UPDATES

ട്രെന്‍ഡിങ്ങ്

ഒപ്പം നിന്നവരെ കൈവിടുന്നത് നന്ദികേട്, ആരെയാണ് പേടിക്കുന്നത്? മഞ്ജു വാര്യര്‍ക്കെതിരേ ശ്രീകുമാര്‍ മേനോന്‍

സമൂഹത്തിനു മുന്നില്‍ കൂടുതല്‍ പരിഹാസ്യയാകരുത്

മഞ്ജു വാര്യര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഒടിയന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. പ്രതിസന്ധിഘട്ടത്തില്‍ ഒപ്പം നില്‍ക്കാന്‍ മഞ്ജു വാര്യര്‍ തയ്യാറായില്ലെന്നാണ് ന്യൂസ് 18 ചാനലിനോട് സംസാരിക്കവെ ശ്രീകുമാര്‍ മോനോന്‍ മഞ്ജുവിനെതിരേ തുറന്നടിച്ചത്. മഞ്ജുവിന്റെ ജീവിതത്തിലെ നിര്‍ണായകഘട്ടത്തില്‍ കൂടെ നിന്നതിനും സിനിമയിലേക്കുള്ള രണ്ടാംവരവിന് സഹായിച്ചതിന്റെയും പേരിലാണ് താന്‍ ടാര്‍ഗറ്റ് ചെയ്യപ്പെട്ടതെന്നും ഇപ്പോള്‍ ഒടിയനെതിരേയും വ്യക്തിപരമായി തനിക്കെതിരേയും നടക്കുന്ന അക്രമങ്ങള്‍ക്കുള്ള കാരണവും അതാണെന്നും പക്ഷേ, ഈയൊരു പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നില്‍ക്കാതെ നന്ദികേട് കാണിക്കുകയാണ് മഞ്ജു വാര്യര്‍ ചെയ്തതെന്നാണ് ശ്രീകുമാര്‍ മേനോന്‍ ചാനലിനോട് പറഞ്ഞത്.

ഒരുദിവസം മാത്രം ഓടിയ സിനിമയ്ക്കുപോലും തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ മഞ്ജു പ്രമോഷന്‍ നല്‍കിയിട്ടുണ്ട്. താന്‍ അഭിനയിച്ചിട്ടില്ലെങ്കിലും സുഹൃത്തുക്കളുടെ ചിത്രമെന്ന പേരിലും പല ചിത്രങ്ങള്‍ക്കും പ്രമോഷന്‍ നല്‍കിയിട്ടുണ്ട്. എന്തുകൊണ്ട് ഒടിയനെ കുറിച്ച് ഒരുവാക്കുപോലും മിണ്ടിയില്ലെന്നാണ് മേനോന്‍ വിമര്‍ശനം ഉന്നയിക്കുന്നത്. താന്‍ പല ചാനലുകളിലും ഈ വിമര്‍ശനം ഉന്നയിച്ചതിനു ശേഷം ഇന്ന് ഒടിയനെ കുറിച്ച് ഒരു പോസ്റ്റ് മഞ്ജു ഇട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

തനിക്കെതിരെയും സിനിമയ്‌ക്കെതിരേയും ഇത്തരം ആക്രമണം നടക്കുമ്പോള്‍ മഞ്ജുവിന്റെ മൗനം തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് ശ്രീകുമാര്‍ മേനോന്‍ പറയുന്നത്. പിന്തുണയ്ക്കുന്നവരെ കൈവിടുന്ന സ്വഭാവമാണ് മഞ്ജുവിനും ഇത് തിരുത്തണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മഞ്ജു കാണിക്കുന്ന നന്ദികേടാണെന്നും ആരെയാണ് അവര്‍ പേടിക്കുന്നതെന്നും ശ്രീകുമാര്‍ മേനോന്‍ ചോദിക്കുന്നു.

വിമന്‍ കളക്ടീവിന്റെ കാര്യത്തിലും വനിത മതിലിന്റെ കാര്യത്തിലും മഞ്ജുവിന്റെ നിലപാട് മാറ്റത്തെയും ശ്രീകുമാര്‍ മേനോന്‍ പരിഹസിച്ചു. ഡബ്ല്യുസിസിയുടെ ആദ്യഘട്ടത്തില്‍ മഞ്ജുവിന്റെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. എന്നാല്‍ പിന്നീട് അതില്‍ നിന്നും മാറി. വനിത മതിലില്‍ ആദ്യം പങ്കെടുക്കുമെന്നും പറഞ്ഞു പിന്നീട് പിന്മാറി. തന്റെ അറിവില്ലായ്മയ കൊണ്ടാണ് ആദ്യം വനിത മതിലിനു പിന്തുണ കൊടുത്തതെന്നൊക്കെ പറഞ്ഞാല്‍ മഞ്ജുവിനെ ആളുകള്‍ പരിഹസിക്കുമെന്നും ഇത്രനാളും വെറുടെ കാട്ടികൂട്ടലുകളായിരുന്നോ നടത്തിക്കൊണ്ടിരുന്നതെന്നും സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ചോദിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍