UPDATES

കായികം

ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം: റൊണാള്‍ഡോയ്ക്ക് വോട്ട് ചെയ്ത് മെസി; റൊണാള്‍ഡോയോ?

46 പോയിന്റുകള്‍ നേടിയാണ് മെസി ഇത്തവണ പുരസ്‌കാരം സ്വന്തമാക്കിയിരിക്കുന്നത്.

ലോകത്തിലെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം അര്‍ജന്റീനയുടെ ബാഴ്സലോണ ഇതിഹാസം ലയണല്‍ മെസി സ്വന്തമാക്കിയിരിക്കുകയാണ്. കരിയറില്‍ ആറാം തവണയാണ് മെസി ഈ നേട്ടം സ്വന്തമാക്കുന്നത്. പുരസ്‌കാരത്തിനുള്ള അവസാന മൂന്നില്‍ ഹോളണ്ടിന്റെ ലിവര്‍പൂള്‍ താരം വിര്‍ജില്‍ വാന്‍ഡെയ്ക്, പോര്‍ച്ചുഗല്‍ നായകനും യുവന്റസ് സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരും ഉണ്ടായിരുന്നു.

വോട്ടിംഗിലൂടെ നിര്‍ണയിക്കുന്ന പുരസ്‌കാരത്തില്‍ പുരസ്‌കാര ജേതാവായ ലയണല്‍ മെസി മികച്ച മൂന്ന് താരങ്ങളായി വോട്ട് ചെയ്തത് സാദിയോ മാനെ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഡി ജോങ് എന്നിവരെയാണ്. മെസി റൊണാള്‍ഡോയ്ക്ക് വോട്ട് നല്‍കിയെങ്കിലും റൊണാള്‍ഡോ മികച്ച മൂന്ന് താരങ്ങളെ വോട്ട് ചെയ്തതില്‍ മെസി ഇല്ല. റൊണാള്‍ഡോയുടെ വോട്ട് യുവന്റസിലെ സഹ താരമായ മത്യാസ് ഡി ലിറ്റ്, ഡി ജോങ്, എംബാപ്പെ എന്നിവര്‍ക്കാണ്. വാന്‍ ഡെയ്ക്കാകട്ടെ മെസി, ലിവര്‍പൂളിലെ സഹ താരങ്ങളായ മുഹമ്മദ് സല, മാനെ എന്നിവര്‍ക്കാണ് വോട്ട് ചെയ്തിരിക്കുന്നത്.

46 പോയിന്റുകള്‍ നേടിയാണ് മെസി ഇത്തവണ പുരസ്‌കാരം സ്വന്തമാക്കിയിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് വാന്‍ ഡെയ്ക്കാണ്. താരത്തിന് 38 പോയിന്റുകള്‍. റൊണാള്‍ഡോ മൂന്നാം സ്ഥാനത്ത്. 36 പോയിന്റുകളാണ് പോര്‍ച്ചുഗല്‍ നായകന് ലഭിച്ചത്. മെസിയുടെ വോട്ടില്‍ ആദ്യ സ്ഥാനത്ത് സാദിയോ മാനെയാണ്. ബെല്‍ജിയം നായകനും റയല്‍ മാഡ്രിഡ് താരമായ ഈഡന്‍ ഹസാദിന്റെ ആദ്യ വോട്ടും മാനെയ്ക്ക്  ലഭിച്ചു. ഹാരി കെയ്ന്‍, റിയാജ് മഹ്രെസ്, ഡാനി ആല്‍വെസ്, ഹ്യൂഗോ ലോറിസ് എന്നിവരുടെ ആദ്യ വോട്ട് മെസിക്കായിരുന്നു. ലൂക്ക മോഡ്രിച്, പിയറെ ഔബമെയങ്, ഗ്രനിത് സക എന്നിവരുടെ ആദ്യ വോട്ട് റൊണാള്‍ഡോയ്ക്ക് ലഭിച്ചു. മാനുവല്‍ നൂയര്‍, ലെവന്‍ഡോസ്‌ക് എന്നിവരുടെ ആദ്യ വോട്ടും വാന്‍ ഡെയ്കിന് ലഭിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍