UPDATES

കായികം

അവസാന നിമിഷം അടിതെറ്റി; ഇന്ത്യ ഏഷ്യ കപ്പിന് പുറത്തേക്ക്

ആദ്യ മത്സരത്തില്‍ തന്നെ തകര്‍പ്പന്‍ വിജയവുമായി മികച്ച തുടക്കം ലഭിച്ച ഇന്ത്യക്ക് പിന്നീടുള്ള മത്സരങ്ങള്‍ തോല്‍വിയുടേതായിരുന്നു.

ഏഷ്യന്‍ കപ്പില്‍ നിര്‍ണായക മത്സരത്തില്‍ ബഹ്‌റൈനോട് പരാജയപ്പെട്ട് ഇന്ത്യ പുറത്തേയ്ക്ക്. മത്സരത്തില്‍ ഇന്ത്യ പോരാട്ട വീര്യത്തോടെ കളിച്ചെങ്കിലും അവസാന നിമിഷം ലഭിച്ച പെനല്‍റ്റി ബഹ്‌റൈന്‍ നേട്ടമാക്കുകയായിരുന്നു. തുടര്‍ന്ന് മത്സരം 1-0ന് ബഹ്റൈന്‍ വിജയിക്കുകയായിരുന്നു. ഇതോടെ ഗ്രൂപ്പില്‍ ഒരു ജയവും രണ്ട് തോല്‍വിയുമായി മൂന്ന് പോയിന്റോടെ ഇന്ത്യ അവസാനമെത്തി. മറ്റൊരു മത്സരത്തില്‍ യുഎഇ- തായ്ലന്‍ഡ് മത്സരം 1-1 സമനിലയില്‍ അവസാനിച്ചു.

മത്സരത്തിന്റെ 90ാം മിനിറ്റില്‍ ക്യാപ്റ്റന്‍ പ്രണോയ് ഹാള്‍ഡര്‍ ബോക്സില്‍ വരുത്തിയ ഫൗളാണ് പെനാല്‍റ്റിക്ക് വഴിവച്ചത്. കിക്കെടുത്ത ജമാല്‍ റഷേദിന് പിഴച്ചില്ല. ഒടുവില്‍ ഇന്ത്യയുടെ പ്രീക്വാര്‍ട്ടര്‍ മോഹവും അവസാനിച്ചു. ബഹ്റൈന്റെ മത്സരത്തിന്റെ തുടക്കം മുതല്‍ മുന്നേറ്റത്തോടെയാണ് തുടങ്ങിയത്. സയേദ് ദിയയുടെ ഷോട്ട് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് തട്ടിയകറ്റിയത് ഇന്ത്യക്ക് തുണയായി. ശേഷം 17ാം മിനിറ്റില്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ആദ്യ ശ്രമമുണ്ടായി. പ്രിതം കോട്ടാലിന്റെ ഒരു ക്രോസില്‍ ആഷിഖ് കുരുണിയന്‍ തലവച്ചെങ്കിലും ഗോള്‍ കീപ്പര്‍ അനായാസം കൈയിലൊതുക്കി. രണ്ട് മിനിറ്റുകള്‍ക്ക് ശേഷം ഹാളിചരണിന്റെ ഷോട്ടും ബഹ്റൈന്‍ പ്രതിരോധതാരം രക്ഷപ്പെടുത്തി.

രണ്ടാം പകുതിയില്‍ കനത്ത വെല്ലുവിളി നേരിട്ട ഇന്ത്യയെ രക്ഷിച്ചത് ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് ആയിരുന്നു. മികച്ച ഫുട്ബോള്‍ പുറത്തെടുത്ത ബഹ്‌റൈന്‍ മികച്ച ഗോള്‍ അവസരങ്ങള്‍ ഒരുക്കി. ഇന്ത്യയെ കൂടുതല്‍ ഗോളുകളില്‍ നിന്ന് രക്ഷിച്ച് നിര്‍ത്തിയതും ഗുര്‍പ്രീത് ആയിരുന്നു. ആദ്യ മത്സരത്തില്‍ തന്നെ തകര്‍പ്പന്‍ വിജയവുമായി മികച്ച തുടക്കം ലഭിച്ച ഇന്ത്യക്ക് പിന്നീടുള്ള മത്സരങ്ങള്‍ തോല്‍വിയുടേതായിരുന്നു. ഒടുവില്‍ ഗ്രുപ്പില്‍ അവസാന സ്ഥാനക്കാരായി പുറത്തേക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍