UPDATES

കായികം

ക്യാപ്റ്റന്മാർ തമ്മിൽ ഉരസി: ഇന്ത്യ- ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിലും വിവാദം

മത്സരത്തിന്റെ മൂന്നാം ദിനത്തിലും കോഹ്ലിയും പെയ്‌നും തമ്മില്‍ ഉരസിയിരുന്നു.

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ പരസ്പരം ഏറ്റുമുട്ടി വിരാട് കോഹ്‌ലിയും ഓസീസ് നായകന്‍ ടിം പെയിനും. വിഷയം അമ്പയര്‍മാര്‍ ഇടപെട്ട് ശാന്തമാക്കുകയായിരുന്നു. നാലാം ദിനം ആദ്യ സെഷനിലായിരുന്നു സംഭവം. ടിം പെയിനും ഉസ്മാന്‍ ഖവാജയും ക്രീസിലുണ്ടായിരുന്നപ്പോഴായിരുന്നു സംഭവം നടന്നത്.

മത്സരത്തിനിടെ റണ്ണിനായി ഓസീസ് നായകന്‍ ടിംപെയിന്‍ നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡിലേക്ക് ഓടിയെത്തിയപ്പോള്‍ കോഹ്‌ലി റണ്ണിംഗിന്് തടസമുണ്ടാക്കുന്ന രിതിയില്‍ മുന്നില്‍ കയറി നില്‍ക്കുകയായിരുന്നു. ഓസീസ് നായകനെ പ്രകോപിപ്പിക്കുന്ന തരത്തിലായിരുന്നു കോഹ്ലിയുടെ പെരുമാറ്റമെന്ന് വീഡിയോയിലൂടെ വ്യക്തമാണ്. സംഭവം കൈവിട്ട് പോകേണ്ടതായിരുന്നെങ്കിലും അമ്പയര്‍മാര്‍ കൃത്യസമത്ത് ഇടപെട്ട് സ്ഥിതിഗതികള്‍ ശാന്തമാക്കുകയായിരുന്നു. അതുകൊണ്ട് തന്നെ മൈതാനത്ത് വലിയ പ്രശ്‌നങ്ങളിലേക്ക് പോകാതെ സംഭവം അവസാനിച്ചു.

മത്സരത്തിന്റെ മൂന്നാം ദിനത്തിലും കോഹ്ലിയും പെയ്‌നും തമ്മില്‍ ഉരസിയിരുന്നു. പെയ്‌നെ പുറത്താക്കാന്‍ ഇന്ത്യ അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ ഔട്ട് നല്‍കിയില്ല. ഇതിനു പിന്നാലെയാണ് ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയത്. ‘ഈ ഔട്ട് അംപയര്‍ അനുവദിച്ചിരുന്നെങ്കില്‍ പരമ്പര 2-0 ആയേനെ’ എന്നായിരുന്നു കോഹ്‌ലി പറഞ്ഞത്. ‘അതിനു മുന്‍പ് നിങ്ങള്‍ ഒന്നുകൂടി ബാറ്റു ചെയ്യണം, വിരാട്’ എന്നായിരുന്നു കോഹ്ലിക്ക് ഓസീസ് നായകന്റെ മറുപടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍