UPDATES

കായികം

കോഹ്‌ലി ബുമ്രയുടെ പ്രതിഭ നശിപ്പിക്കരുതെന്ന് മുന്‍ ഇന്ത്യന്‍ താരം

ടി20യിലും ഏകദിനത്തിലും കൂടി കണക്കിലെടുത്താല്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ 2018 ജനുവരിക്ക് ശേഷം 724.3 ഓവറുകളാണ് ബുമ്ര എറിഞ്ഞത്.

ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റുകളില്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുമ്രക്ക് വിശ്രമം അനുവദിക്കണമെന്ന ആവശ്യവുമായി മുന്‍ ഇന്ത്യന്‍ പേസര്‍ ചേതന്‍ ശര്‍മ. ബുമ്രയുടെ പ്രതിഭ ഇന്ത്യയിലെ പേസിനെ തുണയ്ക്കാത്ത പിച്ചുകളില്‍ എറിഞ്ഞ് നശിപ്പിക്കരുതെന്നും ചേതന്‍ ശര്‍മ പറഞ്ഞു.  സ്വന്തം മണ്ണില്‍ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ കളിപ്പിച്ച് വിരാട് കോഹ്‌ലി ജസ്പ്രീത് ബുംറയെപ്പോലുള്ള പ്രതിഭകളെ പാഴാക്കരുത്. ലോകത്തിലെ ഏറ്റവും മികച്ച ബൗളറാണ് ബുമ്ര എന്ന് നമുക്കെല്ലാം അറിയാം. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ പന്തെറിഞ്ഞ് അതിനി വീണ്ടും തെളിയിക്കേണ്ട കാര്യമില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി വളരെ ദൈര്‍ഘ്യമേറിയ സീസണാണ് ഇന്ത്യക്ക് മുന്നിലുള്ളത്. അതുകൊണ്ടുതന്നെ ബുമ്രയുടെ സാന്നിധ്യം ടീം ഇന്ത്യക്ക് അനിവാര്യമാണ്. ഇന്ത്യന്‍ പിച്ചുകളില്‍ ബുമ്രക്ക് വിശ്രമം നല്‍കി സ്പിന്നര്‍മാരെ കൂടുതല്‍ ആശ്രയിക്കണമെന്നം ചേതന്‍ ശര്‍മ പറഞ്ഞു. ഇതുവരെ 12 ടെസ്റ്റ് മത്സരങ്ങളില്‍ ബുമ്ര കളിച്ചിട്ടുണ്ട്, അതില്‍ 19.24 ശരാശരിയില്‍ 62 വിക്കറ്റുകള്‍ വീഴ്ത്തി, ഇന്ത്യന്‍ നിരയിലെ മികച്ച പേസറെന്ന് ബുമ്ര തെളിയിച്ച് കഴിഞ്ഞു.

കപില്‍ദേവിന്റെ കാലത്ത് ഇന്ത്യക്ക് ഒരു കപില്‍ ദേവെ ഇന്ത്യക്ക് ഉണ്ടായിരുന്നുള്ളു. ഇന്ന് കാലം മാറി, നിലവാരമുള്ള ഒട്ടേറെ പേസ് ബൗളര്‍മാരുണ്ട്. അതുകൊണ്ടുതന്നെ പരിക്കിന്റെ പിടിയിലാവാതിരിക്കാന്‍ ബുമ്രയ്ക്ക് മത്സരങ്ങള്‍ക്കിടയ്ക്ക് മതിയായ വിശ്രമം അനുവദിക്കണം. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റില്‍ അരങ്ങേറിയ ശേഷം 12 ടെസ്റ്റുകളാണ് ബുമ്ര ഇന്ത്യക്കായി ഇതുവരെ കളിച്ചത്. മൂന്ന് ടെസ്റ്റുകള്‍ ബുമ്രക്ക് പരിക്ക് മൂലം നഷ്ടമായി. ഇന്ത്യന്‍ ബൗളര്‍മാരില്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ പന്തെറിഞ്ഞ രണ്ടാമത്തെ ബൗളറും(451.5) ബുമ്രായാണ്. ചേതന്‍ ശര്‍മ പറഞ്ഞു.

ടി20യിലും ഏകദിനത്തിലും കൂടി കണക്കിലെടുത്താല്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ 2018 ജനുവരിക്ക് ശേഷം 724.3 ഓവറുകളാണ് ബുമ്ര എറിഞ്ഞത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും കൂടുതല്‍ പന്തെറിഞ്ഞത് ബുമ്രയാണ്. ലോക ക്രിക്കറ്റില്‍ പാറ്റ് കമിന്‍സ്(809.2), കാഗിസോ റബാദ(797) എന്നിവര്‍ മാത്രമാണ് ബുമ്രയുടെ മുന്നിലുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍