UPDATES

ശ്രീറാം വെങ്കിട്ടരാമനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയേക്കും, നടപടിയ്ക്ക് ഡിജിപിയുടെ നിര്‍ദ്ദേശം

നരഹത്യാ കുറ്റം ചുമത്താനാണ് പോലീസിന്റെ നീക്കം.

മദ്യപിച്ച് അമിത വേഗതയില്‍ വാഹനമോടിച്ച് അപകടം ഉണ്ടാക്കുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിൽ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തും. നരഹത്യാ കുറ്റം ചുമത്താനാണ് പോലീസിന്റെ നീക്കം.  ശ്രീറാം വെങ്കിട്ടരാമനെതിരായ നടപടിക്ക് ഡിജിപി ലോക്‌നാഥ് ബെഹ്റ നിര്‍ദേശം നല്‍കിയതായാണ് റിപ്പോർട്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304ാം വകുപ്പ് ചുമത്താനാണ് നീക്കം. ജീവപര്യന്ത്യം മുതൽ പത്ത് വർഷം വരെ തടവോ ലഭിക്കാവുന്ന വകുപ്പാണിത്.

സംഭവത്തിൽ പോലീസ് നടപടി വൈകിയെന്ന് ആരോപണം ഉയർന്നതിന് പിന്നാലെയാണ് പോലീസ് നീക്കം കർശനമാക്കുന്നത്. നിലവിൽ
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീറാമിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവും പോലീസ് ആരംഭിച്ചതായാണ് വിവരം. നിലവിൽ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിൽ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ തിരുവനന്തപുരം മ്യൂസിയം ജങ്ഷന് സമീപമാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം. ബഷീര്‍ മരിച്ചത്. അപകടത്തിൽ ശ്രീറാം വെങ്കിട്ടരാമനും പരിക്കേറ്റിരുന്നു. എന്നാൽ ഇത് ഗുരുതരമല്ലെന്നാണ് വിവരം.

ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തും മോഡലുമായ വഫ ഫിറോസുമായിരുന്നു വാഹനത്തില്‍. അമിതവേഗത്തില്‍ വന്ന കാര്‍ ബൈക്കിന് പിന്നിലിടിച്ചായിരുന്നു അപകടം. മ്യൂസിയം ജങ്‌ഷനു സമീപം ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സര്‍വ്വെ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍റെ വാഹനമിടിച്ചാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്തുവച്ചുതന്നെ ബഷീര്‍ മരിച്ചു.

കഴിഞ്ഞ ദിവസമാണ് പഠനാവധി കഴിഞ്ഞെത്തിയ ശ്രീറാം വെങ്കിട്ടരാമനെ സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് ഡയറക്ടറായി നിയമിച്ചത്. ഇതിന്റെ പാർട്ടി കഴിഞ്ഞ് മടങ്ങിവരുന്നതിനെ ആയിരുന്നു അപകടം. വാഹനമോടിച്ചിരുന്ന ശ്രീ റാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നെന്നും കണ്ടത്തിയിട്ടുണ്ട്.

അതിനിടെ, മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ മൃതദേഹം അല്‍പം മുന്‍പ് തിരുവനന്തപുരം പ്രസ് ക്ലബില്‍ പൊതുദര്‍ശനത്തിന് വച്ചു. മുഖ്യമന്ത്രിയുൾപ്പെടെ പ്രസ് ക്ലബിലെത്തി കെ എം ബഷീന് ആദരാഞ്ജലികൾ അർപ്പിച്ചു.

റോഡിലെ കൊലയാളികളെ ആര് തടയും?; കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ നടന്നത് 1,93,367 വാഹനാപകടങ്ങള്‍, മരിച്ചത് 20,966 പേര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍