UPDATES

ട്രെന്‍ഡിങ്ങ്

ശ്രീനാഥ് മരിക്കുന്നതിന് തൊട്ടുമുമ്പ് മുറിയില്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവും കണ്‍ട്രോളറും എത്തിയിരുന്നു!

പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് സഞ്ജു വൈക്കം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് എന്നിവര്‍ ശ്രീനാഥിന്റെ മുറിയിലെത്തി

നടന്‍ ശ്രീനാഥ് മരിക്കുന്നതിന് തൊട്ടുമുമ്പ് അദ്ദേഹത്തിന്റെ മുറിയില്‍ രണ്ടുപേര്‍ എത്തിയിരുന്നെന്ന് ഹോട്ടല്‍ മാനേജരുടെ മൊഴി. ഷൂട്ടിംഗിന് എത്തിയ ശ്രീനാഥ് താമസിച്ചിരുന്ന ഹോട്ടലിലെ ജനറല്‍ മാനേജര്‍ ജോയിയുടെ മൊഴി മനോരമ ന്യൂസ് പുറത്തുവിട്ടു. എം.പത്മകുമാറിന്റെ മോഹന്‍ലാല്‍ ചിത്രം ശിക്കാറില്‍ അഭിനയിക്കാനായി കോതമംഗലത്തുള്ള ഹോട്ടല്‍ മരിയ ഇന്റര്‍നാഷണലിലായിരുന്നു ശ്രീനാഥിന് മുറിയെടുത്ത് നല്‍കിയിരുന്നത്.

‘2010 ഏപ്രില്‍ 23-ന് രാവിലെ എട്ട് മണിക്ക് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് സഞ്ജു വൈക്കം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് എന്നിവര്‍ ശ്രീനാഥിന്റെ മുറിയിലെത്തി. ഏകദേശം 20 മിനിറ്റിന് ശേഷം അവര്‍ റിസപ്ഷനിലെത്തി ശ്രീനാഥിനെ സിനിമയില്‍നിന്നു മാറ്റിയെന്നും ഉച്ചയോടെ മുറി ഒഴിയുമെന്നും പറഞ്ഞു. 20 മിനിറ്റിന് ശേഷം ശ്രീനാഥിന്റെ മുറിയില്‍നിന്ന് റിസപ്ഷനിലേക്ക് ഫോണ്‍ വന്നു. ഫോണെടുത്തപ്പോള്‍ മറുതലയ്ക്കല്‍ ഞരക്കമാണ് കേട്ടത്. മുറിയിലെത്തി നോക്കിയപ്പോള്‍ വാതിലിന് പുറകിലായി ശ്രീനാഥ് വീണുകിടക്കുകയാണ്. ശ്രീനാഥിന്റെ ദേഹത്തും മുറിയിലും രക്തത്തിന്റെ പാടുകളുണ്ടായിരുന്നു.’ എന്നാണ് ജോയിയുടെ മൊഴിയില്‍ പറയുന്നത്-


മനോരമ ന്യൂസ് പുറത്തുവിട്ട മൊഴി പകര്‍പ്പിന്റെ വീഡിയോ

പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് സഞ്ജു വൈക്കവുമായും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജുമായും ശ്രീനാഥ് എന്താണ് സംസാരിച്ചതെന്നോ മുറിയില്‍ സംഭവിച്ചത് എന്താണെന്നോ വ്യക്തമാകാത്ത സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ കണ്ടെത്തണമെന്ന് ശ്രീനാഥിന്റെ കുടുംബവും ആവശ്യപ്പെട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍