UPDATES

കായികം

മുഹമ്മദ് സലായും അഗ്യൂറോയും ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തിലാണ്

അഗ്യൂറോയും 17 ഗോളുകളുമായി ഒപ്പത്തിനൊപ്പം തന്നെയുണ്ട്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടപ്പോരാട്ടം പോലെ തന്നെ ആവേശം വിതറുന്നതാണ് ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടവും. ലീഗില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന താരത്തിനാണ് പുരസ്‌കാരം. കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലായാണ് ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്

ഇക്കുറിയും ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തില്‍ സാല തന്നെയാണ് മുന്നില്‍. ഇതുവരെ 17 ഗോളുകളാണ് സാല നേടിയത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോയും 17 ഗോളുകളുമായി ഒപ്പത്തിനൊപ്പം തന്നെയുണ്ട്. കഴിഞ്ഞ സീസണില്‍ ഒരു ഘട്ടത്തില്‍ ഗോള്‍വേട്ടയില്‍ ഒന്നാമതായിരുന്ന അഗ്യൂറോ പിന്നീട് പിന്നിലേക്ക് പോകുകയായിരുന്നു

15 ഗോളുകള്‍ നേടിയ ടോട്ടനത്തിന്‍െ ഇംഗ്ലീഷ് താരം ഹാരി കെയ്‌നും ആഴ്‌സനലിന്റെ ഗാബോണ്‍ താരം പിയറി എമ്‌റിക്ക് ഔബമെയാങ്ങും പിന്നാലെ തന്നെയുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍