UPDATES

ട്രെന്‍ഡിങ്ങ്

ലൈംഗിക സിഡി ഇറക്കുന്നതിനിടെ ബിജെപി പ്രകടന പത്രിക ഇറക്കാന്‍ മറന്നുപോയെന്ന് ഹാര്‍ദിക് പട്ടേല്‍

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഹാര്‍ദിക്കിനോട് രൂപസാദൃശ്യമുള്ളയാളുടെ ലൈംഗിക സിഡി പുറത്തുവന്നിരുന്നു. ഇതിന് പിന്നില്‍ ബിജെപി ആണെന്നാണ് ഹാര്‍ദിക്കിന്റെ ആരോപണം

ഗുജറാത്ത് വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ ബിജെപിയെ പരിഹസിച്ച് പട്ടേല്‍ സംവരണ നേതാവ് ഹാര്‍ദിക് പട്ടേല്‍. നാളെയാണ് ഗുജറാത്തിലെ ആദ്യഘട്ട വോട്ടെടുപ്പ്. ലൈംഗിക സിഡി നിര്‍മ്മിക്കുന്ന തിരക്കിനിടയില്‍ ബിജെപി പ്രകടനപത്രികയുണ്ടാക്കാന്‍ മറന്നുപോയെന്നാണ് ഹാര്‍ദിക്കിന്റെ പരിഹാസം.

തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഹര്‍ദിക് വിമര്‍ശനം ഉന്നയിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഹാര്‍ദിക്കിനോട് രൂപസാദൃശ്യമുള്ളയാളുടെ ലൈംഗിക സിഡി പുറത്തുവന്നിരുന്നു. ഇതിന് പിന്നില്‍ ബിജെപി ആണെന്നാണ് ഹാര്‍ദിക്കിന്റെ ആരോപണം. ബിജെപി തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കാത്തതിനെതിരെ നേരത്തെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധയും രംഗത്തെത്തിയിരുന്നു. പത്രിക പുറത്തിറക്കാതെ ബിജെപി ഗുജറാത്തിലെ ജനങ്ങളെ അവഹേളിക്കുകയാണെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം. പ്രചരണം അവസാനിച്ചിട്ടും പ്രകടനപത്രികയെക്കുറിച്ച് യാതൊരു സൂചനയുമില്ല, പിന്നെ എന്ത് പ്രചരണമാണ് അവര്‍ നടത്തുന്നത്. ഗുജറാത്തിന്റെ ഭാവിയ്ക്ക് വേണ്ടിയുള്ള ദര്‍ശനങ്ങളോ ആശയങ്ങളോ അവര്‍ പ്രചരിപ്പിക്കുന്നില്ലെന്നും രാഹുല്‍ ആരോപിച്ചു.

അതേസമയം തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അടുത്ത അഞ്ചു വര്‍ഷം ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ദര്‍ശന രേഖ ബിജെപി പുറത്തിറക്കിയിരുന്നു. സാധാരണ പ്രകടന പത്രികയില്‍ നിന്നും വ്യത്യസ്തമായിരുന്നു ഇത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിജെപിയ്‌ക്കെതിരെ രാഷ്ട്രീയ എതിരാളികള്‍ വിമര്‍ശനമുയര്‍ത്തുകയും ചെയ്തു.

 

ഗുജറാത്തില്‍ ഹാര്‍ദിക് പട്ടേല്‍ എന്തുകൊണ്ട് ആളെ കൂട്ടുന്നു?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍