UPDATES

ട്രെന്‍ഡിങ്ങ്

സ്‌കൂളിലെ ശുചിമുറിയില്‍ വച്ച് നാലു വയസുകാരിയെ പീഡിപ്പിച്ചു; അധ്യാപകര്‍ അറസ്റ്റില്‍

കൂടുതല്‍ പേര്‍ കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടോ എന്ന അന്വേഷണവും പൊലീസ് നടത്തുന്നുണ്ട്

നാലു വയസുകാരിയായ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപകര്‍ അറസ്റ്റില്‍. കൊല്‍ക്കത്തയിലാണ് സംഭവം. ദക്ഷിണ കൊല്‍ക്കത്തയിലെ റാണികുത്തിയയില്‍ സ്ഥിതി ചെയ്യുന്ന ജി ഡി ബിര്‍ല സെന്റര്‍ ഫോര്‍ എഡ്യുക്കേഷനിലെ വിദ്യാര്‍ത്ഥിനിയാണ് നവംബര്‍ 30 ന് പീഡനത്തിനിരയായത്. സ്‌കൂളില്‍ നിന്നും വീട്ടിലെത്തിയ പെണ്‍കുട്ടിയില്‍ നിന്നും രക്തസ്രാവം ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയ്ക്കുശേഷം ഡോക്ടര്‍ ആണ് പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചത്.

മാതാപിതാക്കളുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് സ്‌കൂളിലെ രണ്ടു ഫിസിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപകരെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ പ്രതികളെന്ന് സംശിക്കുന്നവരില്‍ നാലുപേരുടെ ഫോട്ടോകള്‍ കാണിച്ചപ്പോഴാണ് പി ടി അധ്യാപകരായ അഭിഷേക് റായി, മൊഹമ്മദ് മൊഫിസുദ്ദീന്‍ എന്നിവരെ പിടികൂടിയത്. ഇരുവര്‍ക്കുമെതിരേ പോസ്‌കോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുട്ടിയെ പീഡിപ്പിച്ചവരില്‍ കൂടുതല്‍ പേര്‍ ഉണ്ടോയെന്ന അന്വേഷണത്തിലുമാണ് പൊലീസ്.

കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പുറത്തു വന്നതോടെ രോഷാകുലരായ മാതാപിതാക്കള്‍ സ്‌കൂളിനു മുന്നില്‍ പ്രതിഷേധവുമായി എത്തി. കൊല്‍ക്കത്തയിലെ വളരെ പ്രശസ്തമായ സ്‌കൂളാണ് ജിഡി ബിര്‍ല സെന്റര്‍ ഫോര്‍ എഡ്യുക്കേഷന്‍.

കുട്ടിയെ ചോക്ലേറ്റ് നല്‍കാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് ടോയ്‌ലെറ്റില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയുമായിരുന്നു. വലിയ സ്‌കൂള്‍ ആണെങ്കിലും ഇവിടെ ആണ്‍കുട്ടികളുടെ ടോയ്‌ലെറ്റ് തന്നെയാണ് പെണ്‍കുട്ടികളും ഉപയോഗിക്കുന്നതെന്ന് തങ്ങളോട് സ്‌കൂളിലെ ഒരു പെണ്‍കുട്ടി വെളിപ്പെടുത്തിയതായി ദി ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍