UPDATES

ട്രെന്‍ഡിങ്ങ്

‘നടിയുടെ നഗ്നചിത്രം പകര്‍ത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റംമാത്രം’; ദിലീപിന്റെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും

60 ദിവസത്തെ ജയില്‍വാസം പൂര്‍ത്തിയായതിനാല്‍ സോപാധിക ജാമ്യത്തിനുള്ള അവകാശമുണ്ടെന്നും ദിലീപിന്റെ ജാമ്യഹര്‍ജി

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ കോടതി ഇന്നു പരിഗണിക്കും. മുമ്പ് ഒരു തവണ ഇതേ കോടതിയും പിന്നീടു രണ്ടു തവണ ഹൈക്കോടതിയും ജാമ്യപേക്ഷ തളളിയ സഹാചര്യത്തില്‍ ഇതു നാലാം തവണയാണ് ദിലീപ് ജാമ്യത്തിനായി ശ്രമിക്കുന്നത്.

തനിക്ക് ജാമ്യം അനുവദിക്കാതിരിക്കാന്‍ കാരണങ്ങളിലെന്നു വ്യക്തമാക്കിയാണ് ഇത്തവണ മജസ്‌ട്രേറ്റ് കോടതിയില്‍ ദിലീപ് ജാമ്യത്തിനായി വാദിക്കുന്നത്. നടിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണു തനിക്കെതിരേയുള്ളതെന്നും അതില്‍ അന്വേഷണം പൂര്‍ത്തിയായതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെടുന്നത്.

ജയില്‍വാസം 60 ദിവസം പിന്നിട്ടതിനാല്‍ സോപാധിക ജാമ്യത്തിനു തനിക്ക് അവകാശമുണ്ട്. ക്രിമിനല്‍ നടപടിച്ചട്ടം 376(രണ്ട്) പ്രകാരമുള്ള കൂട്ടമാനഭംഗക്കുറ്റം തന്റെ പേരില്‍ നിലനില്‍ക്കുന്നില്ല. ഇങ്ങനെയൊരു കുറ്റം ചുമത്തിയിട്ടുണ്ടെങ്കില്‍ മാത്രമാണ് 90 ദിവസത്തെ റിമാന്‍ഡ് പ്രസക്തമാകുന്നുള്ളൂ. എന്നാല്‍ തനിക്കെതിരേ ചുമത്തിയിരിക്കുന്നത് നടിയുടെ നഗ്നചിത്രം എടുക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണെന്നും ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം പ്രോസിക്യൂഷന്‍ ജാമ്യഹര്‍ജിയെ എതിര്‍ക്കാന്‍ പ്രധാനമായും ഇന്നുയര്‍ത്തുന്ന വിഷയം സംവിധായകന്‍ നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യാന്‍ സാധിച്ചില്ല എന്നതായിരിക്കും. ഇന്നലെ ചോദ്യം ചെയ്യലിനു നാദിര്‍ഷാ ഹാജരായെങ്കിലും ആരോഗ്യനിലമോശമായതിനാല്‍ അദ്ദേഹത്തെ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിവാക്കിയിരുന്നു. വൈകുന്നേരത്തോടെ നാദിര്‍ഷാ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ സന്നദ്ധത അറിയിച്ചെങ്കിലും വിദഗ്ദമായ നിയമോപദേശത്തിനുശേഷമാകാം ഇനിയെന്ന നിലപാടാണ് പൊലീസ് എടുത്തത്. ദിലീപ് പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധാനിക്കാനും സാഹചര്യമുണ്ടെന്നു തന്നെ പ്രോസിക്യൂഷന്‍ വാദിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍