UPDATES

യാത്ര

ഏകാന്തതയുടെ 28 വര്‍ഷങ്ങള്‍; ഒരു ദ്വീപില്‍ ഒറ്റയ്ക്കൊരു മനുഷ്യന്‍

ബുഡേലി ദ്വീപിന്റെ മേല്‍നോട്ടക്കാരനാണ് മൊറാന്‍ഡി. പഴയ മേല്‍നോട്ടക്കാരന്റെ കുടിലിലാണ് ഇദ്ദേഹം താമസിക്കുന്നത്.

ഒരു മനുഷ്യനും ഒരു ദ്വീപല്ല. മനുഷ്യന്‍ കൂട്ടമായാണ് ജീവിക്കുന്നത്. ഒറ്റയ്ക്ക് ഒരു മനുഷ്യനും ജീവിക്കാന്‍ സാധിക്കില്ല. എന്നാല്‍ മൗറോ മൊറാന്‍ഡിയുടെ കാര്യം വ്യത്യസ്തമാണ്. ഈ 79കാരന്‍ ഇറ്റലിയിലെ മഡാലെന ദ്വീപ് സമൂഹത്തിലെ ബുഡേലി ദ്വീപില്‍ ഒറ്റയ്ക്ക് താമസിച്ചു. 1989 മുതല്‍ സ്വര്‍ഗത്തിന്റെ ഈ ഭാഗം അദ്ദേഹത്തിന്റെ സ്വന്തമാണെന്നാണ് മൊറാന്‍ഡി പറയുന്നത്.

ഒറ്റയ്ക്കുള്ള തുടക്കം

മൊറാന്‍ഡിയുടെ ചെറുകപ്പലിന്റെ എന്‍ജിന്‍ തകരാറിലായപ്പോള്‍ കോര്‍സികയുടെയും സാര്‍ഡിനിയയുടെയും ഇടയില്‍ സ്ഥിതി ചെയ്യുന്ന ബുഡേലി ദ്വീപിന്റെ കരയിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ആധുനിക സമൂഹത്തില്‍ നിന്നും മൊറാന്‍ഡി മോചിതനായി. ഈ ചെറുകപ്പല്‍ വിറ്റ ശേഷം, ദ്വീപിന്റെ മേല്‍നോട്ടക്കാരന്റെ കുടില്‍ സ്വന്തമാക്കി. പിന്നീട് ഇറ്റലിയിലേക്ക് മൊറാന്‍ഡി തിരികെ പോയില്ല. ”68 കാലത്ത് ഞാന്‍ രാഷ്ട്രീയപ്രവര്‍ത്തകനും കലാപകാരിയുമായിരുന്നു. പിന്നീട് രാഷ്ട്രീയത്തില്‍ നിന്നും ഞാന്‍ വിട്ടു നിന്നു. അനാവശ്യമായ സായുധ പ്രക്ഷോഭങ്ങള്‍ക്ക് വേണ്ടിയല്ല എന്റെ ജീവിതമെന്ന് എനിക്ക് മനസ്സിലായി” – പഴയ ജീവിതത്തെ കുറിച്ച് മൊറാന്‍ഡി സിഎന്‍എന്‍ ട്രാവലിനോട് പറഞ്ഞു. അധികാരവും, സമ്പത്തും മോഹിക്കുന്നതും മനുഷ്യനെ മനസിലാക്കാത്തതുമായ ഒരു സമൂഹത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ താന്‍ തീരുമാനിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേല്‍നോട്ടക്കാരന്‍റെ ഉത്തരവാദിത്തങ്ങള്‍

ബുഡേലി ദ്വീപിന്റെ മേല്‍നോട്ടക്കാരനാണ് മൊറാന്‍ഡി. പഴയ മേല്‍നോട്ടക്കാരന്റെ കുടിലിലാണ് ഇദ്ദേഹം താമസിക്കുന്നത്. തുടക്കത്തില്‍ സന്ദര്‍ശകരൊന്നും ഇല്ലായിരുന്നുവെന്നും, പിന്നീട് ഈ അവസ്ഥയുമായി പൊരുത്തപ്പെട്ടെന്നും മൊറാന്‍ഡി പറഞ്ഞു. പ്രകൃതിയോടുള്ള ബഹുമാനം കൊണ്ടാണ് താനിവിടെ ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനി എന്നെങ്കിലും ഇറ്റലിയിലേക്ക് പോകുന്നുണ്ടോയെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം ചിരിച്ചു.

എന്നാല്‍ വര്‍ഷത്തില്‍ കുറച്ച് ദിവസം രണ്ട് പെണ്‍മക്കളെ കാണാന്‍ മൊഡേനയിലേക്ക് മൊറാന്‍ഡി പോകാറുണ്ട്. മൊറാന്‍ഡി അദ്ദേഹത്തിന്റെ സമയം പുതിയ ആശയങ്ങള്‍ക്കായും കണ്ടുപിടുത്തങ്ങള്‍ക്കായും ചിലവഴിക്കാറാണ് പതിവ്. ജൂനിപെര്‍ മരത്തിന്റെ തടി കൊണ്ട് ശില്‍പ്പങ്ങളും മറ്റ് രൂപങ്ങളും നിര്‍മ്മിക്കാറാണ് പതിവ്. വായനയും ധ്യാനവുമാണ് അദ്ദേഹത്തിന്റെ മറ്റ് പതിവ് ശീലങ്ങള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍