UPDATES

ട്രെന്‍ഡിങ്ങ്

ഇന്ത്യയിലെ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചത് മുസ്ലീം ജനസംഖ്യ കൂടിയതിനാല്‍: വിദ്വേഷ പ്രസ്താവനയുമായി ബിജെപി എംപി

ജന സംഖ്യാ നിയന്ത്രണം നടപ്പാക്കാന്‍ പാര്‍ലമെന്റില്‍ നിയമം പാസാക്കണം, ഇല്ലെങ്കില്‍ ഇന്ത്യ ഇനിയുമൊരു വിഭജനത്തിന് വേദിയാവുമെന്നും പാണ്ഡെ പരാമര്‍ശത്തില്‍ പറയുന്നു.

ഇന്ത്യയില്‍ കൊലപാതവും ബലാത്സംഗവും ഉള്‍പ്പെടെ ഗുരുതര കുറ്റകൃത്യങ്ങള്‍ കൂടാന്‍ മുസ്ലീം ജനസംഖ്യാ വര്‍ധനവ് കാരണമായതായി ഉത്തര്‍ പ്രദേശ് ബിജെപി എംപി ഹരി ഓം പാണ്ഡെ. മുസ്ലീം ജനസംഖ്യ നിയന്ത്രിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ഇനിയെങ്കിലും നടപടി സ്വീകരിക്കണം. ഇല്ലെങ്കില്‍ ഇന്ത്യ മറ്റൊരു പാക്കിസ്താനാവുമെന്നും എംപി ആരോപിക്കുന്നു.

ഇന്ത്യ സ്വതന്ത്രയായതില്‍ പിന്നെ വന്‍ ജനസംഖ്യാ വര്‍ധനവാണ് ഉണ്ടായത്. ഇതിന്റെ പ്രധാന കാരണം മുസ്ലീംങ്ങളാണ്. മുസ്ലീം വിഭാഗക്കാര്‍ വര്‍ധിക്കുന്നതുകൊണ്ടാണ് രാജ്യത്ത് കുറ്റകൃത്യങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും വര്‍ധിക്കുന്നത്. തീവവാദം, ബലാല്‍സംഗം, ലൈംഗികാതിക്രമങ്ങള്‍ എന്നിവയക്കുള്ള പ്രധാന കാരണവും ഇതാണ്. അതിനാല്‍ ജന സംഖ്യാ നിയന്ത്രണം നടപ്പാക്കാന്‍ പാര്‍ലമെന്റില്‍ നിയമം പാസാക്കണം, ഇല്ലെങ്കില്‍ ഇന്ത്യ ഇനിയുമൊരു വിഭജനത്തിന് വേദിയാവുമെന്നും പാണ്ഡെ തന്റെ മുസ്ലീം വിരുദ്ധ പരാമര്‍ശത്തില്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ ബിജെപിയുടെ മുതിര്‍ന്ന നേതാവും അംബേദ്ക്കര്‍ നഗറില്‍ നിന്നുള്ള  എംപിയുമാണ് ഹരി ഓം പാണ്ഡെ.

ഹിന്ദുത്വം സംരക്ഷിക്കാന്‍ ഹിന്ദു സ്ത്രീകള്‍ അഞ്ച് കുഞ്ഞുങ്ങളെ പ്രസവിക്കണമെന്ന ബിജെപി നേതാവിന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മുസ്ലീം ജനസംഖ്യാ വര്‍ധവന് ഭീഷണിയാണെന്ന തീവ്ര ഹിന്ദുത്വ നിലപാടുമായി പാണ്ഡെ രംഗത്തെത്തിയത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍