2018 ഏപ്രിലിനകം ഈ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ 2021ല്‍ പദ്ധതി പൂര്‍ത്തിയാക്കാനാവില്ല. ഒഖി ദുരന്തവുമായി ബന്ധപ്പെട്ട് ജാഗ്രത നടപടികളില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
ചുഴലിക്കാറ്റ് സംബന്ധിച്ച ജാഗ്രതാ നടപടികളില്‍ കേരളവും മഹാരാഷ്ട്രയും വളരെ മോശപ്പെട്ട പ്രവര്‍ത്തനമാണ് കാഴ്ച വയ്ക്കുന്നതെന്ന് ലോക ബാങ്ക് റിപ്പോര്‍ട്ട്. പശ്ചിമ തീരത്തെ സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനമാണ് ലോക ബാങ്ക് വിലയിരുത്തിയത്. scroll.in ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളവും മഹാരാഷ്ട്രയും വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി വരുന്നതേയുള്ളൂ. പരിസ്ഥിതി, സാമൂഹ്യ പ്രത്യാഘാതങ്ങള്‍ പഠിച്ച് വരുകയാണ്. 2018 ഏപ്രിലിനകം ഈ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ 2021ല്‍ പദ്ധതി പൂര്‍ത്തിയാക്കാനാവില്ല. ഒഖി ദുരന്തവുമായി ബന്ധപ്പെട്ട് ജാഗ്രത നടപടികളില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
നാഷണല്‍ സൈക്ലോണ്‍ റിസ്‌ക് മിറ്റിഗേഷന്‍ പ്രോജക്ട് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണ്. ലോകബാങ്ക് ഇതിന് ഫണ്ട് ചെയ്യുന്നു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ദുരന്ത നിവാരണ അതോറിറ്റി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, തീരദേശ സംസ്ഥാനങ്ങള്‍ എന്നിവ ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ആന്ധ്രപ്രദേശിലും ഒഡീഷയിലുമായാണ് പ്രോജക്ട് തുടങ്ങിയത്. ഇവിടെ തീരദേശ റോഡുകള്‍, സൈക്ലോണ്‍ ഷെല്‍ട്ടറുകള്‍, തുടങ്ങിയവ നിര്‍മ്മിക്കാന്‍ ലോകബാങ്ക് ഫണ്ട് ചെയ്തിരുന്നു. ഒക്ടോബര്‍ അവസാനം ഈ ഒന്നാം ഘട്ടം പൂര്‍ത്തീകരിക്കേണ്ടിയിരുന്നു എങ്കിലും 2018 മാര്‍ച്ച് വരെ സമയം നീട്ടിക്കൊടുത്തിട്ടുണ്ട്. 2014ല്‍ സംസ്ഥാനം വിഭജിക്കപ്പെട്ടതാണ് കാരണം.
രണ്ടാം ഘട്ടത്തിനായി വകയിരുത്തിയിരിക്കുന്നത് 2361 കോടി രൂപയാണ്. ഇതില്‍ 1881 കോടി രൂപ ലോകബാങ്ക് വഹിക്കും. കേരളമടക്കമുള്ള പശ്ചിമതീര സംസ്ഥാനങ്ങളും പശ്ചിമ ബംഗാളുമാണ് 2015ല്‍ തുടങ്ങിയ ഈ ഘട്ടത്തില്‍ വരുന്നത്. കേരളം ഇപ്പോളും റിപ്പോര്‍ട്ട് തയ്യാറാക്കി വരുന്നതേയുള്ളൂ. 27 സൈക്ലോണ്‍ ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കാമെന്ന് കേരളവും 11 എണ്ണം നിര്‍മ്മിക്കാമെന്ന് മഹാരാഷ്ട്രയും പറഞ്ഞിട്ടുണ്ട്. പശ്ചിമബംഗാള്‍ മാത്രമാണ് പദ്ധതി പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഗുജറാത്ത് പകുതിയിലധികം നടപ്പാക്കിയിട്ടുണ്ട്. കര്‍ണാടകയും ഗോവയും സെക്ലോണ്‍ ഷെല്‍ട്ടറുകള്‍ക്കായി ടെണ്ടര്‍ വിളിച്ചിട്ടുണ്ട്.
ജിയോസ്‌പേഷ്യല്‍ ഡാറ്റ കമ്പനിയായ ആര്‍എംഎസ്‌ഐ വികസിപ്പിക്കുന്ന റിസ്‌ക് അറ്റ്‌ലസ് തയ്യാറാക്കിയിട്ടില്ല. ദുരന്തം സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്നതില്‍ നിര്‍ണായകമാണിത്. ആര്‍എംഎസ്‌ഐയുടെ കണക്ക് പ്രകാരം ഇന്ത്യന്‍ ജനസംഖ്യയുടെ 40 ശതമാനവും തീരപ്രദേശത്തിന്റെ 100 കിലോമീറ്റര്‍ ചുറ്റളവിലാണ് താമസിക്കുന്നത്. ആറ് മാസം മുമ്പ് നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്റര്‍ സെര്‍വറിന് ആര്‍എംഎസ്‌ഐ പ്രോജക്ട് കൈമാറിയിരുന്നു. എന്നാല്‍ ഇതുവരെയും അറ്റ്‌ലസ് തുറന്നിട്ടില്ല. 2016 ഒക്ടോബറില്‍ തന്നെ ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് യൂസര്‍നേമുകളും പാസ് വേഡുകളും കൈമാറിയിരുന്നതാി ലോകബാങ്ക് പറയുന്നു.
ചുഴലിക്കാറ്റിന്റെ അപകട സാധ്യതകള്‍ മുന്‍ നിര്‍ത്തി സംസ്ഥാനങ്ങളെ വിവിധ മേഖലകളിലാക്കി തിരിച്ചിരുന്നു. ഗുജറാത്ത് ഒഴികെയുള്ള പ്രദേശങ്ങള്‍ കിഴക്കന്‍ തീരത്തെ സംസ്ഥാനങ്ങളെ അപേക്ഷിച്ച് താരതമ്യേന അപകടസാധ്യത കുറഞ്ഞ പ്രദേശങ്ങളായാണ് കണക്കാക്കുന്നത്. ലക്ഷദ്വീപും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളും ചുഴലിക്കാറ്റ് സാധ്യത കുറഞ്ഞ പ്രദേശങ്ങളാണ്.