കശ്മീരില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചു പുരുഷ ലിംഗത്തെയും ഹിന്ദു മത വിശ്വാസ പ്രകാരമുള്ള ശിവ ലിംഗത്തെയും സമന്വയിപ്പിച്ച് ദുര്‍ഗ വരച്ച ചിത്രങ്ങള്‍ക്കെതിരെ ഹിന്ദുത്വ തീവ്രവാദികളില്‍ നിന്നുള്ള സൈബര്‍ ആക്രമണം തുടരുന്നു
കശ്മീരില്‍ എട്ടു വയസ്സുകാരിയായ പെണ്‍കുഞ്ഞിനെ പീഡിപ്പിച്ചു കൊന്ന സംഭവത്തിനെതിരെ പ്രതിഷേധ ചിത്രം വരച്ച ദുര്‍ഗ മാലതിയുടെ വീടിന് നേരെ ആക്രമണം. ഇന്നലെ രാത്രി ആയിരുന്നു ഒറ്റപ്പാലത്തെ വീടിന് മുന്‍പില്‍ നിര്‍ത്തിയിട്ട ജീപ്പിന്റെ ചില്ല് അക്രമികള്‍ എറിഞ്ഞു തകര്‍ത്തത്.
‘ലിംഗം കൊണ്ട് ചിന്തിക്കുന്നവര്‍…
ലിംഗം കൊണ്ട് രാഷ്ട്രീയം പറയുന്നവര്‍…
ലിംഗം കൊണ്ട് പ്രാര്‍ത്ഥിക്കുന്നവര്‍…
അവരുടേത് കൂടെയാണ് ഭാരതം…
ഇങ്ങനെ പോയാല്‍ അവരുടെ മാത്രമാകും…’ എന്ന വരികള്‍ക്കൊപ്പം പുരുഷ ലിംഗത്തെയും ഹിന്ദു മത വിശ്വാസ പ്രകാരമുള്ള ശിവ ലിംഗത്തെയും സമന്വയിപ്പിച്ച് ദുര്‍ഗ വരച്ച ചിത്രങ്ങള്‍ക്കെതിരെ സംഘ പരിവാര്‍ ഹിന്ദുത്വ തീവ്രവാദികളില്‍ നിന്നുള്ള സൈബര്‍ ആക്രമണവും തുടരുന്നു.
തന്റെ വീട് ആക്രമിക്കപ്പെട്ട വിവരം ദുര്‍ഗ്ഗ മാലതി തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
ഇന്നലെ രാത്രി അവർ വീടിനുനേരെ കല്ലെറിഞ്ഞു.. വീട്ടിലെ വാഹനത്തിന്റെ ചില്ല് എറിഞ്ഞു ഉടച്ചു. കേട്ടാലറക്കുന്ന തെറികളും വധ പീഡന ഭീഷണികൾ എന്റെ പ്രൊഫെയിലിൽ വന്നു കൂട്ടം കൂട്ടമായി വിളമ്പിക്കൊണ്ടേയിരിക്കുന്നു. ആരെയും എന്തും പറയാം… മതമെന്ന അവരുടെ വികാരത്തെ എളക്കിവിട്ടാൽ മത് മതേതര പുരോഗമന കേരളത്തിൽ. അത് ഞാൻ അർഹിക്കുന്നു എന്ന നിലപാടാണു പലയിടത്തുനിന്നുമുള്ള നിശബ്ദതയിൽ എനിക്കു കാണാൻ കഴിയുന്നത്. എന്താണു ഞാൻ ചെയ്ത തെറ്റ് ?? പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചവർക്കെതിരെ ചിത്രങ്ങൾ വരച്ചു. അത് ഒരു മതത്തിനുമെതിരല്ല എന്നു പലതവണ പോസ്റ്റിലൂടെയും ലൈവിലൂടെയും പറയേണ്ട ഗതികേടു വരെ ഉണ്ടായി. ഒരു ജനാധിപത്യരാജ്യത്താണു ഞാൻ ജീവിക്കുന്നതെന്നു പലപ്പോഴും ഞാൻ എന്നെ തന്നെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുകയാണു. എനിക്ക് നീതി കിട്ടിയില്ലെങ്കിൽ ജനാധിപത്യം ഒരു വലിയകളവാണെന്നു വിശ്വസിക്കേണ്ടിവരും…
ലിംഗം കൊണ്ടു ചിന്തിക്കുന്നവരുടെ ഭീഷണിക്ക് മുന്നില്‍ പേടിക്കില്ല; ദുര്‍ഗ മാലതി