അഴിമുഖം പ്രതിനിധി
ഭാര്യയെയും കുട്ടികളെയും അടക്കം കുടുംബത്തിലുള്ള 14 പേരെ കൊലപ്പെടുത്തിയതിനു ശേഷം യുവാവ് ആത്മഹ്യ ചെയ്തു. മുംബൈ താനെയിലെ കസർവാഡവലി ഗ്രാമവാസിയായ ഹസൻ അൻവർ വാരേകർ (35) ആണ് കുടുംബാംഗങ്ങളെ ഉറക്കിക്കിടത്തിയതിന് ശേഷം മൂർച്ചയുള്ള ആയുധമുപയോഗിച്ച് കഴുത്തറുത്തു കൊന്നത്. മരിച്ചവരില്‍ ഏഴ് കുട്ടികളും ആറ് സ്ത്രീകളും ഒരു പുരുഷനുമുണ്ട്. അക്രമണത്തിൽ നിന്ന് പരിക്കുകളോടെ രക്ഷപ്പെട്ട ഇയാളുടെ സഹോദരിയെ. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്ന് പോലീസ് പറഞ്ഞു. കൊലപാതകിയെ കൈയിൽ കത്തിയുമായി ഫാനില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൂട്ടക്കൊലപാതകത്തിന്റെ കാരണം സ്വത്ത് തര്‍ക്കാമെന്ന് സൂചനയുണ്ട്. സംഭവത്തിന്റെ ഞെട്ടലിൽ നിന്നും മോചിതയാവാത്തതിനാല്‍ പരിക്കേറ്റ സ്ത്രീയിൽ നിന്ന് മൊഴിയെടുത്തിട്ടില്ല എന്ന് പൊലീസ് ജോയിൻറ് കമീഷണർ അശുതോഷ് ദുംറെ പറഞ്ഞു.