UPDATES

കായികം

യൂറോപ്പ ലീഗ്; ചെല്‍സിക്കും ആഴ്സണലിനും ജയം

ആദ്യ പാദത്തിലേറ്റ തോല്‍വിക്ക് മറുപടി നല്‍കികൊണ്ടാണ് ആഴ്സണല്‍ ജയം കുറിച്ചത്.

യൂറോപ്പ ലീഗ് ഫുട്‌ബോളില്‍ രണ്ടാംപാദ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് മാല്‍മോയെ പരാജയപ്പെടുത്തി ചെല്‍സി യൂറോപ്പ ലീഗിന്റെ പ്രീ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചു. ഇരു പാദങ്ങളിലുമായി 5-1ന്റെ ജയം സ്വന്തമാക്കിയാണ് ചെല്‍സി അടുത്ത റൗണ്ടില്‍ എത്തിയത്.

ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു അന്‍പത്തഞ്ചാം മിനിറ്റില്‍ ഒലിവിയര്‍ ജിറൗഡിലൂടെയാണ് ചെല്‍സി ആദ്യ ഗോള്‍ കുറിച്ചത്. 74-ാം മിനിറ്റില്‍ റോസ് ബാര്‍ക്കേലേയും 84-ാം മിനിറ്റില്‍ കാലം ഹഡ്‌സണും ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. മറ്റൊരു മത്സരത്തില്‍ ബെയ്റ്റിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ആഴ്‌സണല്‍ തകര്‍ത്തു. ആദ്യ പാദത്തിലേറ്റ തോല്‍വിക്ക് മറുപടി നല്‍കികൊണ്ടാണ് ആഴ്സണല്‍ ജയം കുറിച്ചത്. ഇതോടെ രണ്ടു പാദങ്ങളിലുമായി ആഴ്സണല്‍ 3-1ന് ജയിച്ചാണ് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. നാലാം മിനിറ്റില്‍ ബെയ്റ്റ് താരം സെക്കര്‍ വോള്‍ക്കോവിന്റെ സെല്‍ഫ് ഗോളിലൂടെയാണ് ആഴ്‌സണല്‍ മുന്നിലെത്തിയത്. 39-ാം മിനിറ്റില്‍ മുസ്താഫിയും അറുപതാം മിനിറ്റില്‍ സോക്രട്ടിസും ഗോള്‍വല കുലുക്കി.

റാപ്പിഡ് വെയ്‌നെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്ത് ഇന്റര്‍മിലാന്‍ അവസാന 16ല്‍ ഇടം പിടിച്ചു. 11-ാം മിനിറ്റില്‍ മാറ്റിയ വെസിനോയും 18-ാം മിനിറ്റില്‍ ആന്‍ഡ്രിയ റനോച്ചിയും അടിച്ച ഗോളുകളിലൂടെ ആദ്യ പകുതിയില്‍ തന്നെ ഇന്റര്‍മിലാന്‍ ലീഡുറപ്പിച്ചു. ഇവാന്‍ പെരിസിച്ച് 80-ാം മിനിറ്റിലും 87-ാം മിനിറ്റില്‍ മറ്റിയോ പൊളിറ്റാനോയും വല കുലുക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍