UPDATES

ട്രെന്‍ഡിങ്ങ്

നാഗ്പൂരില്‍ ബലാത്സംഗം ചെയ്ത യുവതിയെ കൊന്ന് സ്യൂട്ട്‌കെയ്‌സില്‍ അടച്ചു

അസിസ്റ്റന്റ് പോലീസ് ഇന്‍സ്‌പെക്ടറുടെ മകളെയാണ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്

നാഗ്പൂരില്‍ 22കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം സ്യൂട്ട്‌കെയ്‌സില്‍ അടച്ചു. സംഭവത്തില്‍ രണ്ട് പേര്‍ താനെ പോലീസിന്റെ പിടിയിലായി. അസിസ്റ്റന്റ് പോലീസ് ഇന്‍സ്‌പെക്ടറുടെ മകളെയാണ് കൊലപ്പെടുത്തിയത്. സബര്‍ബാന്‍ മുംബൈയിലെ ഒരു ഐടി സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഇര. ഇവരെ പെട്ടിയിലടയ്ക്കാന്‍ സഹായിച്ച വ്യക്തിയെയും പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

പിടിയിലായവരില്‍ നികിലേഷ് പാട്ടീല്‍ എന്നയാള്‍ യുവതിയുടെ പരിചയക്കാരനാണ്. മറ്റ് രണ്ട് പേരും എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികളാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച നിലേഷ് ഖോബ്രഗേഡ് എന്ന സുഹൃത്തിനൊപ്പം പാട്ടില്‍ നാഗ്പൂരില്‍ നിന്നും പൂനൈയിലേക്ക് കാറില്‍ പോകുന്നതിനിടെ യുവതിയെ കണ്ടു. ഇവരും ജോലി സ്ഥലമായ മുംബൈയിലേക്കുള്ള യാത്രയിലായിരുന്നു. മുംബയില്‍ ഇറക്കാമെന്ന് പറഞ്ഞ് ഇരുവരും യുവതിയെ ഒപ്പം കൂട്ടുകയായിരുന്നു. എന്നാല്‍ രാത്രിയായതോടെ ഇവര്‍ മുംബൈയിലുള്ള അക്ഷയ് വലോദയുടെ ആംബര്‍നാഥിലെ വീട്ടില്‍ തങ്ങാന്‍ തീരുമാനിച്ചു.

പാട്ടീലും വലോദയും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയും പോലീസില്‍ പരാതിപ്പെടുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് ഇവര്‍ മൃതദേഹം ഒരു സ്യൂട്ട്‌കെയ്‌സില്‍ ആക്കി. കുറ്റകൃത്യം നടക്കുമ്പോള്‍ ഖോബ്രഗേഡ് ഈ വീട്ടിലുണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ തിരികെയെത്തിയതോടെ മറ്റ് രണ്ട് പേരും ഗോവയിലേക്ക് പോകാന്‍ തിരക്കു കൂട്ടുകയും പോകും വഴി ഒരു അഴുക്കുചാലിലേക്ക് സ്യൂട്ട്‌കെയ്‌സ് എറിയുകയുമായിരുന്നു. പിന്നീട് ഇയാള്‍ ഇരുവരെയും ചോദ്യം ചെയ്തപ്പോള്‍ ഇരുവരും കുറ്റകൃത്യം സമ്മതിച്ചു.

പിന്നീട് ഇവര്‍ മൂന്ന് പേരും രത്‌നഗിരി പോലീസില്‍ കീഴടങ്ങി. പിന്നീട് താനെ പോലീസിന് കേസ് കൈമാറി. കൂട്ടബലാത്സംഗം, കൊലപാതകം, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന എന്നിവയാണ് പാട്ടീലിനും വലോദയുടെയുമെതിരെ ചുമത്തിയിരിക്കുന്നത്. മൃതദേഹം നശിപ്പിക്കാന്‍ ഖോബ്രഗേഡിന്റെ കാര്‍ ആണ് ഉപയോഗിച്ചത്. ഇയാള്‍ക്കെതിരെ തെളിവ് നശിപ്പിക്കല്‍ കുറ്റം ചുമത്തിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍