UPDATES

ട്രെന്‍ഡിങ്ങ്

കെവിന്റെ മരണത്തില്‍ മുഖ്യമന്ത്രിയുടെ വാദം തെറ്റ്: സുരക്ഷ സംഘത്തില്‍ ഗാന്ധി നഗര്‍ എസ്‌ഐയും

ചെങ്ങനാശേരി ഡിവൈഎസ്പിയുടെ സംഘത്തിലായിരുന്ന ഷിബുവിന് കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു ഡ്യൂട്ടി

തനിക്ക് സുരക്ഷയൊരുക്കാന്‍ എസ്‌ഐ വേണ്ടെന്നും അതിന് പ്രത്യേക സംഘമുണ്ടെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം തെറ്റാണെന്ന് തെളിഞ്ഞു. മുഖ്യമന്ത്രിയ്ക്ക് സുരക്ഷയൊരുക്കാന്‍ നിയോഗിക്കപ്പെട്ട സംഘത്തില്‍ ഷിബുവുമുണ്ടായിരുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ചെങ്ങനാശേരി ഡിവൈഎസ്പിയുടെ സംഘത്തിലായിരുന്ന ഷിബുവിന് കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു ഡ്യൂട്ടി.

പ്രണയ വിവാഹത്തിന്റെ പേരില്‍ വധുവിന്റെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കോട്ടയം എസ്എച്ച് മൗണ്ടിലെ കെവിന്‍ പി ജോസഫിന്റെ മരണത്തില്‍ സസ്‌പെന്‍ഷനിലാണ് ഷിബു. ഭര്‍ത്താവിനെ തന്റെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കാനെത്തിയ കെവിന്റെ ഭാര്യ നീനു ചാക്കോയെ എസ്‌ഐ ഷിബു അവഗണിച്ചതായി ആക്ഷേപമുയര്‍ന്നിരുന്നു. ജില്ലയില്‍ മുഖ്യമന്ത്രിയുടെ പരിപാടികളുണ്ടെന്ന ന്യായം പറഞ്ഞാണ് പോലീസ് നീനുവിന്റെ പരാതി അവഗണിച്ചതെന്നാണ് ആരോപണം.

ഇക്കാര്യം ചൂണ്ടിക്കാട്ടിയ മാധ്യമപ്രവര്‍ത്തകരോട് തന്റെ സുരക്ഷ നോക്കാന്‍ എസ്‌ഐയുടെ ആവശ്യമില്ലെന്നും അതിന് പ്രത്യേക സംഘമുണ്ടെന്നാണ് പറഞ്ഞത്. കൂടാതെ കെവിന്റെ മരണവുമായി ബന്ധപ്പെട്ട് അനാവശ്യമായി മുഖ്യമന്ത്രിയെ വലിച്ചിഴയ്‌ക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി നിലപാടെടുത്തു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയ്ക്ക് സുരക്ഷയൊരുക്കിയ സംഘത്തില്‍ ഷിബുവും ഉള്‍പ്പെട്ടതായി തെളിഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍