UPDATES

ട്രെന്‍ഡിങ്ങ്

എനിക്ക്‌ ലൈംഗിക ശേഷി ഇല്ല: ബലാത്സംഗക്കേസില്‍ നിന്നും രക്ഷപ്പെടാന്‍ റാം റഹിം പറഞ്ഞത്

27 വര്‍ഷം മുമ്പ് തനിക്ക് ലൈംഗിക ശേഷി നഷ്ടപ്പെട്ടതാണെന്നാണ് ഇയാള്‍ കോടതിയില്‍ പറഞ്ഞത്

ബലാത്സംഗക്കേസില്‍ സിബിഐ കോടതി 20 വര്‍ഷം തടവ് ശിക്ഷ വിധിച്ച ദേര സച്ച തലവന്‍ റാം റഹിം കേസില്‍ നിന്നും രക്ഷപ്പെടാന്‍ കോടതിയില്‍ സകല അടവും പയറ്റി. 27 വര്‍ഷം മുമ്പ് തനിക്ക് ലൈംഗിക ശേഷി നഷ്ടപ്പെട്ടതാണെന്നാണ് ഇയാള്‍ കോടതിയില്‍ പറഞ്ഞത്. ഈ വാദത്തിന് മുന്നില്‍ ഉത്തരം മുട്ടിയ സിബിഐയെ ഒടുവില്‍ കോടതി തന്നെയാണ് രക്ഷിച്ചത്. ലൈംഗിക ശേഷി ഇല്ലെങ്കില്‍ കുട്ടികള്‍ ഉണ്ടായത് എങ്ങനെയാണെന്ന് കോടതി ചോദിച്ചു. അതോടെയാണ് റാം റഹിം കുറ്റങ്ങള്‍ സമ്മതിച്ചത്.

ദേര ആശ്രമത്തിലെ കൂടുതല്‍ സന്യാസിനിമാരെ താന്‍ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് പിന്നീട് ഇയാള്‍ വെളിപ്പെടുത്തി. ഇതില്‍ പലരും പിന്നീട് ഒന്നും മിണ്ടാതെ ആശ്രമം വിട്ട് പോകുകയായിരുന്നു. ഗുഹ എന്ന് വിശേഷിപ്പിക്കുന്ന തന്റെ കിടപ്പുമുറിയില്‍ വച്ചാണ് ബലാത്സംഗങ്ങളെല്ലാം നടത്തിയത്. ബലാത്സംഗത്തിന് മാപ്പ് കൊടുക്കുകയെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. ഇയാളുടെ അനുയായികളായ രണ്ട് സ്ത്രീകളുടെ പരാതിയിലാണ് കോടതി കഴിഞ്ഞദിവസം 20 വര്‍ഷം തടവ് ശിക്ഷം വിധിച്ചത്.

തനിക്ക് ലൈംഗിക ശേഷിയില്ലെന്ന് കളവ് പറഞ്ഞ ഇയാള്‍ മാനസികമായും ശാരീരികമായും ലൈംഗിക ബന്ധത്തിനുള്ള ആരോഗ്യമില്ലെന്നും കോടതിയില്‍ പറഞ്ഞു. കോടതി വിധിയുടെ പകര്‍പ്പിലാണ് ഇക്കാര്യങ്ങളെല്ലാം ഉള്ളത്. ഇന്ത്യന്‍ എക്‌സ്പ്രസ് ഈ പകര്‍പ്പ് പുറത്തുവിട്ടു.

റാം റഹിമിനെതിരെ പരാതി കൊടുത്തിരുന്ന സ്ത്രീകളില്‍ ഒരാള്‍ തന്റെ സഹാദരനെ കൊലപ്പെടുത്തിയത് ഇയാള്‍ ആണെന്നും വെളിപ്പെടുത്തി. വെടിവച്ച് കൊന്ന ശേഷം കുഴിച്ചുമൂടുകയായിരുന്നു. 2002 ജൂലൈ 10നാണ് ഇയാളെ കൊലപ്പെടുത്തിയത്. ഈ കേസില്‍ പ്രത്യേക വിചാരണ നടത്തണമെന്നും ഇതേക്കുറിച്ച് ഇപ്പോള്‍ ഒന്നും പ്രതികരിക്കാനില്ലെന്നും വിധി പ്രഖ്യാപിച്ച ജഡ്ജി ജഗ്ദീപ് സിംഗ് അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍