UPDATES

ട്രെന്‍ഡിങ്ങ്

മോദിക്കെതിരെ വിരല്‍ ചൂണ്ടിയാല്‍ കൈ വെട്ടികളയുമെന്ന് ബിജെപി ബീഹാര്‍ അദ്ധ്യക്ഷന്‍

നരേന്ദ്ര മോദി വളരെ പിന്നോക്കാവസ്ഥയില്‍ നിന്നും വളര്‍ന്ന് ഉന്നത സ്ഥാനത്തെത്തിയ വ്യക്തിയാണെന്നും അതില്‍ രാജ്യത്തെ ഓരോ പൗരനും അഭിമാനമുണ്ടെന്നും പറഞ്ഞുകൊണ്ടാണ് തന്റെ ആക്രമണ ആഹ്വാനം റായി നടത്തിയത്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആരെങ്കിലും കൈയോ വിരലോ ചൂണ്ടുകയാണെങ്കില്‍ അത് തല്ലിയൊടിക്കുകയോ അല്ലെങ്കില്‍ വെട്ടിക്കളയുകയോ ചെയ്യുമെന്ന് ബിഹാര്‍ ബിജെപി അദ്ധ്യക്ഷനും ലോക്‌സഭ എംപിയുമായ നിത്യാനന്ദ റായിയുടെ ഭീഷണി. എതിര്‍ശബ്ദങ്ങളെ ശാരീരികമായി നേരിടുന്ന ബിജെപി നയത്തിന്റെ തുടര്‍ച്ചയായ ഈ ആക്രമണാഹ്വാനം ബിജെപി സംസ്ഥാന പ്രസിഡണ്ട് നടത്തിയത് പിന്നോക്ക വൈശ്യ, കാനു സമുദായങ്ങള്‍ വിഴിച്ചുചേര്‍ത്ത ഒരു യോഗത്തില്‍ വച്ചാണ്. ബിജെപി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ മോദിയും ചടങ്ങില്‍ സന്നിഹിതനായിരുന്നു.

നരേന്ദ്ര മോദി വളരെ പിന്നോക്കാവസ്ഥയില്‍ നിന്നും വളര്‍ന്ന് ഉന്നത സ്ഥാനത്തെത്തിയ വ്യക്തിയാണെന്നും അതില്‍ രാജ്യത്തെ ഓരോ പൗരനും അഭിമാനമുണ്ടെന്നും പറഞ്ഞുകൊണ്ടാണ് തന്റെ ആക്രമണ ആഹ്വാനം റായി നടത്തിയത്. മോദിക്കെതിരെ ഉയരുന്ന ഓരോ വിരല്‍ അല്ലെങ്കില്‍ കൈ തല്ലിയൊടിക്കുകയോ അവശ്യം വന്നാല്‍ വെട്ടിക്കളയുകയോ ചെയ്യുന്നതിന് എല്ലാവരും ഒരുമിക്കണമെന്നും റായി അഭ്യര്‍ത്ഥിച്ചു. എന്നാല്‍ രാജ്യത്തിന്റെ അഭിമാനത്തിനും സുരക്ഷയ്ക്കുമെതിരെ നില്‍ക്കുന്നവരെ ശക്തമായി നേരിടണം എന്ന് പറയുന്നതിന് വേണ്ടി ഒരു പഴഞ്ചൊല്ല് ഉപയോഗിക്കുക മാത്രമാണ് ചെയ്തതെന്നാണ് റായി ഇന്ത്യന്‍ എക്‌സ്പ്രസിനോട് വിശദീകരിച്ചത്. ഏതെങ്കിലും വ്യക്തിയെയോ പ്രതിപക്ഷ പാര്‍ട്ടികളെയോ ലക്ഷ്യമിട്ടല്ല താന്‍ പ്രസംഗിച്ചതെന്നും അദ്ദേഹം പറയുന്നു. സുശീല്‍ മോദി, സംസ്ഥാന മന്ത്രിമാരായ നന്ദ കിഷോര്‍ യാദവ്, പ്രേം കുമാര്‍ എന്നിവര്‍ക്കൊപ്പം ബിഹാറിലെ ഏറ്റവും മുതിര്‍ന്ന ബിജെപി നേതാവാണ് വൈശാലിയില്‍ നിന്നുള്ള യാദവ നേതാവായ റായി. തങ്ങള്‍ക്കില്ലാത്ത അഭിമാനത്തെ കുറിച്ച് പറയാന്‍ ബിജെപിക്ക് എന്ത് കാര്യമെന്നാണ് റായിയുടെ പരാമര്‍ശത്തെ കുറിച്ച് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് പ്രതികരിച്ചത്.

കൈവെട്ട് ന്യായീകരണക്കാരോട്; പ്രവാചകനിന്ദ ആരോപിക്കും മുമ്പ് ഹദീസുകളും ഖുറാനും വായിക്കാവുന്നതാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍