UPDATES

കായികം

‘കോഹ്‌ലിയെ ലോകകപ്പുവരെയാണ് നായകനാക്കിയത്’; വിമര്‍ശനവുമായി സുനില്‍ ഗവാസ്‌കര്‍

ലോകകപ്പ് കിരീടം നേടാതെ മടങ്ങിയതോടെ കോഹ്‌ലി തെറിക്കുമെന്നും പകരം രോഹിത് ശര്‍മ നായകനാകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ നായകനും കമന്റേറ്ററുമായ സുനില്‍ ഗാവസ്‌കര്‍. മിഡ് ഡെ ദിനപത്രത്തിലെ ലേഖനത്തിലാണ് കോഹ്‌ലിയെയും അദ്ദേഹത്തെ നായക സ്ഥാനത്തു തുടരാന്‍ അനുവദിക്കുന്ന സെലക്ഷന്‍ കമ്മിറ്റിയെയും ഗാവസ്‌കര്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് പുറത്തായ ശേഷവും ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് വിരാട് ‘കോഹ്‌ലി തുടരുന്നതിനെ ചോദ്യം ചെയ്ത് സുനില്‍ ഗവാസ്‌ക്കര്‍.

ഈ സാഹചര്യത്തില്‍ ക്യാപ്റ്റനെ മാറ്റുന്നത് സംബന്ധിച്ച് യാതൊരു ചര്‍ച്ചയും നടത്താതെ സെലക്ഷന്‍ കമ്മിറ്റി വെസ്റ്റിന്‍ഡീസിലേക്കുള്ള ടീമിനെ തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് ഗവാസ്‌ക്കര്‍ ചൂണ്ടിക്കാട്ടുന്നു. വിരാട് കോഹ്‌ലി ഇപ്പോഴും ടീമിന്റെ ക്യാപ്റ്റനായി തുടരുന്നത് അദ്ദേഹത്തിന്റെ സന്തോഷത്തിനു വേണ്ടിയാണോ അതോ സെലക്ഷന്‍ കമ്മിറ്റിയുടെ സന്തോഷത്തിനു വേണ്ടിയാണോ എന്നും ഗവാസ്‌ക്കര്‍ ചോദിച്ചു.

ഞങ്ങളുടെ അറിവുവെച്ച് വിരാട് ‘കോഹ്‌ലിയെ ക്യാപ്റ്റനായി നിയമിച്ചത് ലോകകപ്പുവരെയാണ്. അതിനു ശേഷവും കോഹ്‌ലിയെ ക്യാപ്റ്റനായി തുടരാന്‍ അനുവദിക്കുമ്പോള്‍ അതിനായി ഒരു അഞ്ചു മിനിറ്റ് യോഗമെങ്കിലും സെലക്ടര്‍മാര്‍ സംഘടിപ്പിക്കേണ്ടതല്ലേയെന്നും ഗവാസ്‌ക്കര്‍ ചോദിച്ചു. ലോകകപ്പ് കിരീടം നേടാതെ മടങ്ങിയതോടെ കോഹ്‌ലി തെറിക്കുമെന്നും പകരം രോഹിത് ശര്‍മ നായകനാകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി കോഹ്‌ലിയെ മാറ്റുന്നില്ലെന്നു പ്രഖ്യാപിക്കുകയായിരുന്നു. ഗവാസ്‌കര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍