UPDATES

ട്രെന്‍ഡിങ്ങ്

ബാബാ രാംദേവിന് ലൈംഗിക സേവനം നല്‍കാന്‍ ഒരുപാട് ‘ഹണീപ്രീതു’മാരുണ്ടെന്ന് മുന്‍ ശിഷ്യ

ആട്ടിന്‍തോലിട്ട ചെന്നായയാണ് അയാള്‍, മുന്‍ ഗുരു രാജീവ് ദീക്ഷിതിനെ വധിച്ചതും രാംദേവാണെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍

യോഗ ഗുരു ബാബ രാംദേവിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ അനുയായിയായ യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഡോ. മീര എന്ന് സ്വയം പരിചയപ്പെടുത്തുന്ന യുവതിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുന്‍ ഗുരു രാജീവ് ദീക്ഷിതിന്റെ കൊലപാതകത്തിന് പിന്നില്‍ രാംദേവാണ്.

സന്യാസിനി ആകണമെന്ന ആഗ്രഹത്തോടെയാണ് താന്‍ രാംദേവിനൊപ്പം ചേര്‍ന്നതെന്നും എന്നാല്‍ അതിന് ശേഷമാണ് ഇയാള്‍ സന്യാസ വേഷം ധരിച്ച ക്രിമിനലാണെന്ന് വ്യക്തമായതെന്നും യുവതി പറയുന്നു. ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകനായ വികാസ് വിശ്വകര്‍മ്മ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇതിനകം 28,000ത്തിലേറെ പേര്‍ ഷെയര്‍ ചെയ്യുകയും ആറ് ലക്ഷത്തോളം പേര്‍ കാണുകയും ചെയ്തു. യുവതി പോസ്റ്റ് ചെയ്ത വീഡിയോയില്‍ നിന്നും.

‘ഞാന്‍ മീര. ഹരിദ്വാര്‍ സ്വദേശിയാണ്. ആത്മീയം ജീവിതം നയിക്കാന്‍ ആഗ്രഹിച്ചാണ് ഞാന്‍ രാംദേവിനൊപ്പം ചേര്‍ന്നത്. എന്നാല്‍ അവിടെ കണ്ട ക്രൂരതകള്‍ വാക്കുകള്‍ക്ക് അതീതമാണ്. ആത്മീയതയുടെ തോലണിഞ്ഞ ക്രിമിനലുകളാണ് അവിടെയുള്ളത്. സ്വദേശി എന്ന പേരില്‍ രാജ്യത്തെ കൊള്ളയടിക്കുമ്പോള്‍ തന്നെ വുഡ്‌ലാന്‍ഡിന്റെ ഷൂ ധരിക്കുന്ന കപട ഭക്തരുടെ ഇടമാണ് അത്. ഗുരു രാജീവ് ദീക്ഷിതിനെ വധിച്ചത് ഇവരാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ എന്റെ കൈവശമുണ്ട്. ഇതുമായി പലയിടങ്ങളിലും കയറിയിറങ്ങിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല’.

പതഞ്ജലിയുടെ ആശയം ആദ്യമായി കൊണ്ടുവന്ന ദീക്ഷിത് 2010 നവംബറില്‍ ഛണ്ഡീഗഡില്‍ വച്ചാണ് മരിച്ചത്. ഇതൊരു കൊലപാതകമാണെന്ന ആരോപണം അന്നുതന്നെ ഉയര്‍ന്നെങ്കിലും രാംദേവ് അതെല്ലാം നിഷേധിക്കുകയായിരുന്നു. 2012ല്‍ പിടിഎയോട് ഇതേക്കുറിച്ച് പ്രതികരിച്ച രാംദേവ് അന്ന് പറഞ്ഞത് ദീക്ഷിതിന്റെ മരണം ഹൃദയാഘാതം മൂലമാണെന്നും കൊലക്കുറ്റം തനിക്ക് മേല്‍ ചുമത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്നുമാണ്. അതേസമയം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ വിവരങ്ങളൊന്നും പുറത്തുവിടാന്‍ ഇവര്‍ തയ്യാറായില്ലെന്നും ഇതിന് പിന്നില്‍ പല കളികളും നടന്നിട്ടുണ്ടെന്നും എഴുത്തുകാരനായ ഭാവ്ദീപ് തന്റെ പുസ്തകത്തില്‍ പറഞ്ഞിരുന്നു.

രാംദേവിനെതിരെയുള്ള ആരോപണങ്ങള്‍ 44 പേജ് കത്താക്കി താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അയച്ചിട്ടുണ്ടെന്നും എന്നാല്‍ അതുകൊണ്ട് യാതൊരു പ്രയോജനവുമുണ്ടായില്ലെന്നും യുവതി പറയുന്നു. രാംദേവിനെതിരെ താന്‍ മൂന്ന് കേസുകള്‍ നല്‍കിയിരുന്നു. എന്നാല്‍ അതില്‍ ഒരു കേസ് ചിലര്‍ ചേര്‍ന്ന് മുക്കുകയായിരുന്നെന്നും ഇവര്‍ ആരോപിക്കുന്നു. അതെക്കുറിച്ച് അറിയാനായി ആര്‍ടിഐ ഫയല്‍ ചെയ്തു. മന്ത്രിയെ കാണുകയും ചെയ്തു. തുടര്‍ന്ന് കേസ് വീണ്ടും കോടതിയ്ക്ക് മുന്നില്‍ വന്നു. എല്ലാവര്‍ക്കും ഈ കാര്യങ്ങള്‍ അറിയാമെങ്കിലും ആരും മുന്നോട്ട് വന്നില്ലെന്നും അവര്‍ പറയുന്നു.

‘ശുദ്ധമെന്ന് പറഞ്ഞ് അവര്‍ വിറ്റഴിക്കുന്ന തേനും നെയ്യുമെല്ലാം വ്യാജമാണ്. അവരുടെ പ്രൊഡക്ഷന്‍ യൂണിറ്റില്‍ ഞാനും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അത് കൃത്യമായി എനിക്കറിയാം. അതിന്റെയെല്ലാം തെളിവുകളും എന്റെ പക്കലുണ്ട്. 200 രൂപയുടെ മരുന്ന് അവര്‍ 20 രൂപയ്ക്ക് കൊടുക്കുന്നു. ഒരു അന്വേഷണം നടത്താന്‍ ഞാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. ക്രൂരമായ പല സത്യങ്ങളും അപ്പോള്‍ പുറത്തുവരും. സ്റ്റിച്ച് ചെയ്ത വസ്ത്രങ്ങള്‍ ഉപയോഗിക്കില്ലെന്നാണ് രാംദേവ് പറയുന്നത്. എന്നാല്‍ 2011 ജൂണ്‍ നാലിന് അയാള്‍ രാംലീലയില്‍ നിന്നും എങ്ങനെയാണ് രക്ഷപ്പെട്ടതെന്ന് എല്ലാവര്‍ക്കും അറിയാം. ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് അവകാശപ്പെടുന്ന അയാളെ ‘സേവിക്കാന്‍’ നിരവധി ‘ഹണിപ്രീതുമാരുണ്ട്’.

കോടിക്കണക്കിന് രൂപയാണ് രാംദേവ് എല്ലാ മാസവും മാധ്യമങ്ങള്‍ക്ക് നല്‍കുന്നത്. പുനിയ പ്രസുന്‍ ബാജ്‌പേയി പോലുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇതെല്ലാം അറിയാം. ഇതാണ് യഥാര്‍ത്ഥ ബാബ’ യുവതി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍