UPDATES

യാത്ര

28 വര്‍ഷമായി അന്റാര്‍ട്ടിക്കയിലെ മഞ്ഞിനടിയില്‍ പുതഞ്ഞുകിടക്കുന്ന ഇന്ത്യന്‍ പോസ്റ്റ് ഓഫീസ്!

അന്റാര്‍ട്ടിക്കയില്‍ ഇന്ത്യയുടെ ആദ്യ സയന്റിഫിക് ബെയ്സ് സ്റ്റേഷനായ ദക്ഷിണ ഗംഗോത്രിയിലാണ് ഇത് സ്ഥിതി ചെയ്തിരുന്നത്

Avatar

അഴിമുഖം

മൈനസ് 25 ഡിഗ്രി മുതല്‍ മൈനസ് 128 ഡിഗ്രി വരെയാണ് അന്റാര്‍ട്ടിക്കയിലെ താപനില. ആ താപനിലയില്‍ 28 വര്‍ഷമായി അതും മഞ്ഞിനടിയില്‍ പെട്ടുകിടക്കുന്ന ഒരു പോസ്റ്റ് ഓഫീസുണ്ട്. നമ്മുടെ സ്വന്തം ഇന്ത്യ ഗവണ്‍മെന്റിന്റെ പോസ്റ്റ് ഓഫീസാണ് മഞ്ഞില്‍ പുതഞ്ഞ് കിടക്കുന്നത്. ആ ചുവന്ന പോസ്റ്റ്പെട്ടികളില്‍ ആദ്യ കാലത്ത് ആയിരകണക്കിന് കത്തുകള്‍ വന്ന് നിറഞ്ഞിരുന്നുവെന്നും കൂടി അറിയുക.

അന്റാര്‍ട്ടിക്കയിലേക്കുള്ള ഇന്ത്യയുടെ മൂന്നാമത്തെ പര്യടനത്തിലാണ് ഈ പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത്. അന്റാര്‍ട്ടിക്കയില്‍ ഇന്ത്യയുടെ ആദ്യ സയന്റിഫിക് ബെയ്സ് സ്റ്റേഷനായ ദക്ഷിണ ഗംഗോത്രിയിലാണ് ഇത് സ്ഥിതി ചെയ്തിരുന്നത്. ഗോവയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പോസ്റ്റാണ് 1988 ജനുവരി 26 ന് ദക്ഷിണ ഗംഗോത്രി പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത്.

ശാസ്ത്രജ്ഞനായ ജി.സുധാകര്‍ റാവു ആയിരുന്നു ആദ്യ പോസ്റ്റ് മാസ്റ്റര്‍. സെവന്‍ത്ത് ഇന്ത്യന്‍ സയന്റിഫിക് എക്സ്പെഡിഷന്‍ അംഗമായ സുധാകര്‍ റാവു അന്റാര്‍ട്ടിക്കയിലേക്ക് പോയത് 1987-ലാണ്. പോസ്റ്റ് ഓഫീസ് സ്ഥാപിച്ച് ആദ്യ വര്‍ഷം തന്നെ പോസ്റ്റ് ചെയ്തതും വേണ്ടെന്ന് വെച്ചതും ഏകദേശം 10,000ത്തോളം കത്തുകളാണ്.


മനോഹരമായ സ്ഥലത്ത് സ്ഥിതി ചെയ്തിരുന്ന ഈ പോസ്റ്റ് ഓഫീസ് മറ്റ് പല ജോലികള്‍ കൂടി നിര്‍വ്വഹിച്ചിരുന്നു. ഐസ് മെല്‍റ്റിംഗ് പ്ലാന്റ്, ലബോറട്ടറീസ്, സ്റ്റോറേജ്, അക്കൊമൊഡേഷന്‍, റിക്രിയേഷന്‍ ഫെസിലിറ്റീസ്, ക്ലിനിക്ക്, ബാങ്ക് കൗണ്ടര്‍ എന്നിവയൊക്കെ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. 1990-ല്‍ പകുതിയോളം മഞ്ഞിനടിയിലായ ദക്ഷിണ ഗംഗോത്രി പോസ്റ്റ് ഓഫീസ് പ്രവര്‍ത്തനരഹിതമാക്കി.

ഇന്ന് ഈ പോസ്റ്റ് ഓഫീസ് ഒരു ചരിത്രപ്രധാനമായ ഇടമാണ്. പോസ്റ്റ് ഓഫീസ് ഇന്ന് അവിടെ ഇല്ലെങ്കിലും ക്രൂയിസ് ഷിപ്പുകളില്‍ വരുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ ഇവിടെ ഇറങ്ങി പോസ്റ്റ് ഓഫീസ് പരിസരങ്ങള്‍ സന്ദര്‍ശിക്കാറുണ്ട്. നിലവിലുള്ള പോസ്റ്റ് ഓഫീസ് ഇന്ത്യയുടെ റിസേര്‍ച്ച് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന മെയ്ട്രിയിലാണ്.

ഏറ്റവും തണുത്ത ഭൂഖണ്ഡമായതുകൊണ്ട് തന്നെ അന്റാര്‍ട്ടിക്കയില്‍ താമസിക്കാന്‍ സാധിക്കാറില്ല. എങ്കിലും പല രാജ്യങ്ങളില്‍ നിന്നായി 5000ത്തോളം ആളുകള്‍ ഇവിടുത്തെ പല റിസേര്‍ച്ച് ഷെല്‍ട്ടറുകളിലായി നില്‍ക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍