UPDATES

ട്രെന്‍ഡിങ്ങ്

റഷ്യയില്‍ അട്ടിമറി

മൈതാനത്തില്‍ ക്രൊയേഷ്യന്‍ ടീം ആഹ്ലാദ നൃത്തം ചവിട്ടുമ്പോള്‍ തലകുനിച്ചു മെസിയുടെ മടക്കം.

റഷ്യയില്‍ വമ്പന്‍ അട്ടിമറി. കിരീട മോഹവുമായി എത്തിയ മെസിയും സംഘവും നാണംകെട്ട് മടങ്ങുന്നു. ക്രൊയേഷ്യയ്ക്ക് ഇത് അര്‍ഹിച്ച വിജയം. അവിസ്മരണീയ മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് അവര്‍ ആധികാരികമായി വിജയം കൈപ്പിടിയില്‍ ഒതുക്കി. അന്റെ റബെക്കെ, ലൂക്ക മോഡ്രിച്ച്, ഇവാന്‍ റാകിടിച്ച് എന്നിവരാണ് ക്രൊയേഷ്യയ്ക്കായി ലക്ഷ്യം കണ്ടത്.

രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു സമനിലയും ഒരു തോല്‍വിയുമായി അര്‍ജന്റീനയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ തുലാസിലായി.

അര്‍ജന്‍റീനയുടെ ഗോള്‍ കീപ്പര്‍ വില്ലി കബാലറോയുടെ വമ്പന്‍ മണ്ടത്തരമാണ് ക്രൊയേഷ്യയ്ക്ക് ആദ്യ ലീഡ് നല്‍കിയത്. മത്സരത്തിന്റെ അന്‍പത്തി മൂന്നാം മിനുട്ടില്‍ മൈനസ് പാസ് ക്ലിയര്‍ ചെയ്യാനുള്ള ശ്രമം പാളിയപ്പോള്‍ അന്‍റെ റാബികിന്‍റെ മികച്ച ഷോട്ട് ഗോള്‍വലയിലേക്ക്.

ക്യാപ്റ്റന്‍ ലൂക്ക മോഡ്രിച്ച് ക്രൊയേഷ്യയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തിയത് കളിയുടെ എണ്‍പതാം മിനുട്ടില്‍. ഇഞ്ചുറി ടൈമില്‍ ഇവാന്‍ റാക്കിടിച്ചിന്‍റെ ഗോളോടെ അര്‍ജന്‍റ്റിനയുടെ ദുരന്തം പൂര്‍ണമായി.

ഫൈനല്‍ വീസില്‍ മുഴങ്ങിയപ്പോള്‍ മൈതാനത്തില്‍ ക്രൊയേഷ്യന്‍ ടീം ആഹ്ലാദ നൃത്തം ചവിട്ടുമ്പോള്‍ തലകുനിച്ചു മെസിയുടെ മടക്കം.

മെസ്സിപ്പടയുടെ ഹൃദയം തകര്‍ത്ത ആ മൂന്നു ഗോളുകള്‍ കാണാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍