭാഷകനും ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയിരുന്നു.
ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള മത്സരത്തിന് മുമ്പ് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് യുവന്റസ് താരം ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞത്. ”ഈ സാഹചര്യത്തില്‍ നുണപറയുന്നില്ല, തനിക്കെതിരെയുള്ള കേസില്‍ തന്റെ അഭിഭാഷകന്‍ പൂര്‍ണ ആത്മവിശ്വാസത്തിലാണ്. അതുകൊണ്ട് താനും സന്തോഷവാനാണ്. ജീവിതത്തില്‍ ഫുട്‌ബോളിനാണ് മുന്‍ഗണന കൊടുക്കുന്നത്. കളത്തിനകത്തും പുറത്തും റോള്‍ മോഡലാണ്, നൂറു ശതമാനവും അങ്ങനെതന്നെയാണ്, യുവന്റസ് പോലൊരു ക്ലബ്ബില്‍ കളിക്കാന്‍ ഭാഗ്യം ലഭിച്ചു, വിവാദങ്ങള്‍ക്കിടയിലും തനിക്ക് പിന്തുണയുമായി എത്തുന്നവരുണ്ട്.
താന്‍ ഏറ്റവും വെറുക്കുന്ന കാര്യമാണ് പീഡനമെന്നും ഞാന്‍ വിശ്വസിക്കുന്നത് എന്തോ അതില്‍ നിന്നും തിര്‍ത്തും ഭിന്നമായ കാര്യമാണിതെന്നുമായിരുന്നു ആരോപണം ഉയര്‍ന്ന സമയത്തെ റൊണാള്‍ഡോയുടെ ട്വീറ്റ്. ഇതിന് പിന്നാലെ മൂന്നു സ്ത്രീകള്‍ കൂടി താരത്തിനെതിരെ രംഗത്തെത്തിയത് പ്രശ്‌നം രൂക്ഷമാക്കി. 2009-ല്‍ ലാസ് വെഗാസില്‍ വെച്ച് പരാതി ഉന്നയിച്ച സ്ത്രീയുമായി ക്രിസ്റ്റിയാനോ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ അത് അവരുടെ സമ്മതത്തോടുകൂടിയായിരുന്നുവെന്നുമായിരുന്നു റൊണാള്‍ഡോയുടെ അഭിഭാഷകന്‍ പീറ്റര്‍ കൃസ്റ്റ്യന്‍സണിന്റെ മറുപടി.
ഓ, ക്രിസ്റ്റ്യാനോ; ബൂട്ടഴിപ്പിക്കുമോ കാതറിന്‍ മയോര്‍ഗയുടെ ലൈംഗികാരോപണം?