UPDATES

ട്രെന്‍ഡിങ്ങ്

റായ് ബറേലിയിലെ യാചകന്റെ ആധാര്‍ കാര്‍ഡ് പരിശോധിച്ചപ്പോള്‍ അക്കൗണ്ടില്‍ ഒരു കോടിയിലേറെ രൂപ

ബന്ധുക്കള്‍ പറയുന്നതനുസരിച്ച് കുടുംബത്തിനൊപ്പം ജൂണില്‍ തീര്‍ത്ഥയാത്ര പോയ നാടാരെ കാണാതാകുകയായിരുന്നു

ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ യാചിച്ച് നടന്ന തമിഴ്‌നാട് സ്വദേശിയായ വൃദ്ധന്‍ കോടീശ്വരനാണെന്ന് തിരിച്ചറിഞ്ഞതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. ഇയാളുടെ ആധാര്‍ കാര്‍ഡ് വച്ച് നടത്തിയ പരിശോധനയിലാണ് ഒരു കോടി രൂപയിലേറെ ബാങ്ക് ബാലന്‍സുണ്ടെന്ന് കണ്ടെത്തിയത്.

തമിഴ്‌നാട്ടിലെ തിരുനല്‍വേലി സ്വദേശിയായ മുത്തയ്യ നാടാര്‍ ആണ് കോടീശ്വരനാണെന്ന് തെളിഞ്ഞ യാചകന്‍. ഇയാള്‍ക്കൊരു ബാങ്ക് അക്കൗണ്ടുണ്ടെന്നും അക്കൗണ്ടില്‍ 1,63,93,000 രൂപ ബാലന്‍സുണ്ടെന്നുമാണ് ആധാര്‍ കാര്‍ഡ് പരിശോധിച്ചപ്പോള്‍ മനസിലായത്. സ്വാമി പ്രഭോത് പരമഹന്‍സ് ഇന്റര്‍ കോളേജിലെ സ്വാമി ഭാസ്‌കര്‍ ഇക്കഴിഞ്ഞ 13ന് നാടാരെ അനാരോഗ്യകരമായ അവസ്ഥയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് ഒരു ദൃക്‌സാക്ഷി പറഞ്ഞു. ഇയാള്‍ ഒരു യാചകനാണെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ ഭാസ്‌കര്‍ ഇയാളോട് സംസാരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഭാഷ മനസിലായില്ലെങ്കിലും ഇയാള്‍ക്ക് വിശക്കുന്നുണ്ടെന്ന് മനസിലായ അദ്ദേഹം ഭക്ഷണം വാങ്ങിക്കൊടുക്കുകയും ഒരു ബാര്‍ബറുടെ അടുത്തെത്തിച്ച് മുടി വെട്ടിക്കുകയും ചെയ്തു.

ഇയാള്‍ കുളിക്കാന്‍ പോയപ്പോഴാണ് വസ്ത്രത്തില്‍ നിന്നും ആധാര്‍ കാര്‍ഡ്, ബാങ്ക് എഫ്ഡി, താക്കോല്‍ എന്നിവ കണ്ടെത്തിയത്. ആധാര്‍ കാര്‍ഡിന്റെ സഹായത്തോടെ ഇയാളുടെ ബന്ധുക്കളെ വിളിച്ചുവരുത്തുകയും ഇയാളെ കൂടെ വിടുകയും ചെയ്തു. വിമാനത്തിലാണ് ഇവര്‍ നാടാരെ തിരികെ കൊണ്ടുപോയത്. ബന്ധുക്കള്‍ പറയുന്നതനുസരിച്ച് കുടുംബത്തിനൊപ്പം ജൂണില്‍ തീര്‍ത്ഥയാത്ര പോയ നാടാരെ കാണാതാകുകയായിരുന്നു. യാത്രയ്ക്കിടെ നാടാര്‍ക്ക് ആരോ മയക്കുമരുന്ന് കൊടുത്തുവെന്നാണ് ബന്ധുക്കളുടെ വിശ്വാസം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍