UPDATES

ട്രെന്‍ഡിങ്ങ്

ആ വീഡിയോ ഞാനും കണ്ടു, എന്റെ മോനെ എന്തിനാണവര്‍ കൊന്നത്? ഒരമ്മയുടെ ചോദ്യമാണ്

ലൗവ് ജിഹാദ് ആരോപിച്ചായിരുന്നു രാജസ്ഥാനില്‍ മുസ്ലിം തൊഴിലാളിയെ ചുട്ടുകൊന്നു

രാവിലേയും ഞാനെന്റെ മകനോട് സംസാരിച്ചിരുന്നു. എന്തിനാണവര്‍ എന്റെ മകനെ കൊന്നത്? ആ വീഡിയോ ഞാനും കണ്ടു. കുറ്റവാളികള്‍ ശിക്ഷക്കപ്പെടണം; രാജസ്ഥനില്‍ ചുട്ടുകൊല്ലപ്പെട്ട അഫ്‌റസുളിന്റെ അമ്മയുടെ വാക്കുകളാണ്. തന്റെ മകന്റെ ഘാതകര്‍ ശിക്ഷക്കപ്പെടണമെന്നാവശ്യമുയര്‍ത്തിയുള്ള അമ്മയുടെ വാക്കുകള്‍ എഎന്‍ഐ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബംഗാള്‍ സ്വദേശിയായ 50 കാരനായ അഫ്‌സറുള്‍ തൊഴില്‍ തേടിയാണ് രാജസ്ഥാനില്‍ എത്തുന്നത്. കുടുംബസമേതമായിരുന്നു അഫ്‌സറുള്‍ താമസിച്ചിരുന്നത്. ബുധനാഴ്ച രാവിലെ ജോലി ഉണ്ടെന്നു പറഞ്ഞാണ് പ്രതിയായ ശംഭുലാല്‍ റേഗര്‍ അഫ്‌സറുളിനെ കൂട്ടിക്കൊണ്ടു പോകുന്നത്. തുടര്‍ന്ന് ഇയാളെ മഴുകൊണ്ട് പിന്നില്‍ നിന്നും അടിച്ചു വീഴ്ത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കരഞ്ഞപേക്ഷിച്ചിട്ടും അഫ്‌റസുള്ളിനെ മര്‍ദ്ദിക്കുന്നത് ശംഭുലാല്‍ നിര്‍ത്തിയില്ല. ഒടുവില്‍ അഫ്‌റസുള്‍ നിശ്ചലനായശേഷം അയാളുടെ മേല്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. പൊലീസാണ് പിന്നീട് കത്തിക്കരിഞ്ഞ അഫ്‌റസുള്ളിന്റെ ശരീരം കണ്ടെടുക്കുന്നത്.

ലവ് ജിഹാദികളെ ചുട്ടുകൊല്ലും; ഹിന്ദുത്വ ഭീകരന്‍ പ്രതീഷ് വിശ്വനാഥിന്റെ കൊലവിളി; ഇയാളെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല?

ശംഭുലാല്‍ അഫ്‌റസുള്ളിനെ മര്‍ദ്ദിക്കുന്നതും കത്തിക്കുന്നതും വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ലൗവ് ജിഹാദിന്റെ പേരിലാണ് അഫ്‌റസുള്ളിനെ ശിക്ഷിക്കുന്നതെന്നും ജിഹാദികള്‍ ഇന്ത്യവിട്ടു പോകണമെന്നും അല്ലാത്തവര്‍ക്കെല്ലാം ഇതേ വിധിയായിരിക്കുമെന്നും വീഡിയോയില്‍ ശംഭുലാല്‍ പറയുന്നുണ്ട്. എല്ലാ ഹിന്ദു പെണ്‍കുട്ടികള്‍ക്കും വേണ്ടിയാണ് താനിത് ചെയ്യുന്നതെന്ന് മറ്റൊരു വീഡിയോയില്‍ ഇയാള്‍ സ്വയം ന്യായീകരിക്കുന്നുമുണ്ട്. അഫ്‌റസുള്ളിനെതിരേയുള്ള ക്രൂരതകള്‍ പകര്‍ത്തിയ വീഡിയോ വാട്‌സ്ആപ്പിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും കുറ്റവാളികള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഈ വീഡിയോയുടെ അടിസ്ഥാനത്തിലാണ് ശംഭുലാലിനെ അറസ്റ്റ് ചെയ്യുന്നത്. ഇരുസമുദായങ്ങള്‍ക്കിടയില്‍ സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ അതീവ ജാഗ്രത പാലിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നുണ്ട്.

ലൗവ് ജിഹാദ്; രാജസ്ഥാനില്‍ മുസ്ലിം തൊഴിലാളിയെ ജീവനോടെ ചുട്ടുകൊന്നു/ ഞെട്ടിക്കുന്ന വീഡിയോ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍