UPDATES

ട്രെന്‍ഡിങ്ങ്

ശബരിമലയില്‍ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് ഒ രാജഗോപാൽ 1999ല്‍ എഴുതിയ മാതൃഭൂമി ലേഖനവുമായി സോഷ്യല്‍ മീഡിയ

മാതൃഭൂമി 1999ല്‍ പ്രസിദ്ധീകരിച്ച ശബരിമല സപ്ലിമെന്റിന്റെ രണ്ടു പേജുകളിലായി പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ തലക്കെട്ട്‌ തന്നെ സ്ത്രീകളെ ശബരിമല ദര്‍ശനത്തിന് അനുവദിയ്ക്കണം എന്നാണ്

ശബരിമലയിൽ സ്ത്രീ പ്രവേശനത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുന്ന ബി ജെ പി നേതൃത്വത്തിന് വീണ്ടും മുൻകാല നിലപാടുകൾ തിരിച്ചടിയാകുന്നു. നേരത്തെ സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു എന്നാൽ സുപ്രീം കോടതി വിധിക്ക് ശേഷം അദ്ദേഹം നിലപാട് തിരുത്തുകയായിരുന്നു. ഇപ്പോൾ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിയ്ക്കണമെന്ന ശക്തമായ ആവശ്യമുയര്‍ത്തി ബിജെപി നേതാവ് ഒ രാജഗോപാല്‍ 19 കൊല്ലം മുമ്പെഴുതിയ ലേഖനം ആണ് പുറത്തു വന്നിരിക്കുന്നത്.

മാതൃഭൂമി 1999ല്‍ പ്രസിദ്ധീകരിച്ച ശബരിമല സപ്ലിമെന്റിന്റെ രണ്ടു പേജുകളിലായി പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ തലക്കെട്ട്‌ തന്നെ സ്ത്രീകളെ ശബരിമല ദര്‍ശനത്തിന് അനുവദിയ്ക്കണം എന്നാണ് . ”ശബരിമലയിൽ ആരാധന നടത്തുന്നതിന്‌ സ്‌ത്രീകൾക്കെതിരെ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ എടുത്തുമാറ്റേണ്ടതാണെന്ന്‌ ഞാൻ വിശ്വസിക്കുന്നു. സമൂഹത്തിൽ സ്‌ത്രീകൾക്കു പുരുഷൻമാരോടൊപ്പം എല്ലാ രംഗത്തും സ്ഥാനം നൽകിവരുന്ന ഈ കാലഘട്ടത്തിൽ ഈ ആവശ്യത്തിനു പ്രത്യേകമായ പ്രസക്തിയുണ്ട്‌.”-രാജഗോപാല്‍ പറയുന്നു.

കേരളത്തിലെ ഭാരതീയ ജനത പാർട്ടിയുടെ മുതിർന്ന നേതാവും ഒരേയൊരു എം എൽ എയുമാണ് ഓ രാജഗോപാൽ.

എനിക്ക്‌ മനസിലാവാത്ത ഒരു കാര്യം എന്തുകൊണ്ട്‌ അയ്യപ്പഭക്തകളായ സഹോദരിമാരെ അയ്യപ്പസന്നിധിയിൽനിന്നും അകറ്റിനിർത്തുന്നു എന്നതാണ്. വന്യമൃഗങ്ങൾ നിറഞ്ഞ നിബിഡമായ വനമായിരുന്നകാലത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്ക്‌ ഇന്നും എത്രമാത്രം പ്രസക്തിയുണ്ടെന്ന്‌ ബന്ധപ്പെട്ടവർ ആലോചിക്കേണ്ടതാണ്. തിക്കും തിരക്കുമാണ് സ്‌ത്രീകളെ അകറ്റി നിർത്താൻ കാരണമെങ്കിൽ സ്‌ത്രീകൾക്കു പ്രത്യേകമായി പോകാനും തൊഴാനും ഉള്ള സൗകര്യം ഉണ്ടാക്കുകയാണ് വേണ്ടത്‌. നിയന്ത്രണമേർപ്പെടുത്തുകയും എന്നാൽ അത്‌ ലംഘിച്ചുകൊണ്ട് പോകുന്നത് തടയാൻ കഴിയാതിരിക്കുകയും ചെയ്യുന്ന ഇപ്പോഴത്തെ അവസ്ഥയ്‌ക്കുപകരം പരിശുദ്ധിയോടെ സ്‌ത്രീകൾക്കു തൊഴാൻ കഴിയുന്ന അന്തരീഷം ഉണ്ടാകുകയാണ്‌ വേണ്ടത്‌. ”-രാജഗോപാല്‍ എഴുതുന്നു.

ആദ്ധ്യാത്മിക കാര്യങ്ങളിൽ സ്‌ത്രീകൾ ആരുടെയും പിന്നിലല്ല എന്നത്‌ തെളിയിക്കപ്പട്ട കാര്യമാണ്‌. ഭാരതത്തിൽ ഇന്നു ജീവിച്ചിരിക്കുന്ന ആദ്ധ്യാത്മിക ആചാര്യരിൽ എന്തുകൊണ്ടും അഗ്രിമസ്ഥാനം അലങ്കരിക്കുന്നത്‌ കേരളീയ വനിതയായ സദ്‌ഗുരു മാതാ അമൃതാനന്ദമയീ ദേവിയാണ്‌.

ഇന്നലെവരെ ക്ഷേത്രത്തിൽ പൂജാരിമാരായി സ്‌ത്രീകളെ സ്വീകരിച്ചിരുന്നില്ലെങ്കിൽ ഇന്ന്‌ സ്ഥിതി മാറിയിരിക്കുകയാണ്‌. അമ്മയുടെ നേതൃത്വത്തിലും നിർദേശപ്രകാരവും വനിതകളെ പൂജാരിമാരായി ഇപ്പോൾ നിയമിച്ചിട്ടുണ്ട്‌. ഭക്തജനങ്ങൾ അത്‌ അംഗീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഈ സാഹചര്യത്തിൽ ശബരിമലയിൽ ആരാധന നടത്തുന്നതിന്‌ സ്‌ത്രീകൾക്കെതിരെ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ എടുത്തുമാറ്റേണ്ടതാണെന്ന്‌ ഞാൻ വിശ്വസിക്കുന്നു. സമൂഹത്തിൽ സ്‌ത്രീകൾക്കു പുരുഷൻമാരോടൊപ്പം എല്ലാ രംഗത്തും സ്ഥാനം നൽകിവരുന്ന ഈ കാലഘട്ടത്തിൽ ഈ ആവശ്യത്തിനു പ്രത്യേകമായ പ്രസക്തിയുണ്ട്‌. ‐ -രാജഗോപാല്‍ സമര്‍ത്ഥിയ്ക്കുന്നു.

ദേശാഭിമാനിയിൽ സണ്ണി മാർക്കോസ് ആണ് ഓ രാജഗോപാലിന്റെ പഴയ ലേഖനത്തിന്റെ ചിത്രങ്ങളും, ടെക്സ്റ്റും പുറത്തു കൊണ്ട് വന്നിരിക്കുന്നത്.

ശബരിമലയില്‍ ‘സ്ത്രീപ്രവാഹം’: 1981ലെ മാതൃഭൂമി റിപ്പോര്‍ട്ട്

വീണ്ടുമൊരു വില്ലുവണ്ടി യാത്ര; ശബരിമലയില്‍ ആദിവാസി അവകാശം പുന:സ്ഥാപിക്കാനും ബ്രാഹ്മണ്യത്തെ കുടിയിറക്കാനും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍