UPDATES

ട്രെന്‍ഡിങ്ങ്

കോഹ്ലിയുടെ ആ തെറ്റ് സര്‍ഫ്രാസ് ആവര്‍ത്തിച്ചു; ഷൊയ്ബ് അക്തറിന്റെ പ്രവചനം ഫലിച്ചു

2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ടോസ് നേടിയ കോഹ്‌ലി ബാറ്റിംഗിനയച്ചപ്പോള്‍ പാക്കിസ്ഥാന്‍ 50 ഓവറില്‍ 338-4 എന്ന കൂറ്റന്‍ സ്‌കോറാണ് നേടിയത്.

ലോകകപ്പില്‍ ഇന്ത്യ – പാക്കിസ്ഥാന്‍ മത്സരത്തില്‍ ടോസ് നേടിയപ്പോള്‍ തുടങ്ങി പാക്ക് ക്യാപ്റ്റന്‍ സര്‍ഫ്രാസിനെതിരെ വിമര്‍ശനം തുടങ്ങിയതാണ്. മറ്റൊന്നുമല്ല ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിന് അയച്ചതിനാണ് താരത്തിന് വിമര്‍ശനം നേരിടേണ്ടി വന്നത്. സര്‍ഫ്രാസ് അഹമ്മദിനെ വിമര്‍ശിച്ച് ഷൊയൈബ് അക്തര്‍ രംഗത്തെത്തിയിരുന്നു. 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത കോഹ്ലിയുടെ തെറ്റ് സര്‍ഫ്രാസ് ആവര്‍ത്തിച്ചു എന്നായിരുന്നു അക്തറിന്റെ വാക്കുകള്‍

അക്തറിന്റെ പ്രവചനം ശരിയാണെന്ന് ഓള്‍ഡ് ട്രാഫോര്‍ഡിലെ മത്സരം തെളിയിച്ചു. വമ്പന്‍ പോരാട്ടത്തില്‍ മഴനിയമം പ്രകാരം 89 റണ്‍സിന്റെ വമ്പന്‍ തോല്‍വി വഴങ്ങി പാക്കിസ്ഥാന്‍ ടീം. മഴ താറുമാറാക്കിയ കളിയില്‍ വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സാക്കി ചുരുക്കിയപ്പോള്‍ പാക്കിസ്ഥാന് ആറ് വിക്കറ്റിന് 212 റണ്‍സ് മാത്രമാണ് നേടാനായത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 336-5 എന്ന സ്‌കോര്‍ നേടിയിരുന്നു.

2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ടോസ് നേടിയ കോഹ്‌ലി ബാറ്റിംഗിനയച്ചപ്പോള്‍ പാക്കിസ്ഥാന്‍ 50 ഓവറില്‍ 338-4 എന്ന കൂറ്റന്‍ സ്‌കോറാണ് നേടിയത്. ഫഖര്‍ സമാന്‍ തകര്‍പ്പന്‍ സെഞ്ചുറി നേടി. എന്നാല്‍ മറുപടി ബാറ്റിംഗില്‍ ഇന്ത്യ 31 ഓവറില്‍ 158 റണ്‍സില്‍ പുറത്തായി. ടോസ് നേടിയിട്ടും ബൗളിംഗ് ചെയ്യാനുള്ള കോലിയുടെ തീരുമാനം അന്ന് വിമര്‍ശിക്കപ്പെട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍