UPDATES

ട്രെന്‍ഡിങ്ങ്

രാജസ്ഥാനില്‍ കാമുകനൊപ്പം ഒളിച്ചോടിപ്പോയ പെണ്‍കുട്ടിയെ വെടിവെച്ച ശേഷം ചുട്ടുകൊന്നു

ബന്ധത്തില്‍ നിന്നും ഇരുവരും പിന്മാറില്ലന്ന് ഉറപ്പായതോടെ പെണ്‍ക്കുട്ടിയെ വീട്ടുക്കാര്‍ കണ്ടെത്തി വീട്ടില്ലെത്തിച്ചു. തുടര്‍ന്ന കുട്ടിയെ വെടിവെക്കുകയും പിന്നീട് ചുട്ട് കൊല്ലുകയുമായിരുന്നുവെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലിസ് പറഞ്ഞു.

ബംഗാളി തൊഴിലാളിയെ ചുട്ടുകൊന്ന സംഭവത്തിന്റെ നടുക്കം വിട്ടുമാറുന്നതെയൂളളൂ അതിനിടയില്‍ രാജ്യത്തെ തന്നെ നടുക്കുന്ന മറ്റൊരു അരുംകൊലയുടെ വാര്‍ത്ത രാജസ്ഥാനില്‍ നിന്നും ലഭിക്കുന്നത്. സഹപാഠിയുമായുളള പ്രണയത്തില്‍ നിന്നും പിന്മാറാത്തതിനെതുടര്‍ന്ന അച്ചനും അമ്മാവനും അമ്മായിയും ചേര്‍ന്ന് പതിനേഴ്കാരിയെ വെടിവെച്ചശേഷം ചുട്ടുകൊന്നു.

രാജസ്ഥാനിലെ ദോല്‍പ്പൂര്‍ ജില്ലയിലാണ് സംഭവം. സര്‍മതുരയിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥിനിയെയാണ്‌ ചുട്ടുകൊന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ചന്‍ ബനായ് സിങ്, അമ്മാവന്‍ ഉദയ് സിങ്, അമ്മായി ഗീതാ ദേവി എന്നിവരെ പൊലിസ് അറസറ്റ് ചെയ്തു. ബനായ് സിങ്ങിനെയും ഉദയ് സിങ്ങിനേയും കോടതി റിമാന്‍ഡ് ചെയ്തു. ഗീതാദേവിയെ ജുഡീഷ്യല്‍ കസറ്റഡിയില്‍ വിട്ടു.

ഡിസംബര്‍ 10ന് രഘുവീര്‍പൂര എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. പെണ്‍ക്കുട്ടിയും സഹപാഠിയും തമ്മിലുളള പ്രണയബന്ധത്തിന് കുടുംബം എതിരായിരുന്നു. തുടര്‍ന്ന് ഇരുവരും ഒളിച്ചോടി. ബന്ധത്തില്‍ നിന്നും ഇരുവരും പിന്മാറില്ലന്ന് ഉറപ്പായതോടെ പെണ്‍ക്കുട്ടിയെ വീട്ടുക്കാര്‍ കണ്ടെത്തി വീട്ടില്ലെത്തിച്ചു. തുടര്‍ന്ന കുട്ടിയെ വെടിവെക്കുകയും പിന്നീട് ചുട്ട് കൊല്ലുകയുമായിരുന്നുവെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലിസ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍