UPDATES

ട്രെന്‍ഡിങ്ങ്

നികേഷേ, നിന്റെ അച്ഛന്‍ പോലീസിനോട് വെടിവയ്ക്കല്ലേ എന്നു പറഞ്ഞിരുന്നെങ്കില്‍ കൂത്തുപറമ്പ് രക്തസാക്ഷികള്‍ ഉണ്ടാകില്ലായിരുന്നു; അനില്‍ അക്കര

ആലത്തൂര്‍ കൊട്ടിക്കലാശത്തിനിടയില്‍ കല്ലെറിയുന്ന കോണ്‍ഗ്രസുകാരെ തടഞ്ഞുകൊണ്ട് ചതിക്കല്ലേ എന്നു അനില്‍ അക്കര ആക്രോശിക്കുന്ന വീഡിയോ പുറത്തു വന്നിരുന്നു

മാധ്യമ പ്രവര്‍ത്തകന്‍ എം വി നികേഷ് കുമാറിനെതിരേ വ്യക്തിപരമായ ആക്ഷേപവുമായി യുഡിഎഫ് എംഎല്‍എ അനില്‍ അക്കര. ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ കൊട്ടിക്കലാശത്തിനിടിയില്‍ കല്ലെറിഞ്ഞത് യുഡിഎഫ് പ്രവര്‍ത്തകരാണെന്നു വ്യക്തമാകുന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിച്ചിരുന്നു. അതില്‍ കല്ലെറിയുന്ന പ്രവര്‍ത്തകരെ തടഞ്ഞുകൊണ്ട് ചതിക്കല്ലേ എന്ന് അനില്‍ അക്കര വിളിച്ചു പറയുന്നുണ്ട്. ആലത്തൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുമതല അനിലിനാണ്. ഈ വീഡിയോ അടിസ്ഥാനമാക്കി റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓണ്‍ലൈനില്‍ വന്ന വാര്‍ത്തയോടുള്ള പ്രതികരണമായാണ് നികേഷ് കുമാറിനെതിരേ ആക്ഷേപവുമായി എംഎല്‍എ രംഗത്തു വന്നിരിക്കുന്നത്. തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ നികേഷിനെ പേരെടുത്തു പറഞ്ഞ് അനില്‍ എഴുതുന്നത് ഇങ്ങനെയാണ്;

നികേഷേ നിന്റെ അച്ഛനെ ഡിവൈഎഫ്ക്കാര്‍ കല്ലെറിഞ്ഞപ്പോള്‍ അന്ന് നിന്റെ അച്ഛന്‍ പോലീസിനോട് വെടിവയ്ക്കല്ലേയെന്നു പറഞ്ഞിരുന്നെങ്കില്‍ കൂത്തുപറമ്പില്‍ രക്തസാക്ഷികള്‍ ഉണ്ടാകുമായിരുന്നില്ല. ഇവിടെ ആലത്തൂരില്‍ സിപിഎം സ്‌നേഹിതര്‍ കല്ലെറിഞ്ഞപ്പോള്‍ തിരിച്ചെറിയരുത് എന്നു ഞാന്‍ അലറി ചതിക്കല്ലേയെന്നു പറഞ്ഞതില്‍ എന്താണ് തെറ്റ് നികേഷേ? അത് അവിടെയുണ്ടാകുമായിരുന്ന ഏറ്റുമുട്ടല്‍ ഒഴിവാക്കാനാ. പിന്നെ എനിക്ക് നിന്നെപ്പോലെ ഇടയ്ക്കിടയിക്ക് പാര്‍ട്ടി മാറാന്‍ കഴിയില്ല. ഞാന്‍ ഒറ്റതന്തയ്ക്ക് പിറന്നതാ

ആലുത്തൂരിലെ വീഡിയോ പുറത്തു വന്നതിനു പിന്നാലെ മാധ്യമങ്ങള്‍ ഇതു വാര്‍ത്തയാക്കിയപ്പോഴും അനില്‍ ന്യായീകരിച്ചത് ഇങ്ങോട്ട് കല്ലെറിഞ്ഞ ഇടതുമുന്നണി പ്രവര്‍ത്തകരെ തിരിച്ചറിയാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടയാനാണ് താന്‍ ശ്രമിച്ചതെന്നായിരുന്നു. എണ്ണത്തില്‍ കുറവായിരുന്ന ഇടത് മുന്നണി പ്രവര്‍ത്തകരെ എണ്ണായിരത്തോളം വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിച്ച് കൈകാര്യം ചെയ്യാനിടയായാല്‍ ഉണ്ടാകുമായിരുന്ന അത്യാഹിതം താന്‍ ഇടപെട്ട് ഒഴിവാക്കിയതില്‍ എന്താണ് തെറ്റെന്നാണ് അനില്‍ അക്കര ചോദിക്കുന്നത്. കല്ലേറില്‍ പരിക്കേറ്റ രമ്യ ഹരിദാസ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍