UPDATES

കായികം

മെസിയുടെ നേട്ടം കാണാന്‍ ക്രിസ്റ്റ്യാനോ എത്തിയില്ല; ക്ഷമയോടെ കാത്തിരിക്കുമെന്ന് റൊണാള്‍ഡോ

ആറാം തവണയാണ് മെസ്സിയെ ലോക ഫുട്‌ബോളറായി ഫിഫ തിരഞ്ഞെടുക്കുന്നത്.

ഫിഫയുടെ മികച്ച താരമായി ലയണല്‍ മെസിയെ തെരഞ്ഞെടുക്കപ്പെട്ട ചടങ്ങില്‍ ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിന്റെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിട്ട് നിന്നതും ഫുട്‌ബോള്‍ ലോകത്ത് വാര്‍ത്തയാകുകയാണ്. റൊണാള്‍ഡോ, ലിവര്‍പൂള്‍ ഡിഫന്‍ഡര്‍ വിര്‍ജില്‍ വാന്‍ ഡൈക് എന്നിവരെ മറികടന്നാണ് മെസ്സി ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം നേടിയത്.

മെസി പുരസ്‌കാരം നേടുന്ന ചടങ്ങില്‍ പങ്കെടുക്കാത്ത റൊണാള്‍ഡോ പുസ്തകം വായിച്ചിരിക്കുന്ന ചിത്രം  സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ‘പ്രൊഫഷണലിനെ അമേച്വറില്‍ നിന്ന് വേര്‍തിരിക്കുന്ന രണ്ട് സവിശേഷതകള്‍ ക്ഷമയും സ്ഥിരോത്സാഹവുമാണ്. ഇന്ന് വലുതായിട്ടുള്ളതെല്ലാം ചെറുതില്‍ നിന്ന് തുടങ്ങിയിട്ടുള്ളതാണ്. നിങ്ങള്‍ക്ക് എല്ലാം ചെയ്യാന്‍ കഴിയില്ല, പക്ഷേ നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നതെല്ലാം ചെയ്യുക. രാത്രിക്കുശേഷം പ്രഭാതമുണ്ടെന്ന കാര്യം എപ്പോഴും ഓര്‍ക്കുക’ – റൊണാള്‍ഡോ കുറിച്ചു.

ആറാം തവണയാണ് മെസ്സിയെ ലോക ഫുട്‌ബോളറായി ഫിഫ തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ സീസണില്‍ ബാഴ്‌സലോണയ്ക്ക് വേണ്ടി പുറത്തെടുത്ത പ്രകടനമാണ് അര്‍ജന്റിനന്‍ താരത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. അതേസമയം ഫിഫയുടെ ലോക ഇലവനില്‍ അലിസണ്‍, ഡി ലിറ്റ്, റാമോസ്. വാന്‍ഡൈക്ക്, മാര്‍സലോ, ലൂക്കാ മോഡ്രിച്ച്, ഡിയോങ്, എംബാപ്പെ, മെസ്സി, ഹസാര്‍ഡ് എന്നിവര്‍ ഇടം നേടിയപ്പോള്‍ റൊണാള്‍ഡോ ടീമില്‍ ഇടം ലഭിച്ചില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍