UPDATES

ട്രെന്‍ഡിങ്ങ്

റാം റഹിമിന്റെ ‘പപ്പാസ് എയ്ഞ്ചലിനെ’ കുടുക്കാന്‍ ഹരിയാന പോലീസ്

ഹണി പ്രീതിനെതിരെ ഹരിയാന പോലീസ് ഇന്ന് രാവിലെ മുതല്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ ദൈവം ഗുര്‍മീത് റാം റഹിം സിംഗിന്റെ വളര്‍ത്തുപുത്രി ഹണി പ്രീത് ഇന്‍സാനെയും അറസ്റ്റ് ചെയ്യാന്‍ നീക്കം നടക്കുകയാണ്. റാം റഹിമിന്റെ ശിക്ഷ വിധിച്ച തിങ്കളാഴ്ചയ്ക്ക് ശേഷം ഹണി പ്രീത് ഒളിവിലാണ്. ഇതേ തുടര്‍ന്ന് ഹണി പ്രീതിനെതിരെ ഹരിയാന പോലീസ് ഇന്ന് രാവിലെ മുതല്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

എയര്‍പോര്‍ട്ട് ഉള്‍പ്പടെയുള്ള സംസ്ഥാനവും, രാജ്യവും വിട്ടു പോകാന്‍ സാധ്യതയുള്ള ഇടങ്ങളെല്ലാം പോലീസ് ശക്തമായ തിരച്ചില്‍ നടത്തുന്നുണ്ട്. റാം റഹിമിനെതിരെ വിധി വന്നതിനെ തുടര്‍ന്ന് കോടതിയില്‍ നിന്ന് പ്രതിയെ രക്ഷപ്പെടുത്താനുള്ള നീക്കം നടത്തി, കലാപം നടത്താനും ശ്രമം നടത്തി എന്നീ കാര്യങ്ങള്‍ക്ക് രാജ്യദ്രോഹംഉള്‍പ്പടെയുള്ള കേസുകളാണ് ഹണി പ്രീതിനെതിരെയുള്ളത്.


ദേര സച്ച സൗധ തലവനായ റാം റഹിമിന്റെ ദത്തുപുത്രിയാണ് നാല്‍പത്തിരണ്ടുകാരിയ ഹണിപ്രീത്. റാം റഹിമിന് ശേഷം അനുയായികള്‍ക്കിടയില്‍ ഏറ്റവും സ്വാധീനമുള്ള ആളുമാണ് ഹണി പ്രീത്. റാം റഹിമിന്റെ പിന്‍ഗാമിയായിട്ടായിരുന്നു പലരും ഹണി പ്രീതിനെ കരുതിയിരുന്നത്. ‘പപ്പാസ് എയ്ഞ്ചല്‍’ എന്നാണ് ഹണി പ്രീത് താനും റാം റഹിമും തമ്മിലുള്ള ബന്ധത്തെ വിശേഷിപ്പിച്ചിരുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച പഞ്ച്കുളയിലെ സിബിഐ കോടതിയില്‍ ഹാജരാക്കിയ റാം റഹിമിനെ രക്ഷപ്പെടുത്താനുള്ള പോലീസുകാര്‍ ഉള്‍പ്പെടുന്ന അനുയായികളെ പ്രതിരോധിച്ചാണ് പ്രതിയെ ജയിലില്‍ എത്തിച്ചത്. നൂറുകണക്കിന് കാറുകളുടെയും അനുയായികളുടെയും അകമ്പടിയോടെ കോടതിയിലെത്തിയ റാം റഹിമിനെ കോടതി കുറ്റകാരനാണെന്ന് വിധിച്ചത്തോടെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് അനുയായികള്‍ കലാപം സൃഷ്ടിച്ച് റാം റഹിമിനെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു.

Also Read:  ‘പപ്പാസ് എയ്ഞ്ചല്‍’ ഹണി പ്രീത് ഇന്‍സാന്‍; റാം റഹിമിന്റെ ഓമനയായ വളര്‍ത്തുപുത്രി

Also Read: കലാപമുണ്ടാക്കി റാം റഹീമിനെ മോചിപ്പിക്കാന്‍ ശ്രമിച്ചവരില്‍ പൊലീസുകാരും; ഐജിയുടെ വെളിപ്പെടുത്തല്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍