UPDATES

ട്രെന്‍ഡിങ്ങ്

കെ ആര്‍ നാരായണനെ ‘തെണ്ടി’ എന്നു വിളിച്ച് ഫേസ്ബുക്ക് കമന്‍റ്; ‘ജീവനോടെ കെട്ടിത്തൂക്കണം’ എന്നും ആക്രോശം

കെ.ആർ. നാരായണനേയും അംബേദ്കറെയും അപമാനിച്ച് ഫേസ്ബുക്കിലെ സംവരണവിരുദ്ധ ഗ്രൂപ്പ്

കെ.ആർ. നാരായണനേയും അംബേദ്കറെയും അപമാനിച്ച് ഫേസ്ബുക്കിലെ സംവരണവിരുദ്ധ ഗ്രൂപ്പ്. അംബേദ്കറെ ജനറൽ സീറ്റുകൾ തവിട് പൊടിയാക്കുന്ന അമാനുഷിക കഥാപാത്രമായാണ് ഈ ഗ്രൂപ്പിൽ വന്ന ഒരു ട്രോളിൽ ചിത്രീകരിച്ചിരിക്കുന്നത്‌. ‘കേരള എഗൈൻസ്റ്റ് റിസർവേഷൻ- ട്രോൾ സംവരണം’എന്ന ഗ്രൂപ്പാണ് കെ.ആർ. നാരായണനേയും അംബേദ്കറെയും അധിക്ഷേപിച്ചു പോസ്റ്റിട്ടിരിക്കുന്നത്.

അതിന് തൊട്ടുതാഴെ കെ.ആർ. നാരായണനെ അപമാനിച്ച് കൊണ്ട് വിനേഷ് സരിഗ അരിനെല്ലൂർ എന്നയാളിട്ട കമൻറ് ഇങ്ങനെയാണ്. “ഇവനെ മാത്രമല്ല, ഇപ്പോൾ കിട്ടേണ്ടത് ആ കെ.ആർ.നാരായണൻ. ആ തെണ്ടിയെ കൂടെ കിട്ടണം. ജീവനോടെ കെട്ടിത്തൂക്കണം.” ഇതിന് താഴെ നിരവധി ആളുകൾ കമൻറിനെ പിന്തുണക്കുന്നുണ്ട്‌.

സംവരണം മൂലം ജനറൽ വിഭാഗത്തിലുള്ളവർക്ക് അവസരങ്ങൾ നഷ്ടമാകുന്നു എന്ന തരത്തിലാണ് ഗ്രൂപ്പിലെ ഭൂരിഭാഗം പോസ്റ്റുകളും. SC,ST വിഭാഗങ്ങളെ പ്രതിസ്ഥാനത്ത് നിർത്തിക്കൊണ്ടും, അനർഹമായ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവരായി ചിത്രീകരിച്ച് കൊണ്ടുമുള്ള പോസ്റ്റുകളും കുറവല്ല. ഇവയ്ക്കെല്ലാം ആയിരത്തിലധികം ലൈക്കുകളും നൂറ് കണക്കിന് ഷെയറുകളും ലഭിക്കുന്നുണ്ട്. കമൻറുകൾ പലതും ദളിതരെയും സംവരണ വിഭാഗങ്ങളേയും ആക്ഷേപിച്ച് കൊണ്ടുള്ളതാണ്.

അംബേദ്കറെയാണ് ഗ്രൂപ്പിലെ പോസ്റ്റുകൾ പലതും നിരന്തരമായി കുറ്റക്കാരനാക്കി ചിത്രീകരിക്കുന്നത്. ഇന്ത്യയുടെ പിന്നോക്കാവസ്ഥക്കും ബുദ്ധിപരമായ വികാസക്കുറവിനും വഴിവെച്ചത് സംവരണമാണെന്ന് പലരും പറഞ്ഞു വെക്കുന്നുണ്ട്. SC,ST പീഡനനിരോധന നിയമത്തെയും ജനറൽ വിഭാഗത്തെ ഉപദ്രവിക്കാനുള്ള നിയമെന്ന തരത്തിലാണ് അവതരിപ്പിക്കുന്നത്. വംശീയതയും ജാതീയതും തുറന്ന് പ്രകടിപ്പിക്കുന്ന ഈ ഗ്രൂപ്പിൽ ഒമ്പതിനായിരത്തിലധികം അംഗങ്ങളുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍