UPDATES

ട്രെന്‍ഡിങ്ങ്

‘ആരോഗ്യ പ്രശ്‌നം തടസ്സം’: വനിതാ മതിലിൽ മനസ്സ് കൊണ്ട് അണി ചേർന്ന് കഴിഞ്ഞുവെന്ന് ഡോ എം ലീലാവതി

സ്ത്രീക്ക് പുരുഷന്മാരോടൊപ്പം അവകാശമുണ്ട്. ഈ അവകാശം സ്ഥാപിക്കാനായി സൃഷ്ട്ടിക്കുന്ന വനിതാ മതിലിൽ എല്ലാ സ്ത്രീകളും അണി നിരക്കണം. എം ലീലാവതി ടീച്ചർ പറഞ്ഞു.

ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിൽ താൻ മനസ്സ് കൊണ്ട് അണി ചേർന്ന് കഴിഞ്ഞുവെന്ന് മലയാളത്തിന്റെ എഴുത്തമ്മ ഡോ എം ലീലാവതി പറഞ്ഞു. ആരോഗ്യ പ്രശ്നം മാത്രമാണ് തടസ്സമായി നിൽക്കുന്നത്. വനിതാ മതിലിൽ ജാതി, മത, കക്ഷി ഭേദമില്ലാതെ എല്ലാ സ്ത്രീകളും ഒറ്റക്കെട്ടായി അണി നിരക്കണമെന്നും അവർ അഭ്യർത്ഥിച്ചു.

വനിതകൾ ഒരു ജാതിയല്ല, വർഗ്ഗമല്ല, മതമല്ല, രണ്ടു ലിംഗ വിഭാഗങ്ങളിൽ ഒന്നാണ്. ആണെന്നും, പെണ്ണെന്നും രണ്ടു ജാതി മാത്രമേ ഈശ്വരൻ സൃഷ്ടിച്ചിട്ടുള്ളു, സ്ത്രീകൾ ഒന്നിച്ചു നിന്നാൽ വലിയ ശക്തിയാകും. എന്നാൽ ജാതി, മതം, കക്ഷി എന്ന് സ്ത്രീയെ തരം തിരിച്ചു നിർത്തിയിരിക്കയാണ്.

സ്ത്രീക്ക് പുരുഷന്മാരോടൊപ്പം അവകാശമുണ്ട്. ഈ അവകാശം സ്ഥാപിക്കാനായി സൃഷ്ട്ടിക്കുന്ന വനിതാ മതിലിൽ എല്ലാ സ്ത്രീകളും അണി നിരക്കണം. എം ലീലാവതി ടീച്ചർ പറഞ്ഞു.

നേരത്തെ ശബരിമല സ്ത്രീ പ്രവേശന വിധിയെ ലീലാവതി ടീച്ചർ സ്വാഗതം ചെയ്തിരുന്നു. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രിം കോടതി വിധിയുടെ പേരിൽ ജാഥ നടത്തുന്നവർക്ക് രാഷ്ട്രീയ ലക്ഷ്യമാണുള്ളതെന്നു അവർ പറഞ്ഞു . “ഞാൻ വിധിയോട് പൂർണമായും യോജിക്കുന്നു, വിധി മതവിശ്വാസത്തിലുള്ള ഇടപെടലല്ല. ഒമ്പത് വയസ്സു മുതൽ അമ്പത് വയസ്സുവരെയുള്ളവർ ക്ഷേത്രത്തിൽ പ്രവേശിക്കരുത് എന്ന് പറയണമെങ്കിൽ ഭരണഘടനയിൽ സ്ത്രീകൾക്ക് തുല്യതയ്ക്ക് അവകാശമില്ല എന്നുണ്ടാകണം. തുല്യത നിലനിൽക്കുന്ന കാലത്തോളം ഇങ്ങനെയേ വിധിക്കാനാവൂ.” ലീലാവതി പറഞ്ഞു.

കേരളത്തിലെ മറ്റ‌് അയ്യപ്പക്ഷേത്രങ്ങളിൽ സ്ത്രീകൾക്ക് പ്രവേശിക്കാമെങ്കിൽ എന്തുകൊണ്ട് ശബരിമലയിലായിക്കൂടാ ? അവർ ചോദിച്ചു. മനുഷ്യ ബ്രഹ്മചാരികൾ സുന്ദരികളായ സ്ത്രീകളെ കാണുമ്പോൾ ചഞ്ചലചിത്തരാകുന്നതുപോലെ മനുഷ്യസ്ത്രീകളെ കണ്ടാൽ അയ്യപ്പന‌് ബ്രഹ്മചര്യം നഷ്ടപ്പെടുമെന്ന് പറയുന്നത് അയ്യപ്പനെ അപകീർത്തിപ്പെടുത്തലാണ‌് എന്നും ലീലാവതി കൂട്ടിച്ചേർത്തു.

വനിതാ മതില്‍ പണിയാന്‍ വെമ്പുന്ന പുരുഷകേസരികള്‍ ഒന്നോര്‍ക്കണം, ആണുങ്ങള്‍ ഒറ്റയ്ക്ക് തെളിച്ചുകൊണ്ടുവന്നതല്ല കേരളത്തിന്റെ നവോത്ഥാനം

സിപി സുഗതന്‍ നവോത്ഥാന മതില്‍ പണിയുക ബാബറി പൊളിച്ചതിന്റെ കല്ലിന്‍ കഷണം കൊണ്ടോ?

‘സ്ത്രീകളെ കണ്ടാൽ അയ്യപ്പന‌് ബ്രഹ്മചര്യം നഷ്ടപ്പെടുമെന്ന് പറയുന്നത് അയ്യപ്പനെ അപകീർത്തിപ്പെടുത്തലാണ‌്’ : എം ലീലാവതി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍