UPDATES

കായികം

ഇഞ്ച്വറി ടൈമിലെ ഇരട്ട ഗോൾ : ബ്ലാസ്റ്റേഴ്‌സിന് തുടർച്ചയായ മൂന്നാം തോൽവി

തൊണ്ണൂറ്റിയാറാം മിനുറ്റില്‍ മാസിയയിലൂടെയാണ് നോര്‍ത്ത് ഈസ്റ്റ് ലീഡ് നേടിയത്.

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വി ഏറ്റുവാങ്ങി ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ നിരാശരാക്കി. മത്സരത്തിന്റെ 90-ാംമിനിറ്റുവരെ ഒരു ഗോളിന് മുന്നിട്ട നിന്ന ശേഷമായിരുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. എക്‌സ്ട്ര ടൈംമില്‍ വഴങ്ങിയ രണ്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് തോല്‍വി അറിഞ്ഞത്. ബ്ലാസ്റ്റേഴ്‌സിനായി 73ാം മിനിറ്റില്‍ മാതേയ് പൊപ്ലാട്‌നിക്ക് ഗോള്‍ നേടിയപ്പോള്‍ 90ാം മിനിറ്റിലും 95ാം മിനിറ്റിലും നോര്‍ത്ത് ഈസ്റ്റിന് ഗോളുകള്‍ പിറന്നു.

ലഭിച്ച അവസരങ്ങള്‍ ഇരുടീമുകളും പാഴാക്കിയപ്പോള്‍ മല്‍സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. മത്സരത്തിന്റെ ആറാം മിനിറ്റില്‍ പോപ്ലാറ്റ്നിക്കിന്റെ ഷോട്ട് നോര്‍ത്ത് ഈസ്റ്റ് ഗോള്‍കീപ്പര്‍ പവന്‍ കുമാര്‍ തടഞ്ഞു. പതിമൂന്നാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് ഗോള്‍കീപ്പറുടെ പിഴവില്‍ നിന്ന് ഗോള്‍ നേടാനുള്ള മികച്ച അവസരം കേരളത്തിന് ലഭിച്ചെങ്കിലും ലെന്‍ ഡുംഗലിന് അത് മുതലെടുക്കാനായില്ല. ലെന്‍ ഡുംഗല്‍ ആദ്യ പകുതിയില്‍ മാത്രം മൂന്ന് ഗോളവസരങ്ങളാണ് പാഴാക്കിയത്. മത്സരത്തിന്റെ എഴുപത്തിമൂന്നാം മിനുറ്റിലായിരുന്നു കേരളത്തിന്റെ ഗോള്‍ പിറന്നത്. സക്കീറിന്റെ കോര്‍ണര്‍ കിക്ക് പോപ്ലാറ്റ്നിക്ക് ഗോളിലേക്ക് തലവെക്കുകയായിരുന്നു. പ്രതിരോധക്കാര്‍ക്കിടയില്‍ കൃത്യമായി മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന പോപ്ലാറ്റ്നിക്ക് ലഭിച്ച അവസരം മുതലാക്കുകയായിരുന്നു. പിന്നീട് 92ആം മിനുറ്റില്‍ അനാവശ്യ ഫൗളിലൂടെ സന്ദേശ് ജിംങ്കാനാണ് പെനല്‍റ്റി സമ്മാനിച്ച് നോര്‍ത്ത് ഈസ്റ്റിന് ഗോള്‍ വഴി തുറന്നിട്ടത്. പിഴവുകളേതുമില്ലാതെ ഓഗ്ബച്ചെ പന്ത് കേരള ബ്ലാസ്റ്റേഴ്സ് വലയിലെത്തിച്ചു. ശേഷം തൊണ്ണൂറ്റിയാറാം മിനുറ്റില്‍ മാസിയയിലൂടെയാണ് നോര്‍ത്ത് ഈസ്റ്റ് ലീഡ് നേടിയത്.

പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള നോര്‍ത്ത് ഈസ്റ്റും ഏഴാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സും നിര്‍ണായക മല്‍സരത്തില്‍ ആക്രമിച്ചു കളിക്കാനാണ് ശ്രമിച്ചത്. വിജയത്തോടെ നോര്‍ത്ത് ഈസ്റ്റിന് വിലയേറിയ മൂന്ന് പോയന്റ് ലഭിച്ചു. ആദ്യ ഇലവനില്‍ സി.കെ.വിനീത് ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. സെമിന്‍ലെന്‍ ഡുംഗലും മലയാളിതാരം സഹല്‍ അബ്ദുല്‍ സമദും മധ്യനിരയിലെത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍