UPDATES

കായികം

നേതൃത്വ പ്രതിസന്ധി നേരിടുന്ന ശ്രീലങ്കന്‍ ടീം ക്യാപ്റ്റനായി വീണ്ടും ലസിത് മലിംഗ

നിരോഷന്‍ ഡിക്വെല്ലയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ടീമില്‍ നിന്നൊഴിവാക്കപ്പെട്ട എയ്ഞ്ചലോ മാത്യൂസ് 17 അംഗ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. 

ക്യാപ്റ്റന്‍ സ്ഥാനം മാറിമറയുന്ന ശ്രീലങ്കന്‍ ടീമില്‍ വീണ്ടും നായക സ്ഥാനത്ത് എത്തി 35കാരനായ ലസിത് മലിംഗ. ന്യൂസിലന്‍ഡിനെതിരായ ഏകദിന, ട്വന്റി-20 പരമ്പരക്കുള്ള ശ്രീലങ്കന്‍ ടീമിനെ നയിക്കാനാണ് മലിംഗയെ നിയമിച്ചത്.

2016ല്‍ യുഎഇക്കെതിരെ ലങ്കയെ നയിച്ചശേഷം ഇതാദ്യമായാണ് മലിംഗ ലങ്കയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തുന്നത്. തുടര്‍ച്ചയായ പരിക്കുകളെത്തുടര്‍ന്ന് ക്യാപ്റ്റന്‍ സ്ഥാനവും ടീമിലെ സ്ഥാനവും നഷ്ടമായ മലിംഗ തിരിച്ചുവരവിനൊരുങ്ങുമ്പോഴാണ് ക്യാപ്റ്റന്‍ സ്ഥാനം കൂടി ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇന്ത്യക്കെതിരായ ഒരു ഏകദിന മത്സരത്തില്‍ മലിംഗ ലങ്കയെ നയിച്ചിരുന്നു.

നിരോഷന്‍ ഡിക്വെല്ലയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ടീമില്‍ നിന്നൊഴിവാക്കപ്പെട്ട എയ്ഞ്ചലോ മാത്യൂസ് 17 അംഗ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.  ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ പരിക്കേറ്റ കുശാല്‍ പെരേരയും ടീമിലുണ്ട്.
കായിക മന്ത്രിയുടെ അഭാവത്തില്‍ പ്രസിഡന്റ് മതിരിപാല സിരിസേനയുടെ അംഗീകാരത്തോടെയാണ് ന്യൂസിലന്‍ഡിനെതിരായ പരമ്പരക്കുള്ള ലങ്കന്‍ ടീമിനെ തെരഞ്ഞെടുത്തത്.

ഏഷ്യകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായതിനെ തുടര്‍ന്ന്  എയ്ഞ്ചലോ മാത്യൂസിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. പകരം ദിനേഷ് ചണ്ടിമലിനെയാണ് നിയമിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഉപുല്‍ തരംഗ, ലസിത് മലിംഗ, ചമാര കപുഗെദേരെ, തിസാര പെരേര, ദിനേഷ് ചണ്ടിമല്‍ എന്നിവര്‍ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തിയിരുന്നു. മത്സരങ്ങളില്‍ വിജയത്തെക്കാള്‍ ഏറെ പരാജയം നേരിടുന്ന ടീം ലോകപ്പ് ആസന്നമായിരിക്കെ വലിയ വെല്ലുവിളിയാണ് നേരിടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍