UPDATES

ട്രെന്‍ഡിങ്ങ്

ദളിത് യുവാവുമായി പ്രണയം; പതിനാറുകാരിയെ മാതാപിതാക്കള്‍ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി

മധുരയില്‍ കിലാവനേരി ഗ്രാമത്തലാണ് ദുരഭിമാനഹത്യ

ദളിത് യുവാവുമായി പ്രണയത്തെ തുടര്‍ന്ന് പതിനാറുകാരിയെ മാതാപിതാക്കള്‍ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. മധുരയില്‍ കിലാവനേരി ഗ്രാമത്തലാണ് താഴ്ന്ന ജാതിയില്‍പ്പെട്ട യുവാവുമായുള്ള ബന്ധത്തിന്റെ പേരില്‍ സവര്‍ണജാതിയില്‍പ്പെട്ട പതിനാറു വയസുകാരിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തിയത്.

ഒക്ടോബര്‍ ഏഴിന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതായി മാതാപിതാക്കള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പത്താം ക്ലാസ് പരീക്ഷയിലെ തോല്‍വിയില്‍ ഉണ്ടായ മനോവിഷമമാണ് മരണ കാരണമെന്നായിരുന്നു ഇവരുടെ വിശദീകരണം. തുടര്‍ന്ന് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ പെണ്‍കുട്ടിയുടെ കഴുത്തിലെ അടയാളങ്ങള്‍ കഴുത്തുഞെരിച്ച് കൊല്ലപ്പെടുത്തിയതിന്റെ ലക്ഷണങ്ങളാണെന്നാണ് കാണിച്ചത്.

തുടര്‍ന്ന് മാതാപിതാക്കളെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ ദളിത് യുവാവുമായുളള ബന്ധം കുടുംബത്തിന്റെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തിയെന്ന ചിന്തയാണ് കുറ്റകൃത്യത്തിന് ഇവരെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.

തമിഴ്നാട്ടില്‍ ദുരഭിമാനഹത്യ ഇതാദ്യമായിട്ടല്ല. സവര്‍ണ ജാതിക്കാര്‍ അയിത്തം കല്‍പ്പിച്ച് കീഴ്ജാതിക്കാരെ നീക്കിനിര്‍ത്തുന്ന സംഭവങ്ങളും ദുരഭിമാനഹത്യകളും മധുരയില്‍ മുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പുതിയ സംഭവം സ്ഥിതി കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍