UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷ്ണു കേസ്: സര്‍ക്കാര്‍ വീണ്ടും സുപ്രിംകോടതിയില്‍; പ്രതികളുടെ ജാമ്യംറദ്ദാക്കണമെന്ന് ആവശ്യം

നാളെയാണ് ഹര്‍ജി പരിഗണിക്കുന്നത്

പാമ്പാടി നെഹ്രു കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയ് കേസില്‍ സര്‍ക്കാര്‍ വീണ്ടും സുപ്രിംകോടതിയില്‍. ജിഷ്ണു കേസില്‍ വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിന്റെയും ലക്കിടി കോളേജ് വിദ്യാര്‍ത്ഥി ഷൗക്കത്തലിയുടെ കേസില്‍ നെഹ്രുഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. നാളെയാണ് ഹര്‍ജി പരിഗണിക്കുന്നത്.

ജിഷ്ണു കേസില്‍ ചോദ്യം ചെയ്യലിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ നീക്കണമെന്നും സര്‍ക്കാരിനെതിരായി ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്നുമാണ് ഹര്‍ജിയിലെ മറ്റ് ആവശ്യങ്ങള്‍. തന്നെ മര്‍ദ്ദിച്ചെന്നായിരുന്നു ലക്കിടി നെഹ്രു അക്കാദമിക് ലോ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി സഹീര്‍ ഷൗക്കത്തലിയുടെ പരാതി. സഹീറിന്റെ പരാതിയില്‍ പോലീസ് കൃഷ്ണദാസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൃഷ്ണദാസടക്കം നാല് പേരാണ് അറസ്റ്റിലായത്. എന്നാല്‍ പിന്നീട് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചു.

തട്ടിക്കൊണ്ട് പോകല്‍, മര്‍ദ്ദനം, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് കൃഷ്ണദാസിനെതിരെ ചുമത്തിയിരിക്കുന്നത്. ബില്‍ നല്‍കാതെ കോളേജ് അധികൃതര്‍ നടത്തുന്ന അനധികൃത പണപ്പിരിവും വെല്‍ഫെയര്‍ ഓഫീസര്‍മാരെ സംബന്ധിച്ചും സഹീര്‍ സുതാര്യ കേരളം സ്റ്റഡന്റ്‌സ് ഗ്രീവന്‍സ് സെല്ലിലേക്ക് അയച്ച പരാതിയെ തുടര്‍ന്നാണ് ചെയര്‍മാന്റെയും പിആര്‍ഒ സഞ്ജിത്തിന്റെയും ക്രൂരമര്‍ദ്ദനത്തിന് ഇരയായത്.

ജിഷ്ണു പ്രണോയിയുടെ കേസില്‍ വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിന് ഹൈക്കോടതി അനുവദിച്ച ഇടക്കാല ജാമ്യം നേരത്തെ സ്ഥിരപ്പെടുത്തിയിരുന്നു. കൂടാതെ ഒളിവില്‍ കഴിഞ്ഞിരുന്ന നാലും അഞ്ചും പ്രതികളായ പ്രവീണ്‍, ദിപിന്‍ എന്നിവര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. ജിഷ്ണു കേസില്‍ എല്ലാവര്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. ജിഷ്ണു കേസില്‍ പി കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍