UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോടിയേരിയെ പ്രതിസന്ധിയിലാക്കി യുവതിയുടെ ബന്ധുക്കളുടെ വെളിപ്പെടുത്തല്‍; വിനോദിനി യുവതിയെ അനുനയപ്പിക്കാന്‍ ശ്രമിച്ചു, കോടിയേരിയുമായും സംസാരിച്ചു

സംഭവം അറിഞ്ഞിട്ടും കോടിയേരി ഇത് ഒളിപ്പിച്ചുവെച്ചുവെന്നാണ് പുതിയ മൊഴിയില്‍ നിന്നും വ്യക്തമാകുന്നത്

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പ്രതിസന്ധിയിലാക്കി മുംബൈയില്‍ ബാര്‍ ഡാന്‍സറായ യുവതിയുടെ മൊഴി. മകന്‍ ബിനോയ് കോടിയേരിക്കെതിരായ ആരോപണത്തെക്കുറിച്ച് കോടിയേരിക്ക് അറിവുണ്ടായിരുന്നുവെന്നാണ് ഇപ്പോഴത്തെ മൊഴികളില്‍ നിന്നും ലഭിക്കുന്ന വിവരം. യുവതിയെയും ബന്ധുക്കളെയും അനുനയിപ്പിക്കാനായി കോടിയേരിയുടെ ഭാര്യ വിനോദിനി മുംബൈയിലെത്തിയിരുന്നതായും യുവതിയുടെ ബന്ധുക്കള്‍ വെളിപ്പെടുത്തി.

അഞ്ച് കോടി രൂപയാണ് യുവതിയുടെ കുടുംബം ആവശ്യപ്പെട്ടത്. ഈ തുക നല്‍കാന്‍ തയ്യാറാകാതെ വന്നതോടെയാണ് ഇവര്‍ പോലീസിനെ സമീപിച്ചതെന്നും അറിയുന്നു. സംഭവം അറിഞ്ഞിട്ടും കോടിയേരി ഇത് ഒളിപ്പിച്ചുവെച്ചുവെന്നാണ് പുതിയ മൊഴിയില്‍ നിന്നും വ്യക്തമാകുന്നത്. അങ്ങനെ വന്നാല്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയതിന് കോടിയേരി സമാധാനം പറയേണ്ടി വരുമെന്നാണ് ലഭ്യമാകുന്നത്. ഈ സാഹചര്യത്തിലാണ് അദ്ദേഹം രാജിസന്നദ്ധത അറിയിച്ചത്. വിവാദം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തില്‍ കോടിയേരിയെ തല്‍ക്കാലം മാറ്റിനിര്‍ത്താനുള്ള സാധ്യതകള്‍ ഏറെയാണ്.

കഴിഞ്ഞ ഒന്നര വര്‍ഷമായി കോടിയേരിയുടെ കുടുംബവുമായി സംസാരിക്കുന്നുണ്ട്. എന്നാല്‍ അവര്‍ തന്നോട് സഹകരിക്കാന്‍ തയ്യാറായില്ലെന്നും ഇവര്‍ പറയുന്നു. യുവതിയെയും കുടുംബത്തെയും ബിനോയ് നിരന്തരം ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. യുവതിയുടെ കുടുംബമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭീഷണി ഫോണ്‍കോളുകളുടെ റെക്കോര്‍ഡുകള്‍ യുവതി പോലീസിന് കൈമാറി.

ബിനോയിയുടെ അറസ്റ്റിന് ശേഷം കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താമെന്നും യുവതിയുടെ കുടുംബം അറിയിച്ചിട്ടുണ്ട്.

read more:സിഒടി നസീര്‍ വധശ്രമം: എഎന്‍ ഷംസീറിനെതിരെ കുരുക്ക് മുറുകുമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍