UPDATES

ട്രെന്‍ഡിങ്ങ്

ജോലിയുള്ള സ്ത്രീക്ക് അവിഹിതവും വൃത്തിയില്ലായ്മയും, വീണ്ടും സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി മുജാഹിദ് ബാലുശ്ശേരി

പെണ്ണും ആണും ഒരേപോലെ ജോലി ചെയ്യുന്ന വീട്ടില്‍ വൃത്തിയുണ്ടാവില്ല. അവരുടെ അടിവസ്ത്രം വരെ നാനാഭാഗങ്ങളില്‍ അഴിച്ചിട്ടിട്ടുണ്ടാവും

കടുത്ത സ്ത്രീവിരുദ്ധ പ്രസ്താവനയുമായി പ്രഭാഷകന്‍ മുജാഹിദ് ബാലുശ്ശേരി. സ്ത്രീകള്‍ക്ക് ജോലിയുള്ളതാണ് കുടുംബത്തിന്റെ കാതലായ പ്രശ്നമെന്ന് പറയുന്ന മുജാഹിദ് ബാലുശ്ശേരി പെണ്ണ് പൊതുവെ അഹങ്കാരിയാണെന്നും ജോലിക്ക് പോകുന്ന സ്ത്രീകള്‍ക്ക് അവിഹിതമുണ്ടെന്നും ആരോപിക്കുന്നു. ‘അധുനിക പ്രശ്നങ്ങള്‍ക്ക് ഇസ്ലാമിക പരിഹാരം’ എന്ന വിഷയത്തില്‍ സംസാരിക്കുമ്പോഴായിരുന്നു വിവാദ പരാമര്‍ശങ്ങള്‍.

‘പെണ്ണും ആണും ഒരേപോലെ ജോലി ചെയ്യുന്ന വീട്ടില്‍ വൃത്തിയുണ്ടാവില്ല. അവരുടെ അടിവസ്ത്രം വരെ നാനാഭാഗങ്ങളില്‍ അഴിച്ചിട്ടിട്ടുണ്ടാവും. അത് അലക്കാന്‍ സമയമില്ല, അടക്കിവെക്കാന്‍ സമയമില്ല. ഡൈനിംഗ് ടേബിളില്‍ അഞ്ച് ദിവസം അലക്കാതെയിട്ട മുഴുവന്‍ വൃത്തികേടുമുണ്ടാകും. ഒരു മനുഷ്യന് അതിഥിയായി അങ്ങോട്ട് കയറിച്ചെല്ലാന്‍ പറ്റില്ല’. ടെക്നോ പാര്‍ക്കിലെ സ്ത്രീ തൊഴിലാളികളെ ഉദ്ധരിച്ചും ബാലുശ്ശേരി വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ട്. ‘ടെക്നോപാര്‍ക്ക് ഏറ്റവും വലിയ തെളിവാ, എറണാകുളം ഐടി രംഗം. ടെക്നോപാര്‍ക്കില്‍ പുരുഷന്മാരേക്കാള്‍ ശമ്പളം വാങ്ങുന്നത് തങ്ങളാണെന്ന് പെണ്ണുങ്ങള്‍ പറയുന്നു. സ്ത്രീയുടെ മേല്‍ കൈകാര്യ കര്‍തൃത്വം പുരുഷനാണ്, മേല്‍നോട്ടം പുരുഷനാണ്. പെണ്ണിനെയും ആണിനെയും ഒന്നാക്കാന്‍ ശ്രമിച്ചവര്‍ മനുഷ്യത്വത്തിനെതിരാണ്, മനുഷ്യനെപ്പറ്റി പഠിക്കാത്തവരാണ്, രാജ്യദ്രോഹികളാണ്’.

ജോലി കേറി, വിദ്യാഭ്യാസം ചെയ്ത്, വല്യ വല്യ സ്ഥാപനത്തില്‍ കയറിയപ്പോള്‍ ഉണ്ടായതെന്താ? ഒരുപിടി ദുഃഖം. പൂമുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ, എന്ന് പാടാന്‍ കഴിയുമോ? പൂമുഖ വാതിലില്‍ കുറ്റിച്ചൂലില്‍ മൂത്രമൊഴിച്ച് നില്‍ക്കുന്ന പെണ്ണാണ് ഇന്നത്തെ കാലഘട്ടത്തില്‍- മുജാഹിദ് ബാലുശ്ശേരി പ്രസംഗത്തില്‍ പറയുന്നു.

അതെ സമയം സോഷ്യല്‍ മീഡിയയില്‍ മുജാഹിദ് ബാലുശ്ശേരിയുടെ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍