UPDATES

മേലുദ്യോഗസ്ഥന്റെ പീഡനം കാരണം മകള്‍ ജീവനൊടുക്കി; നീതിക്കായി പിതാവിന്റെ ആത്മഹത്യ ഭീഷണി

അഴിമുഖം പ്രതിനിധി

മേലുദ്യോഗസ്ഥന്റെ പീഡനം കാരണം മകള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച് പിതാവിന്റെ ആത്മഹത്യാശ്രമം.കൊല്ലം സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസിലെ ഡ്രൈവറും ആദിവാസി വിഭാഗത്തില്‍പ്പെട്ടതുമായ ഷാജിയാണ് മൊബൈല്‍ ടവറിനുമുകളില്‍ കയറി ആത്മഹത്യാ ശ്രമം നടത്തിയത്. തിരുവനന്തപുരം വഴുതക്കാടാണ് സംഭവം. ഭാര്യയും മൂന്നുമക്കളും ഷാജിയുടെ ആത്മഹത്യാശ്രമത്തിന് സാക്ഷികളായി സ്ഥലത്ത് എത്തിയിരുന്നു. 24 മണിക്കൂറിനുള്ളില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാമെന്ന് ഫയര്‍ഫോഴ്‌സും പൊലീസും  അറിയിച്ചതിനെ തുടര്‍ന്നാണ് ഷാജി ആത്മഹത്യാശ്രമം ഉപേക്ഷിച്ച് നിലത്തിറങ്ങിയത്.

ഷാജിയുടെ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥനായ ആനന്ദബോസ് പീഡിപ്പിച്ചതിനെ തുടര്‍ന്ന് 2016 ജനുവരിയിലാണ് ഷാജിയുടെ മകള്‍ ജീവനൊടുക്കിയത്. ശേഷം പല തവണ പോലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല എന്നാണ് ഷാജി പറയുന്നത്. ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയതിനു പ്രതികാരമായി ഷാജിയെ കൊല്ലത്ത് നിന്നും ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍