UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ട്വന്റി-20 ലോകകപ്പ്; അഫ്ഗാനെതിരെ ശ്രീലങ്കയ്ക്ക് വിജയം

അഴിമുഖം പ്രതിനിധി

ട്വന്റി-20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് ആറു വിക്കറ്റ് വിജയം. അര്‍ദ്ധസെഞ്ച്വറി നേടിയ തിലകരത്‌നെ ദില്‍ഷന്റെ മികവിലാണ് ശ്രീലങ്കയുടെ വിജയം. അദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ നിശ്ചിത 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് നേടി. അസ്ഗര്‍ സ്റ്റാനിക്‌സായിയുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് അഫ്ഗാനെ മികച്ച സ്‌കോറിലെത്തിച്ചത്. അസ്ഗര്‍ 47 പന്തില്‍ 62 റണ്‍സ് നേടി. മൂന്നുഫോറിന്റെയും നാലു സിക്‌സിന്റെയും അകമ്പടിയുണ്ടായിരുന്നു അസ്ഗറിന്റെ അര്‍ദ്ധ സെഞ്ച്വറിക്ക്. അസ്ഗറിനു പുറമെ 14 പന്തില്‍ 31 റണ്‍സ് നേടിയ സമിയുള്ള ഷെന്‍വാരിയുടെ വെടിക്കെട്ടും അഫ്ഗാന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായകമായി. ലങ്കയ്ക്കു വേണ്ടി തിസിര പെരേര മൂന്നുവിക്കറ്റ് നേടി. ഹെറാത് രണ്ടും മാത്യൂസും കുലശേഖരയും ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക തുടക്കം മുതല്‍ ആഞ്ഞടിക്കുകയായിരുന്നു. ദില്‍ഷനായിരുന്നു കൂടുതല്‍ അക്രമണകാരി. ബോളിംഗ് മികവിന്റെ പേരില്‍ ശ്രദ്ധിക്കപ്പെടുന്ന അഫ്ഗാനു പക്ഷേ ഈ മത്സരത്തില്‍ അവരുടെ മികവ് പുറത്തെടുക്കാന്‍ സാധിച്ചില്ല. 56 പന്തില്‍ എട്ടു ഫോറും മൂന്നും സിക്‌സും അടക്കമാണ് ദില്‍ഷന്‍ 83 റണ്‍സ് നേടിയത്. ദില്‍ഷന്‍ പുറത്താകാതെ നിന്നു. അഫ്ഗാനുവേണ്ടി മുഹമ്മദ് നബി, റഷീദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍