UPDATES

ട്രെന്‍ഡിങ്ങ്

ആറന്‍മുളയും കീഴാറ്റൂരും ഒന്നല്ല; സംഘപരിവാർ സംഘടനകളുമായി സഹകരിക്കില്ല എന്ന നയം സിപിഎമ്മിനില്ല-എം എ ബേബി

ആറന്മുളയിലെ വിമാനത്താവള പദ്ധതിക്കെതിരെയുണ്ടായ സമരത്തിൽ,താൻ അടക്കമുള്ള സിപിഐ എം പ്രവർത്തകർ ബിജെപി നേതാക്കളുമായി വേദി പങ്കിട്ടതിനെക്കുറിച്ച് വീണ്ടും വീണ്ടും പരാമർശമുണ്ടാകുന്ന സാഹചര്യത്തിലാണ് വിശദീകരണമെന്ന് എം എ ബേബി

ആറന്മുളയിലെ വിമാനത്താവള പദ്ധതിക്കെതിരെയുണ്ടായ സമരത്തിൽ ബിജെപി നേതാക്കളുമായി വേദി പങ്കിട്ടതിനെക്കുറിച്ച് വീണ്ടും വീണ്ടും പരാമർശമുണ്ടാകുന്ന സാഹചര്യത്തില്‍ വിശദീകരണവുമായി എം എ ബേബി. “ആറന്മുളയിൽ സുഗതകുമാരി ടീച്ചറുടെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി സംരക്ഷിക്കാനുള്ള സമരത്തിൽ സംഘപരിവാരവും ഉണ്ട് എന്നതിനാൽ വിട്ടുനിൽക്കണ്ട എന്നാണ് സിപിഐഎം തീരുമാനിച്ചത്.ആ സമരം വിജയം നേടുകയും അവിടെ വിമാനത്താവളത്തിനായി പാടം എടുക്കേണ്ട എന്നു തീരുമാനിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം അവിടെ കൃഷിചെയ്ത് വിളവെടുപ്പ് നടത്തുകയും ചെയ്തു.” എന്നാല്‍ കീഴാറ്റൂരില്‍ “സമരക്കാർ നിർഭാഗ്യവശാൽ ആർ എസ് എസിൻറെ കയ്യിലെ പാവകളായിരിക്കുകയാണ്. ഇന്ത്യ മുഴുവൻ കൃഷിയിടങ്ങൾ കയ്യേറി വൻവ്യവസായികൾക്ക് കൈമാറുന്നതിനായി നിയമനിർമാണം നടത്തിയത് ബിജെപി സർക്കാരാണ്. അതേ ബിജെപിയുടെ നിയന്ത്രണത്തിലാണ് ഈ സമരം എന്നത് അതിൻറെ ഉദ്ദേശശുദ്ധിയെ സംശയാസ്പദമാക്കുന്നു.” എന്നു ബേബി വിലയിരുത്തുന്നു. അതേസമയം “സംഘപരിവാർ സംഘടനകളുമായി ഒരു സാഹചര്യത്തിലും സഹകരിക്കില്ല എന്ന നയം സിപിഐഎമ്മിനില്ല. തൊഴിൽ സമരങ്ങളിലും മറ്റും ബിഎംഎസിനെ കഴിയുന്നത്ര കൂടെ കൂട്ടാനാണ് ശ്രമിക്കുന്നത്. അവരുടെ നേതൃത്വം ആർ എസ് എസ് ആണെന്ന് അറിയാഞ്ഞിട്ടല്ല ഇത്.”

എം എ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം.

തളിപ്പറമ്പ് കീഴാറ്റൂരിൽ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ഒരു തർക്കം നടക്കുകയാണല്ലോ. കീഴാറ്റൂരിലെ സമരക്കാർ നിർഭാഗ്യവശാൽ ആർ എസ് എസിൻറെ കയ്യിലെ പാവകളായിരിക്കുകയാണ്. ഇന്ത്യ മുഴുവൻ കൃഷിയിടങ്ങൾ കയ്യേറി വൻവ്യവസായികൾക്ക് കൈമാറുന്നതിനായി നിയമനിർമാണം നടത്തിയത് ബിജെപി സർക്കാരാണ്. അതേ ബിജെപിയുടെ നിയന്ത്രണത്തിലാണ് ഈ സമരം എന്നത് അതിൻറെ ഉദ്ദേശശുദ്ധിയെ സംശയാസ്പദമാക്കുന്നു. കേരളത്തിൽ സി പി ഐ എമ്മിനെതിരെ കോൺഗ്രസ്, ആർ എസ് എസ്, നക്സലൈറ്റുകൾ, ജമാ അത്തെ ഇസ്ലാമി, പോപ്പുലർ ഫ്രണ്ട്, മറ്റ് മാർക്സിസ്റ്റ് വിരുദ്ധർ എന്നിവരുടെ ഒരു വിശാലമുന്നണി ഉണ്ടാക്കാനുള്ള വിപുലമായ ഒരു പദ്ധതിയുടെ പരീക്ഷണമാണ് കീഴാറ്റൂരിൽ നടക്കുന്നത്. അവിടത്തെ റോഡ് ഏതു വഴി വേണമെന്നത് പരിസ്ഥിതി അടക്കമുള്ള എല്ലാ വശങ്ങളും പരിഗണിച്ച് തീരുമാനിക്കണം. പക്ഷേ, ഈ കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയുടെ രാഷ്ട്രീയ നീക്കം കാണാതിരിക്കാനാവില്ല. കേരളത്തിലെ പുരോഗമനവാദികളെല്ലാം ഇക്കാര്യത്തിൽ ജാഗരൂകരായിരിക്കണം എന്നാണ് എൻറെ അഭ്യർത്ഥന. ഈ വിരുദ്ധമുന്നണി കേരളത്തിൻറെ രാഷ്ട്രീയത്തെ വിമോചനസമരകാലത്തെന്ന പോലെ പിന്നോട്ടടിക്കും.

കീഴാറ്റൂർ സമരവുമായി ബന്ധപ്പെട്ട്, ആറന്മുളയിലെ വിമാനത്താവള പദ്ധതിക്കെതിരെയുണ്ടായ സമരത്തിൽ, ഞാൻ അടക്കമുള്ള സിപിഐ എം പ്രവർത്തകർ ബിജെപി നേതാക്കളുമായി വേദി പങ്കിട്ടതിനെക്കുറിച്ച് വീണ്ടും വീണ്ടും പരാമർശമുണ്ടാകുന്നു. അക്കാര്യത്തിൽ ഒരു വിശദീകരണം വേണമെന്ന് തോന്നുന്നു. 2011ൽ ആറന്മുളക്കാർ വിമാനത്താവളത്തിനായി പാടശേഖരം ഏറ്റെടുക്കുന്നതിനെതിരെ സമരം തുടങ്ങുമ്പോൾ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ ആ നാട്ടുകാരെല്ലാവരുമുണ്ടായിരുന്നു. അവിടത്തെ സിപിഐ എമ്മും ഡിവൈഎഫ്ഐ തുടങ്ങിയ ബഹുജന സംഘടനകളും സമരത്തിലുണ്ടായിരുന്നു. അവിടെ മുന്നൂറേക്കർ പാടവും ജലശേഖരവും നികത്തി സ്വകാര്യമേഖലയിൽ ഒരു വിമാനത്താവളം ഉണ്ടാക്കാൻ ഒരു വ്യവസായിക്ക് അനുവാദം നൽകിയതിനെതിരെ ആയിരുന്നു സമരം. ഈ സമരം ഒരു പ്രാദേശിക മുൻകൈ ആയിരുന്നു.

കീഴാറ്റൂരിനെയും തളിപ്പറമ്പ് നഗരത്തെയും രക്ഷിക്കണം; ബിജെപിയുടെ ഹൈജാക്കിംഗ് രാഷ്ട്രീയത്തില്‍ പ്രതിസന്ധിയിലായ കീഴാറ്റൂര്‍ സമരം

പ്രശ്നം ശ്രീ കെ സച്ചിദാനന്ദൻ പറഞ്ഞപോലെ, “പൊതുജനങ്ങൾക്ക് സഞ്ചരിക്കാനുള്ള ഒരു ദേശീയപാതയ്ക്ക് സ്ഥലമെടുക്കുന്നതും ഒരു കോർപ്പറേറ്റ് വ്യവസായ സംരംഭത്തിന്നായി കർഷകരെ കുടിയൊഴിക്കുന്നതും ഒരു പോലെ കാണുക വയ്യ.” എന്നതാണ്. ആറന്മുളയിലേത് ഒരു വ്യവസായ സംരംഭകന് പാടശേഖരം നിയമം ലംഘിച്ച് നികത്താൻ വിട്ടുകൊടുക്കുന്നതായിരുന്നു. നാട്ടുകാരുടെ ഒരു പൊതു ആവശ്യമായിരുന്നില്ല. ആ പ്രദേശത്ത് വിമാനത്താവളം വേണമെങ്കിൽ തന്നെ, അതിന് പരിസ്ഥിതി ആഘാതം കുറവുള്ള മറ്റ് സാധ്യതകളുണ്ടായിരുന്നു. ഇക്കാര്യങ്ങൾ പരിഗണിച്ച് ആറന്മുളയിലെ വിമാനത്താവള പദ്ധതിക്ക് നല്കപ്പെട്ടിരുന്ന അനുമതികൾ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ റദ്ദാക്കുകയും ചെയ്തു.

സുരേഷ് ഗോപിയെ ഒളിച്ചുകടത്തിയ കീഴാറ്റൂരിലെ ട്രോജന്‍ ജനത

2013 ഫെബ്രുവരി 24ന് ആറന്മുളയിൽ സുഗതകുമാരി ടീച്ചറുടെ വാഴുവേലിൽ തറവാട്ടു മുറ്റത്ത് കൂടിയ സർവകക്ഷിയോഗം മുതൽ ടീച്ചറാണ് സമർപ്പിത മനസ്സോടെ ഈ സമരത്തിന് നേതൃത്വം നല്കിയത്. സഖാക്കൾ മുല്ലക്കര രത്നാകരൻ, പി പ്രസാദ്, എ പത്മകുമാർ, ടി കെ ജി നായർ എന്നിവരും കുമ്മനം രാജശേഖരൻ, കെ സുരേന്ദ്രൻ തുടങ്ങിയവരുമാണ് ഈ യോഗത്തിൽ പങ്കെടുത്തത്. ആറന്മുളയിൽ സംഘപരിവാർ സംഘടനകൾ വേറെ പന്തലുകെട്ടി സ്വന്തം സമരമായിരുന്നു നടത്തിയിരുന്നത്. എൽ ഡിഎഫ് ഇവിടെ നടത്തിയ സമരങ്ങളിൽ സഖാക്കൾ വൈക്കം വിശ്വൻ, അനന്തഗോപൻ, രാജു എബ്രഹാം, സുനിൽ കുമാർ, എന്നിവരും മാത്യു ടി തോമസ്, കടന്നപ്പള്ളി രാമചന്ദ്രൻ, ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനി തുടങ്ങിയവരും ഒക്കെ പങ്കെടുത്തു. സംഘപരിവാരം സമരം ചെയ്യുന്നു എന്ന പേരിൽ സിപിഐ എമ്മിന് ഈ പ്രശ്നം കണ്ടില്ല എന്നു നടിച്ച് മാറിനില്ക്കാനാവുമായിരുന്നില്ല. പക്ഷേ, കീഴാറ്റൂരിൽ സംഭവിച്ച പോലെ ഒരു ചെറുകൂട്ടം ആളുകൾ നടത്തിയിരുന്ന സമരം സംഘപരിവാരം വന്ന് കയ്യടക്കുകയായിരുന്നില്ല ഇവിടെ. ആറന്മുളയിലെ ഏറ്റവും വലിയ കക്ഷി എന്ന നിലയിൽ അങ്ങനെയാവാതെ നോക്കാനുള്ള രാഷ്ട്രീയവും സംഘടനാപരവുമായ ശേഷി സിപിഐഎമ്മിനും എൽഡിഎഫിനും ഉണ്ടായിരുന്നു.

വയല്‍ക്കിളികള്‍; രാഷ്ട്രീയം കവിതയല്ല, ഗദ്യത്തില്‍ ഒരു തീരുമാനമായാല്‍ മതി

സമരം കൂടുതൽ കൂടുതൽ ശക്തവും വ്യാപകവുമാക്കാൻ ഒ എൻ വി കുറുപ്പ് സാറിൻറെ വീട്ടിൽ കൂടിയ യോഗത്തിൽ ഞാനും ബിനോയ് വിശ്വവും ഒ രാജഗോപാലും തുടങ്ങിയ കക്ഷി പ്രതിനിധികൾ കൂടാതെ അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തു. ഇതിനെത്തുടർന്നാണ് ആറന്മുള വിമാനത്താവള പദ്ധതി ഉപേക്ഷിക്കുക എന്ന മുദ്രാവാക്യവുമായി സുഗതകുമാരി ടീച്ചറുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചത്. സഖാക്കൾ വി എസ് അച്യുതാനന്ദൻ, തോമസ് ഐസക്, എം വിജയകുമാർ, പന്ന്യൻ രവീന്ദ്രൻ, ബിനോയ് വിശ്വം, സുനിൽ കുമാർ, എൻ കെ പ്രേമചന്ദ്രൻ എന്നിവരും ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്, ഗാന്ധിയൻ ഗോപിനാഥൻ നായർ, വി മധുസൂദനൻ നായർ, സുരേഷ് ഗോപി, കുമ്മനം രാജശേഖരൻ, ഒ രാജഗോപാൽ, പിസി ജോർജ്, മാത്യു ടി തോമസ് തുടങ്ങിയവരും ഒക്കെ ഈ സത്യഗ്രഹസമരത്തിൽ പങ്കെടുത്തു. ഇതിൻറെ ഉദ്ഘാടനത്തിനാണ് ഞാനും കുമ്മനം രാജശേഖരനും പ്രസംഗിച്ചത്. ഒരു നാട്ടിലെ ജനങ്ങളാകെ കക്ഷി രാഷ്ട്രീയഭേദമില്ലാതെ പരിസ്ഥിതി സംരക്ഷിക്കാനുള്ള പ്രസ്ഥാനവുമായി വരുമ്പോൾ, അതിൽ ആർ എസ് എസുകാരുണ്ട് എന്നതിനാൽ പങ്കെടുക്കില്ല എന്ന നയം സിപിഐഎമ്മിനില്ല. അത് കീഴാറ്റൂരിലെ പോലെ സംഘപരിവാറിൻറെ തോളിലേറിയുള്ള, അവരുടെ രാഷ്ട്രീയ ലക്ഷ്യത്തിനായുള്ള സമരം പോലെ അല്ല.

ടാറും മെറ്റലും പുഴുങ്ങി തിന്നുന്ന കാലം വരുമോ ‘വികസന പൈങ്കിളി’യേ?

സംഘപരിവാർ സംഘടനകളുമായി ഒരു സാഹചര്യത്തിലും സഹകരിക്കില്ല എന്ന നയം സിപിഐഎമ്മിനില്ല. തൊഴിൽ സമരങ്ങളിലും മറ്റും ബിഎംഎസിനെ കഴിയുന്നത്ര കൂടെ കൂട്ടാനാണ് ശ്രമിക്കുന്നത്. അവരുടെ നേതൃത്വം ആർ എസ് എസ് ആണെന്ന് അറിയാഞ്ഞിട്ടല്ല ഇത്. ആറന്മുളയിൽ സുഗതകുമാരി ടീച്ചറുടെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി സംരക്ഷിക്കാനുള്ള സമരത്തിൽ സംഘപരിവാരവും ഉണ്ട് എന്നതിനാൽ വിട്ടുനിൽക്കണ്ട എന്നാണ് സിപിഐഎം തീരുമാനിച്ചത്.ആ സമരം വിജയം നേടുകയും അവിടെ വിമാനത്താവളത്തിനായി പാടം എടുക്കേണ്ട എന്നു തീരുമാനിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം അവിടെ കൃഷിചെയ്ത് വിളവെടുപ്പ് നടത്തുകയും ചെയ്തു.

‘കൂടെ നില്‍ക്കുന്നവരെയെല്ലാം ചേര്‍ത്ത് സമരം’; വയല്‍ക്കിളി സമരം സിപിഎമ്മില്ലാത്ത ‘ആറന്‍മുള’യോ?

കിളികളുടേതല്ല, കീഴാറ്റൂരില്‍ ഇനി ‘കഴുകന്‍’മാരുടെ രാഷ്ട്രീയമോ?

ടാറ്റയ്ക്ക് വേണ്ടി മമതയുടെ മുന്‍പില്‍ ശിപാര്‍ശയ്ക്ക് പോയ ‘നന്ദിഗ്രാം സമരനായകന്‍’ സുരേഷ് കീഴാറ്റൂരിന്റെ കൈ പിടിക്കുമ്പോള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍