UPDATES

അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ കൈ അധ്യാപിക ചവിട്ടിയൊടിച്ചു

അഴിമുഖം പ്രതിനിധി

കൊല്ലത്ത് അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ കൈ അധ്യാപിക ചവിട്ടിയൊടിച്ചു. കൊല്ലം വാളത്തിങ്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന പത്തു വയസുകാരനായ ആണ്‍കുട്ടിയുടെ കൈയാണ് ചവിട്ടിയൊടിച്ചത്. വിദ്യാര്‍ഥി കൈയില്‍ നിന്ന് വഴുതിപോയ പേന എടുക്കുന്നതിനായി ക്ലാസില്‍ എഴുന്നേറ്റ് നടക്കുകയും മറ്റും ചെയ്തതാണ് ശ്രീജയെന്ന അധ്യാപികയെ ചൊടിപ്പിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം.

വിദ്യാര്‍ഥിയുടെ പെരുമാറ്റത്തില്‍ രോഷകുലയായ അധ്യാപിക കുട്ടിയുടെ കൈ പിടിച്ചു തിരിക്കുകയും ബഞ്ചിലേക്ക് കൈ ചേര്‍ത്തുവച്ച് കാല്‍മുട്ടുകൊണ്ട് ചവിട്ടിയൊടിക്കുകയായിരുന്നു. സംഭവം രഹസ്യമാക്കി വയ്ക്കുവാന്‍ സ്‌കൂള്‍ അധികൃതര്‍ പണം വാഗ്ദ്ദാനം ചെയ്തിരുന്നുവെങ്കിലും മാതാപിതാകള്‍ പരാതിയുമായി മുന്നോട്ട് പോവുകയായിരുന്നു.

അധ്യാപികയെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അധ്യാപിക മുമ്പും കുട്ടികളോട് ക്രൂരമായി പെരുമാറിയിട്ടുണ്ടെന്നാണ് പിടിഎ അംഗങ്ങള്‍ പറയുന്നത്. വിവരം പുറത്തു വന്നതിനെ തുടര്‍ന്ന് രക്ഷിതാകളുടെ ഭാഗത്ത് നിന്ന് വ്യാപക പ്രതിഷേധമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍