UPDATES

കായികം

ആരോണ്‍ ഫിഞ്ചിന്റെ തകര്‍പ്പന്‍ ബാറ്റിംഗില്‍ ലങ്കയ്‌ക്കെതിരെ 300 കടന്ന് ഓസിസ്

ലോകകപ്പ് ക്രിക്കറ്റില്‍ ശ്രീലങ്കയ്‌ക്കെതിരെ ഓസ്‌ട്രേലിയയ്ക്ക് മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസിസിന് ആരോണ്‍ ഫിഞ്ചിന്റെ(150) സെഞ്ച്വറിയാണ്  മികച്ച സ്‌കോര്‍ നല്‍കിയത്. 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷട്ത്തില്‍ 334 റണ്‍സാണ് ഓസീസ് നേടിയത്. തുടക്കം മികച്ചതായിരുന്നെങ്കിലും അവസാന ഓവറുകളില്‍ അനാവശ്യ റണ്ണിന് ശ്രമിച്ച് ഓസിസ് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയത് സ്‌കോറിംഗിനെ ബാധിച്ചു.

14ാം ഏകദിന സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് 153, അര്‍ധസെഞ്ചുറി പിന്നിട്ട സ്റ്റീവ് സ്മിത്ത് 73 ഉം ആണ് ഓസിസിന്റെ മികച്ച സ്‌കോറര്‍മാര്‍. മൂന്നാം വിക്കറ്റില്‍ സ്മിത്ത് -ഫിഞ്ച് സഖ്യം 173 റണ്‍സാണ് ഓസീസ് ഇന്നിംഗ്‌സിന് സമ്മാനിച്ചത്. ഇംഗ്ലണ്ട് മണ്ണില്‍ ഓസീസ് താരം നേടുന്ന ഉയര്‍ന്ന സ്‌കോറാണ് ഫിഞ്ച് നേടിയത്. നേരത്തെ ഓസിസ് ഓപ്പണിംഗ് വിക്കറ്റില്‍ 80 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. സ്‌കോര്‍ 80 ല്‍ നില്‍ക്കെ ഡേവിഡ് വാര്‍ണര്‍(26) നെ ധനഞ്ജയ ഡി സില്‍വ പുറത്താക്കുകയായിരുന്നു.

ഡേവിഡ് വര്‍ണര്‍(26), ആരോണ്‍ ഫിഞ്ച്(153), ഉസ്മാന്‍ ഖവാജ(10), സറ്റീവ് സ്മിത്ത്(73), മാകസ്‌വെല്‍(42). ഷോണ്‍
മാര്‍ഷ്(3),അലക്‌സ് കറെ(4), സ്‌ററാര്‍ക്ക്(5), എന്നിങ്ങനെയാണ് ഓസിസിന്റെ സ്‌കോറര്‍മാര്‍. ലങ്കന്‍ നിരയില്‍ ഉഡാന,ഡി സില്‍വ എന്നിവര്‍ രണ്ടും മലിംഗ ഒരു വിക്കറ്റും വീഴ്ത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍