UPDATES

സിനിമാ വാര്‍ത്തകള്‍

ജഗതി ശ്രീകുമാറിനെ ദയവ് ചെയ്ത് കൊല്ലരുതേ; അഭ്യര്‍ത്ഥനയുമായി മകള്‍

ജഗതി എങ്ങനെയെങ്കിലും ചത്തുതൊലണമെന്ന് ആഗ്രഹിക്കുന്നവരാണല്ലോ സോഷ്യല്‍ മീഡിയയിലുള്ളവരെന്നും പാര്‍വതി ഷോണ്‍

ജഗതി ശ്രീകുമാര്‍ മരിച്ച തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന സന്ദേശത്തിനെതിരെ മകള്‍ പാര്‍വതി ഷോണ്‍. ദയവ് ചെയ്ത് അദ്ദേഹത്തെ നിങ്ങള്‍ കൊല്ലരുതെന്ന് ഫേസ്ബുക്ക് ലൈവിലൂടെ പാര്‍വതി അഭ്യര്‍ത്ഥിക്കുന്നു. അദ്ദേഹത്തെ ജീവിതത്തിലേക്കും സില്‍വര്‍ സ്‌ക്രീനിലേക്കും തിരികെ കൊണ്ടുവരാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അഥവാ അദ്ദേഹത്തിന് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അങ്ങോട്ട് വിളിച്ച് അറിയിച്ചോളാമെന്നും അവര്‍ പറയുന്നു. അതാണല്ലോ എല്ലാവരുടേയും ആഗ്രഹം എങ്ങനെയെങ്കിലും ചത്തുതൊലയണമെന്ന് ആഗ്രഹിച്ചുകൊണ്ടിരിക്കുന്നവരാണല്ലോ സോഷ്യല്‍ മീഡിയയില്‍ ഉള്ളവരെന്നാണ് പാര്‍വതിയുടെ ആരോപണം.

പാര്‍വതിയുടെ ഫേസ്ബുക്ക് ലൈവിലെ വാക്കുകള്‍:

‘ഒരിക്കലും ഇങ്ങനെയൊരു വിഡിയോ അപ്ലോഡ് ചെയ്യണമെന്ന് വിചാരിച്ചതല്ല. പക്ഷേ അപ്ലോഡ് ചെയ്യാതിരിക്കാനും പറ്റില്ല. കുറേ നാളുകളായി സഹിക്കുന്നു. ദയവു ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ഉള്ളവര്‍ ജഗതി ശ്രീകുമാര്‍ എന്ന വ്യക്തിയെ കൊല്ലരുത്. അദ്ദേഹം ആയുസ്സും ആരോഗ്യത്തോടുകൂടിയും പേയാടുള്ള വീട്ടില്‍ സന്തോഷവാനായിട്ട് ഇരിപ്പുണ്ട്.

അഥവാ അദ്ദേഹത്തിന് എന്തെങ്കിലും ആരോഗ്യകരമായ പ്രശ്‌നം ഉണ്ടെങ്കില്‍ അങ്ങോട്ട് വിളിച്ച് അറിയിച്ചോളാം. അതാണല്ലോ എല്ലാവരുടേയും ആഗ്രഹം എങ്ങനെയെങ്കിലും ചത്തുതൊലയണമെന്ന് ആഗ്രഹിച്ചുകൊണ്ടിരിക്കുന്നവരാണല്ലോ സോഷ്യല്‍ മീഡിയയില്‍ ഉള്ളവര്‍.

നിങ്ങള്‍ ഒന്ന് ആലോചിക്കൂ ജഗതിശ്രീകുമാര്‍ എന്ന വ്യക്തിക്ക് എന്തെങ്കിലും പ്രശ്മനമുണ്ടെന്ന് ഒരു മെസ്സേജ് കിട്ടിയാല്‍ കണ്ണുംപൂട്ടി ഒരാള്‍ക്ക് ഫോര്‍വേഡ് ചെയ്യുകയല്ല വേണ്ടത്. ചിന്തിക്കുക എന്തെങ്കിലും ഇതില്‍ സത്യമുണ്ടോ ഒരു മാനുഷിക ബോധം സോഷ്യല്‍ മീഡിയയില്‍ ഉള്ളവര്‍ ഒട്ടും കാണിക്കുന്നില്ല.

കലാകാരന്മാര്‍ എന്നുള്ളത് പന്താടാനുള്ള ഒരു വ്യക്തിത്വമല്ല എന്നുള്ളത് മനസിലാക്കണം.

അവര്‍ക്കുമുണ്ട് വികാരങ്ങള്‍ അത് നിങ്ങള്‍ മനസിലാക്കണം. ഞങ്ങള്‍ എന്തുമാത്രം പരിശ്രമം എടുത്താണ് അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാന്‍ നോക്കുന്നത് എന്നുള്ളത് നിങ്ങള്‍ ചിന്തിക്കണം. ഈ ന്യൂസ് കാണുമ്പോള്‍ അദ്ദേഹത്തിനുണ്ടാകുന്ന മെന്റല്‍ ഷോക്ക്, മെന്റല്‍ ഡിപ്രഷന്‍ കാരണം വീണ്ടും അദ്ദേഹം ഡൗണ്‍ ആയി പോകുകയാണ്.

ഇപ്പോള്‍ അദ്ദേഹത്തിന് വായിക്കാനുള്ള കപ്പാസിറ്റിയുണ്ട്. വര്‍ത്തമാനം പറയാനുള്ള കപ്പാസിറ്റിയുണ്ട്, ആളുകളെ തിരിച്ചറിയാനുള്ള കപ്പാസിറ്റിയുണ്ട്. പക്ഷേ ഈ ഒരു ന്യൂസ് വായിക്കുമ്പോള്‍ അദ്ദേഹത്തിനുണ്ടാകുന്ന മെന്റല്‍ ഷോക്ക് നിങ്ങള്‍ മനസിലാക്കിയിരിക്കണം. ദയവുചെയ്ത് ജഗതിശ്രീകുമാര്‍ എന്ന വ്യക്തിയെ നിങ്ങള്‍ കൊല്ലരുത്. എന്റെ ഒരു എളിയ അഭ്യര്‍ഥന ആണ്.

അഥവാ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ എന്റെ ഫെയ്‌സ്ബുക്കില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാം. അദ്ദേഹത്തെ കൊല്ലരുത് എങ്ങനെയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവന്നോട്ടെ.

എത്രയോ നല്ല കഥാപാത്രങ്ങളായി നിങ്ങളുടെ മുന്നില്‍ കരയിപ്പിച്ചും ചിരിപ്പിച്ചും, ചിന്തിപ്പിച്ചും ഒരായുസിന് പോരാതെയുള്ള കഥാപാത്രങ്ങളെ സമ്മാനിച്ചിരിക്കുന്ന ഒരു വ്യക്തിയാണ് ജഗതിശ്രീകുമാര്‍ എന്ന് പറയുന്ന വ്യക്തി. അദ്ദേഹത്തിന് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ നിങ്ങള്‍ ഒന്നും ചെയ്തില്ലെങ്കിലും പ്രാര്‍ത്ഥിക്കുക. ഒരു മകളുടെ എളിയ അഭ്യര്‍ത്ഥനയാണ്. അദ്ദേഹം സന്തോഷവാനായിട്ട് ഇരിപ്പുണ്ട് ഒരു കുഴപ്പവുമില്ല.

ഞങ്ങള്‍ പരമാവധി ശ്രമിക്കുകയാണ് തിരിച്ച് സില്‍വര്‍ സ്‌ക്രീനിലേക്ക് കൊണ്ടുവരാന്‍. അതിനു നിങ്ങള്‍ ഒന്നും ചെയ്തില്ലെങ്കിലും ഇങ്ങനെ ഒരു ന്യൂസ് തന്ന് മെന്റല്‍ ഷോക്ക് തന്ന് അദ്ദേഹത്തെ പൂര്‍ണമായിട്ടും ഈ ലോകത്തുനിന്നും പറഞ്ഞയക്കരുത് ദൈവത്തെ ഓര്‍ത്ത്..’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍